Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 7 May 2025, 3:35 pm
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നതിൽ പിഴ സംഭവിച്ചു എന്ന് ക്രിക്കറ്റ് ഇതിഹാസം. മഴ വില്ലനായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഫീൽഡിങ് പിഴവ് കൂടി സംഭവിച്ചതോടെ ഗുജറാത്ത് ടൈറ്റൻസിന് കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു.
ഹൈലൈറ്റ്:
- അവസാന ഓവറിൽ ഹർദിക്കിന്റെ തീരുമാനം പിഴച്ചു
- താരത്തെ രൂക്ഷമായി വിമർശിച്ച് ഇതിഹാസം
- ഗുജറാത്ത് ടൈറ്റൻസ് ജയിച്ചത് 3 വിക്കറ്റിന്
ഹർദിക് പാണ്ഡ്യ (ഫോട്ടോസ്- Samayam Malayalam) മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മഴ കൂടി വില്ലനായതോടെ മത്സരം കൂടുതൽ മുറുകി. അങ്ങനെ നോ ബോളും വൈഡും വഴങ്ങിയ മുംബൈയുടെ ബൗളർമാർ ഗുജറാത്ത് ടൈറ്റൻസിന് ജയിക്കാൻ അവസരം ഒരുക്കി കൊടുത്തു.
'ഹർദിക്കിന്റെ ആ തീരുമാനത്തോട് യോജിക്കാൻ പറ്റില്ല, അത് തെറ്റായ തീരുമാനം'; തോൽവിയിൽ മുംബൈ നായകനെ വിമർശിച്ച് ഇതിഹാസം
ഇപ്പോഴിതാ അവസാന ഓവറിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാദിക് പാണ്ഡ്യ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരം സുനിൽ ഗവാസ്കർ. ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന ഓവർ എറിയാൻ ദീപക് ചാഹറിനെ തന്നെ തിരഞ്ഞെടുത്ത ഹാർദിക് പാണ്ഡ്യയുടെ തീരുമാനമാണ് മുൻ താരത്തെ ചൊടിപ്പിച്ചത്. രാഹുൽ തെവാട്ടിയയും ജെറാൾഡ് കൊയ്റ്റീസും മധ്യ ഓവറിൽ പന്തെറിയാൻ എത്തിയതുകൊണ്ട് അവസാന ഓവറിൽ 15 റൺസ് പ്രതിരോധിക്കേണ്ട ചുമതല ചാഹറിനുണ്ടായിരുന്നു, പക്ഷേ ഗുജറാത്ത് അവസാന പന്തിൽ നേടിയ ആവേശകരമായ ജയം മുംബൈയെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തിച്ചു. ഗുജറാത്തിനെ പിടിച്ചുകെട്ടുന്നതിൽ ചാഹർ പരാജയപ്പെട്ടതാണ് അതിന് കാരണം. മുംബൈയുടെ പ്ലേ ഓഫ് സാധ്യതയ്ക്ക് കൂടിയാണ് ഈ തോൽവി മങ്ങലേല്പിച്ചത്.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനൽ ഉൾപ്പെടെ വലിയ വേദികളിൽ ഇത്തരം സാഹചര്യങ്ങളിൽ പന്തെറിഞ്ഞിട്ടുള്ളതിനാൽ നിർണായക ഓവറിൽ ഹർദിക് തന്നെ ഇറങ്ങാത്തത്തിൽ ഗവാസ്കർ ഹാർദിക്കിനെ വിമർശിച്ചു.
"ഞാൻ നേരത്തെ പറഞ്ഞതുപോലെ, അവസാന ഓവറുകൾ അദ്ദേഹം( ഹർദിക് പാണ്ഡ്യ) പന്ത് എറിഞ്ഞിട്ടുണ്ട്, അവ വളരെ നന്നായി എറിഞ്ഞു - അദ്ദേഹം ബംഗ്ലാദേശിനെതിരെ പന്തെറിഞ്ഞു. അതായത്, ഇന്ത്യക്ക് 3 വിക്കറ്റുകൾ ലഭിച്ചു, ബംഗ്ലാദേശ് 4 അല്ലെങ്കിൽ 5 റൺസ് നേടേണ്ടി വന്നു, ആ കളിയിൽ ഇന്ത്യ 1 വിക്കറ്റിന് വിജയിച്ചു. തുടർന്ന് കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിൽ ബാർബഡോസിൽ നടന്ന ഐസിസി ടി20 ലോകകപ്പിന്റെ ഫൈനലിൽ അദ്ദേഹം ആ അവസാന ഓവർ എറിഞ്ഞു, ഇന്ത്യ വിജയിച്ചു," എന്ന് ജിയോസ്റ്റാറിൽ സംസാരിക്കവെ ഗവാസ്കർ പറഞ്ഞു. "അവസാന ഓവറുകളിൽ ദീപക് ചാഹറിന് പന്തെറിഞ്ഞു പരിചയമില്ല" എന്നും ഗവാസ്കർ പറഞ്ഞു.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·