Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 24 Apr 2025, 9:15 pm
IPL 2025 RR vs RCB: സഞ്ജു സാംസണിന്റെ (Sanju Samson) പരിക്കിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ നല്‍കി റിയാന്‍ പരാഗ് (Riyan Parag). സഞ്ജുവിന് ഒരു വശത്ത് സ്‌ട്രെയിന്‍ അനുഭവപ്പെട്ടതായി താല്‍ക്കാലിക ക്യാപ്റ്റന്‍ സ്ഥിരീകരിച്ചു. ഐപിഎല്‍ 2025ല്‍ സഞ്ജുവിന്റെ തിരിച്ചുവരവ് തീയതി ഉറപ്പായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിസിക്കെതിരായ മല്‍സരത്തില്‍ സഞ്ജുവിന് പരിക്കേറ്റപ്പോള്‍ (ഫോട്ടോസ്- Samayam Malayalam) റോയല്‍സ് ഏഴാം മല്‍സരത്തില്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുകയാണ്. സീസണില്‍ ഇത് രണ്ടാം തവണയാണ് നേര്‍ക്കുനേര്‍ വരുന്നത്. ആര്‍ആറിനെ അവരുടെ നാട്ടില്‍ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച വിരാട് കോഹ്‌ലിയുടെ സംഘം മികച്ച ഫോമിലാണ്.
സഞ്ജു സാംസണ്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന് പറയാനാവില്ല; പരിക്കിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ പങ്കുവച്ച് റിയാന്‍ പരാഗ്
ഇന്നത്തെ മല്‍സരത്തില്‍ സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു ഇല്ലാതെയാണ് റോയല്‍സ് ഇറങ്ങിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ് പുറത്തുപോയ സഞ്ജു എല്‍എസ്ജിക്കെതിരായ മല്‍സരത്തിലും കളിച്ചിരുന്നില്ല. റിട്ടയേര്‍ഡ് ഹര്‍ട്ട് ആയ ശേഷം തുടര്‍ച്ചയായ രണ്ട് മല്‍സരങ്ങള്‍ സഞ്ജുവിന് നഷ്ടമായി.
സഞ്ജു ടീമിനൊപ്പം ബെംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്നില്ല. ജയ്പൂരില്‍ ആര്‍ആര്‍ മെഡിക്കല്‍ ടീമിനൊപ്പം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്. സഞ്ജുവിന് ഒരു വശത്ത് സ്‌ട്രെയിന്‍ അനുഭവപ്പെട്ടതായി റോയല്‍സിന്റെ താല്‍ക്കാലിക ക്യാപ്റ്റന്‍ റിയാന്‍ പരാഗ് വെളിപ്പെടുത്തി.
ശേഷിക്കുന്ന മല്‍സരങ്ങള്‍ക്കായി സഞ്ജു എപ്പോള്‍ തിരിച്ചെത്തുമെന്ന് പറയാന്‍ ഈ ഘട്ടത്തില്‍ സാധിക്കില്ലെന്നും പരാഗ് വ്യക്തമാക്കി. സ്‌ട്രെയിന്‍ അനുഭവപ്പെടുന്നതിനാല്‍ ആര്‍ആര്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിന്റെ തിരിച്ചുവരവ് തീയതി നിശ്ചയിച്ചിട്ടില്ല.
'സഞ്ജു ഭയ്യ സുഖം പ്രാപിക്കുന്നു. അദ്ദേഹത്തിന് സൈഡ് സ്‌ട്രെയിന്‍ ഉണ്ട്. ഉടന്‍ തിരിച്ചെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'- ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ടോസ് നേടി ബൗള്‍ ചെയ്യാന്‍ തീരുമാനിച്ച ശേഷം പരാഗ് പറഞ്ഞു.
ഡിസിക്കെതിരെ, വിപ്രജ് നിഗത്തിന്റെ ബൗളിങില്‍ കട്ട് ഷോട്ടിന് ശ്രമിച്ചപ്പോഴാണ് സ#്ജുവിന് കടുത്ത വേദന അനുഭവപ്പെട്ടത്. ഇടതുവശത്തെ വാരിയെല്ലിന്റെ ഭാഗത്താണ് വേദനയുണ്ടായത്. ഫിസിയോ സംഘം ഗ്രൗണ്ടിലെത്തി സഞ്ജുവിനെ പരിശോധിച്ച ശേഷം സഞ്ജു ബാറ്റിങ് തുടര്‍ന്നെങ്കിലും ഒരു പന്ത് കൂടി നേരിട്ട ശേഷം റിട്ടയേഡ് ഹര്‍ട്ട് ആവാന്‍ നിര്‍ബന്ധിതനായി.
സഞ്ജുവിന്റെ ഫിറ്റ്‌നസിനെ കുറിച്ച് ഇന്നലെ ആര്‍ആര്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മെഡിക്കല്‍ ടീം ഫിറ്റ്‌നസ് ക്ലിയറന്‍സ് നല്‍കിയിട്ടില്ലാത്തതിനാല്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സഞ്ജുവിന് കളിക്കാനാവില്ലെന്നും സഞ്ജുവിന് ചെറിയ സൈഡ് സ്‌ട്രെയിന്‍ ഉണ്ടെന്നും ദ്രാവിഡ് വിശദീകരിച്ചു.
രണ്ട് വിമാന യാത്രകള്‍ നടത്തുന്നത് റിസ്‌ക് ആയതിനാലാണ് സഞ്ജുവിനോട് ജയ്പൂരില്‍ ഫിസിയോയുടെ കൂടെ നില്‍ക്കാന്‍ നിര്‍ദേശിച്ചത്. ചികിത്സ ഉറപ്പാക്കി കഴിയുന്നത്ര വേഗത്തില്‍ അദ്ദേഹത്തെ തിരികെ കൊണ്ടുവരാനാണ് ശ്രമം. അദ്ദേഹം എപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന് കൃത്യമായി പറയാന്‍ എനിക്ക് കഴിയില്ല. സഞ്ജു ഇപ്പോഴും ടീമിന്റെ ക്യാപ്റ്റനാണ്, റിയാന്‍ വൈസ് ക്യാപ്റ്റനും. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ ടീമിനെ നന്നായി നയിച്ചെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടിരുന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·