Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 8 May 2025, 12:41 am
IPL 2025 CSK vs KKR: കെകെആറിനെതിരെ സിഎസ്‌കെയ്ക്ക് രണ്ട് വിക്കറ്റ് ജയം. പ്ലേഓഫ് കാണാതെ പുറത്തായ സിഎസ്‌കെ ഇപ്പോഴും 10ാം സ്ഥാനത്ത് തന്നെ. എന്നാല്‍ കെകെആറിന്റെ പ്ലോ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ തോല്‍വി.
ഹൈലൈറ്റ്:
- സിഎസ്‌കെയ്ക്ക് രണ്ട് വിക്കറ്റ് ജയം
- നൂര്‍ അഹ്‌മദിന് നാല് വിക്കറ്റ്
- കെകെആര്‍ ആറാം സ്ഥാനത്ത്
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ധോണിയും നൂര്‍ അഹ്‌മദും (ഫോട്ടോസ്- Samayam Malayalam) സ്റ്റമ്പുകള്‍ക്ക് പിന്നില്‍ ധോണിക്ക് ചരിത്രനേട്ടം; ആശ്വാസ ജയവുമായി സിഎസ്‌കെ, കെകെആറിന് വന്‍ പ്രഹരം
ടോസ് നേടി ബാറ്റ് ചെയ്ത കെകെആര്‍ ആറിന് 179 റണ്‍സെടുത്തപ്പോള്‍ രണ്ട് പന്തുകള്‍ ശേഷിക്കെ സിഎസ്‌കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകാണുകയായിരുന്നു. ടീമിന്റെ വിജയത്തിനൊപ്പം സ്റ്റമ്പുകള്‍ക്ക് പിന്നില്‍ എംഎസ് ധോണി ചരിത്രനേട്ടവും കൈവരിച്ചു. ഒരു സ്റ്റമ്പിങും ഒരു ക്യാച്ചും നേടിയതോടെ ഐപിഎല്‍ ചരിത്രത്തില്‍ 200 വിക്കറ്റ് നേട്ടങ്ങളില്‍ പങ്കാളിയാവുന്ന ആദ്യ കളിക്കാരനായി മാറി.
ധോണി 153 ക്യാച്ചുകളും 47 സ്റ്റമ്പിങുകളുമായാണ് 200 ഇരകള്‍ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറായി റെക്കോഡിട്ടത്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി ധോണി 175 പുറത്താക്കലുകളിലും (135 ക്യാച്ചുകള്‍, 40 സ്റ്റമ്പിങുകള്‍), റൈസിങ് പൂനെ സൂപ്പര്‍ജയന്റിന് വേണ്ടി 25 പുറത്താക്കലുകളിലും (17 ക്യാച്ചുകള്‍, 7 സ്റ്റമ്പിങുകള്‍) പങ്കാളിയായിട്ടുണ്ട്.
ടി20 കരിയറില്‍ ധോണി 316 പുറത്താക്കലുകളില്‍ പങ്കാളിയായി ലോകത്ത് ഒന്നാമനായി തുടരുന്നു. 2008 മുതല്‍ സിഎസ്‌കെയുടെ ഭാഗമായ ധോണി 18 ഐപിഎല്‍ സീസണുകളിലും കളിച്ച നാല് പേരില്‍ ഒരാളാണ്.
120 പന്തില്‍ 180 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെയ്ക്ക് വേണ്ടി ഡിവാള്‍ഡ് ബ്രെവിസ് (52), ശിവം ദുബെ (45), ഉര്‍വില്‍ പട്ടേല്‍ (31), രവീന്ദ്ര ജഡേജ (19), ധോണി (17*) എന്നിവര്‍ തിളങ്ങി.
നേരത്തെ കെകെആറിനായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (48), ആേ്രന്ദ റസ്സല്‍ (38), മനീഷ് പാണ്ഡെ (36*), സുനില്‍ നരെയ്ന്‍ (26) എന്നിവരാണ് കൂടുതല്‍ റണ്‍സ് നേടിയത്. സിഎസ്‌കെയ്ക്ക് വേണ്ടി നൂര്‍ അഹ്‌മദ് നാല് ഓവറില്‍ 31 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·