Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 6 May 2025, 1:01 am
IPL 2025 SRH vs DC: ഡല്‍ഹി ക്യാപിറ്റല്‍സിനെ 20 ഓവറില്‍ 133 റണ്‍സില്‍ ഒതുക്കിയെങ്കിലും മഴ കാരണം സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഒരു പന്ത് പോലും നേരിടാനായില്ല. പോയിന്റ് പങ്കിട്ടതോടെ സണ്‍റൈസേഴ്സ് പ്ലേഓഫ് കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്.
ഹൈലൈറ്റ്:
- ഐപിഎല്‍ 2025ല്‍ പുറത്താവുന്ന മൂന്നാമത്തെ ടീം
- ഡിസിയും എസ്ആര്‍എച്ചും പോയിന്റ് പങ്കിട്ടു
- എസ്ആര്‍എച്ചിന് 11 മാച്ചുകളില്‍ ഏഴ് പോയിന്റ്
ഡിസി-എസ്ആര്‍എച്ച് മല്‍സരത്തിനിടെ മഴ പെയ്തപ്പോള്‍ (ഫോട്ടോസ്- Samayam Malayalam) സണ്‍റൈസേഴ്സിന്റെ മോഹങ്ങള്‍ മഴയെടുത്തു; ഡിസിയെ 133 റണ്‍സില്‍ ഒതുക്കിയിട്ടും ഐപിഎല്ലില്‍ നിന്ന് പുറത്ത്
പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്സിന് ഈ മാച്ചില്‍ വിജയം അനിവാര്യമായിരുന്നു. പോയിന്റ് പങ്കിട്ടതോടെ ഔദ്യോഗികമായി പുറത്തായി. എസ്ആര്‍എച്ചിന് 11 മാച്ചുകളില്‍ ഏഴ് പോയിന്റാണുള്ളത്. ഭാഗ്യത്തിന്റെ പിന്തുണയോടെ ഡിസിക്ക് ഒരു പോയിന്റ് കൂടി ലഭിച്ചു. 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ഡിസി ആദ്യ നാല് സ്ഥാനങ്ങള്‍ക്കായുള്ള പരിശ്രമത്തിലാണ്.
നാല് തുടര്‍ വിജയങ്ങളുമായി സീസണ്‍ ആരംഭിച്ച ഡിസി തുടക്കത്തില്‍ ഏവരേയും ഞെട്ടിച്ച് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും പിന്നീട് തപ്പിത്തടയുകയാണ്. പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള എസ്ആര്‍എച്ച് പേസ് ആക്രമണമാണ് ഇത്തവണ ഡിസി ബാറ്റിങ് നിരയില്‍ നാശംവിതച്ചത്.
https://www.instagram.com/reel/DJRqT6zNyu2/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DJRqT6zNyu2/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റ്സ്മാന്‍മാരുടെ ഷോട്ട് സെലക്ഷനിലെ പാളിച്ചകള്‍ കാരണം 7.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 29 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ആറാമനായെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (36 പന്തില്‍ 41), ഇംപാക്ട് പ്ലെയറായി എട്ടാമതെത്തിയ അശുതോഷ് ശര്‍മ (26 പന്തില്‍ 41) എന്നിവരാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും 45 പന്തില്‍ നിന്ന് 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വിപ്രജ് നിഗം (18), കെഎല്‍ രാഹുല്‍ (10) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍.
മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ കരുണ്‍ നായരെ ഗോള്‍ഡന്‍ ഡക്കാക്കിയ കമ്മിന്‍സ് തന്റെ രണ്ടാം ഓവറില്‍ ഫാഫ് ഡു പ്ലെസിസിനേയും മൂന്നാം ഓവറില്‍ അഭിഷേക് പോറലിനേയും വീഴ്ത്തി. ഷോട്ട് സെലക്ഷന്‍ പാളിയതോടെ മൂവരും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് പിടികൊടുക്കുകയായിരുന്നു.
ഹര്‍ഷല്‍ പട്ടേലും ജയദേവ് ഉനദ്കട്ടും യഥാക്രമം അക്‌സര്‍ പട്ടേലിനെയും കെ എല്‍ രാഹുലിനെയും പുറത്താക്കി. മികച്ച ഫോമിലുള്ള രാഹുല്‍ എഡ്ജ് ചെയ്ത് ഇഷാന്‍ കിഷന്റെ കൈകളില്‍ ഒടുങ്ങുകയായിരുന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·