Published: September 06, 2026 09:50 PM IST Updated: September 07, 2026 07:39 AM IST
1 minute Read
മുംബൈ ∙ 2027 ഏകദിന ലോകകപ്പിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബാക്അപ് ഓപ്പണറായി പരിഗണിക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ. സഞ്ജുവിന്റെ കാര്യത്തിൽ സ്ഥിരത ഒരു പ്രശ്നമാണെന്നും താരം ട്വന്റി20യിൽ മാത്രം കളിക്കുന്നതാണ് നല്ലതെന്നും ജാഫർ പറഞ്ഞു. ദൂരദർശനിലെ ‘ദ് ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോ’യിൽ സംസാരിക്കുമ്പോഴാണ് 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ വസീം ജാഫർ പങ്കുവച്ചത്.
What you should work next
ഇന്ത്യൻ ടീമിന്റെ ഏകദിന പദ്ധതികളിൽ സഞ്ജു സാംസൺ ഒരു ബാക്അപ് ഓപ്പണറായി അനുയോജ്യനാണോ എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഏകദിന ഫോർമാറ്റിൽ മിഡിൽ ഓവറുകളിലെ ആവശ്യങ്ങൾ നിറവേറ്റാൻ സ്ഥിരതയും പരമ്പരാഗതമായ കളിശൈലിയും ആവശ്യമാണെന്ന് ജാഫർ പറഞ്ഞു. സഞ്ജുവിന് ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാനുള്ള അസാധാരണ ശേഷിയുണ്ടെങ്കിലും ഏകദിന ഫോർമാറ്റിന്റെ ദൈർഘ്യത്തിനും സാങ്കേതിക ആവശ്യങ്ങൾക്കും കൂടുതൽ അനുയോജ്യരായ മറ്റു ടോപ് ഓർഡർ താരങ്ങൾ ലഭ്യമാണെന്ന് ജാഫർ ചൂണ്ടിക്കാണിച്ചു.
“2027 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ സഞ്ജു സാംസണെ ഒരു ബാക്അപ് ഓപ്പണറായി ഞാൻ കാണുന്നില്ല; അദ്ദേഹത്തിന്റെ പ്രകടനത്തിൽ സ്ഥിരതയുടെ ചെറിയൊരു പ്രശ്നമുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഏകദിന ക്രിക്കറ്റിൽ ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കാനുള്ളതുകൊണ്ട് തന്നെ കുറച്ചുകൂടി സ്ഥിരത ആവശ്യമാണ്. സഞ്ജു തന്റെ അവസാന ഏകദിനത്തിൽ ഒരു സെഞ്ചറി നേടിയിട്ടുണ്ട്, ധാരാളം ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരത എപ്പോഴും അദ്ദേഹത്തിന് ഒരു പ്രശ്നമായിരുന്നു. സഞ്ജു സാംസണേക്കാൾ മികച്ച ചില ഓപ്ഷനുകൾ ഇന്ത്യയ്ക്ക് മുന്നിലുണ്ടെന്നാണ് ഞാൻ കരുതുന്നത്. സഞ്ജുവിനെ ട്വന്റി20 ക്രിക്കറ്റ് മാത്രം കളിക്കാൻ അനുവദിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.”– വസീം ജാഫർ പറഞ്ഞു.
ഇതുവരെ 16 ഏകദിനങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ ഒരു സെഞ്ചറിയും 3 അര്‍ധസെഞ്ചറികളും ഉള്‍പ്പെടെ 510 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. ആ മത്സരത്തിൽ സെഞ്ചറി നേടി, പ്ലെയർ ഓഫ് ദ് മാച്ചായെങ്കിലും പിന്നീട് താരത്തെ ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
English Summary:






English (US) ·