Authored by: നിഷാദ് അമീന്‍|Samayam Malayalam•11 Aug 2025, 11:13 pm
Sanju Samson: സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോല്‍സിന് (Rajasthan Royals) പ്ലെയര്‍ ട്രേഡ് വഴി മറ്റൊരു ഫ്രാഞ്ചൈസിക്ക് കൈമാറാം. അല്ലെങ്കില്‍ ഐപിഎല്‍ 2026 മിനി ലേലത്തിന് മുമ്പ് വിട്ടയക്കുകയും ചെയ്യാം. സിഎസ്‌കെയ്ക്കും കെകെആറിനും സഞ്ജുവിനെ വാങ്ങാന്‍ താല്‍പര്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
(ഫോട്ടോസ്- Agencies) റോയല്‍സില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്ലെയര്‍ ട്രേഡ് വഴി പുതിയ ക്ലബ്ബിലേക്ക് മാറാന്‍ അനുവദിക്കുകയോ മിനി താര ലേലത്തിലേക്ക് അയക്കുകയോ വേണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. 2013 ല്‍ പുതുമുഖ താരമായി റോയല്‍സിലെത്തിയ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ കഴിവ് തെളിയിച്ചു.
ഈ പ്രകടനങ്ങള്‍ 2014-ല്‍ ഇംഗ്ലണ്ടിനെതിരായ വൈറ്റ്-ബോള്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാന്‍ സഹായിച്ചു. 2015 ല്‍ സിംബാബ്വെയ്ക്കെതിരായ ടി20യിലൂടെയാണ് അദ്ദേഹം ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. 2018 ഐപിഎല്ലിന് മുമ്പായി സഞ്ജു വീണ്ടും റോയല്‍സിലെത്തി. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിച്ചു.ഐപിഎല്‍ 2021-ന് തൊട്ടുമുമ്പാണ് സഞ്ജുവിനെ റോയല്‍സ് ആദ്യമായി ക്യാപ്റ്റനാക്കുന്നത്. അടുത്ത വര്‍ഷം ടീമിനെ ഫൈനലിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനായി. ഐപിഎല്‍ 2022 ഫൈനലില്‍ അവര്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടു. ഈ വര്‍ഷം പരിക്ക് കാരണം പല മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത് സഞ്ജുവിനും റോയല്‍സിനും തിരിച്ചടിയായി.
സഞ്ജു റോയല്‍സ് വിടാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം വ്യക്തമല്ലെങ്കിലും മുന്‍ മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുബ്രഹ്‌മണ്യം ബദരീനാഥ് തന്റെ അഭിപ്രായം പരസ്യമാക്കി. റിയാന്‍ പരാഗ് കാരണമാണ് സഞ്ജു പുതിയ ടീം അന്വേഷിക്കുന്നതെന്ന് എസ് ബദരീനാഥ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
'റിയാന്‍ പരാഗ് ആണ് കാരണമെന്ന് എനിക്ക് തോന്നുന്നു. നിങ്ങള്‍ അദ്ദേഹത്തെ ക്യാപ്റ്റന്‍സിക്ക് പരിഗണിക്കുകയാണെങ്കില്‍, സഞ്ജുവിനെപ്പോലുള്ള ഒരാള്‍ തുടരുമെന്ന് നിങ്ങള്‍ എങ്ങനെ പ്രതീക്ഷിക്കും?' എന്നായിരുന്നു ബദരീനാഥിന്റെ ചോദ്യം.
2025 സീസണില്‍ സഞ്ജുവിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ടീമിനെ നയിച്ചത് റിയാന്‍ പരാഗ് ആയിരുന്നു. സീസണിന്റെ തുടക്കത്തില്‍ സഞ്ജു ഇംപാക്ട് പ്ലെയറായി കളിച്ചപ്പോള്‍ റിയാന്‍ ടീമിനെ നയിച്ചു. സഞ്ജു പുറത്തായപ്പോള്‍ പരാഗ് നായകനായി. എട്ട് മത്സരങ്ങളില്‍ പരാഗ് നയിച്ചപ്പോള്‍ നേടിയത് രണ്ട് വിജയം മാത്രം. ആകെ 14 മത്സരങ്ങളില്‍ നാല് വിജയങ്ങള്‍ നേടി ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·