Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•15 May 2026, 8:22 p.m. IST
IPL 2026: പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ സിഎസ്കെയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ടതായുണ്ട്. എന്നാൽ ലഖ്നൗവിനെതിരേ സിഎസ്കെയുടെ പ്രധാന താരങ്ങൾ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്
ഹൈലൈറ്റ്:
- സഞ്ജുവിന്റെ സ്ട്രെെക്ക് റേറ്റ് 100 മാത്രം
- സ്ഥിരത കാട്ടാൻ റുതുരാജിനും സാധിക്കുന്നില്ല
- സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്താൻ തുടർ ജയം വേണം
സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- AP)ഗുജറാത്തിൻ്റെ പടയോട്ടം; ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ?
രണ്ട് ബൗണ്ടറികളാണ് താരത്തിന് നേടാനായത്. 144.44 സ്ട്രെെക്ക് റേറ്റിൽ കളിച്ച റുതുരാജിനെ ആകാശ് സിങ് നിക്കോളാസ് പുരാന്റെ കെെയിലെത്തിക്കുകയായിരുന്നു. എക്സ്ട്രാ ബൗൺസുള്ള പന്തിൽ പുൾഷോട്ടിന് ശ്രമിച്ച റുതുരാജിന് ടെെമിങ് തെറ്റിയപ്പോൾ പുരാന് അനായാസം ക്യാച്ച് ലഭിച്ചു. റുതുരാജ് മടങ്ങിയതോടെ ഉത്തരവാദിത്തം സഞ്ജുവിന്റെ ചുമലിലായി.
സഞ്ജു മികച്ച ഷോട്ടുകൾക്ക് ശ്രമിച്ചെങ്കിലും കൃത്യമായി കണക്ട് ചെയ്യാൻ സാധിക്കാതെ പോയി. ആകാശ് സിങ്ങിന്റെ ലെഗ് സെെഡിലെത്തിയ പന്തിൽ സഞ്ജു ഷോട്ടിന് ശ്രമിച്ചപ്പോൾ കൃത്യമായി മിഡിൽ ചെയ്യാനായില്ല. ഇതോടെ പന്ത് മുകുൽ ചൗധരിയുടെ കെെകളിൽ അവസാനിച്ചു. 20 പന്ത് നേരിട്ട് 20 റൺസാണ് സഞ്ജു നേടിയത്. 100 മാത്രമായിരുന്നു സ്ട്രെെക്ക് റേറ്റ്.
സഞ്ജുവിനെതിരേ കൃത്യമായി ഫീൽഡ് വിന്യാസം നടത്തിയ ലഖ്നൗ ക്യാപ്റ്റൻ ഋഷഭ് പന്തും കെെയടി അർഹിക്കുന്നുണ്ട്. സഞ്ജുവും റുതുരാജും നിലവാരം കാട്ടാതെ പോയതോടെ പവർപ്ലേയിൽ രണ്ട് വിക്കറ്റിന് 37 റൺസ് മാത്രമാണ് സിഎസ്കെയ്ക്ക് നേടാനായത്. അതിവേഗം റൺസുയർത്താനുള്ള ശ്രമം സിഎസ്കെ ഓപ്പണർമാർ നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ല.
13 പന്തിൽ അർധ സെഞ്ചുറി നേടി ഞെട്ടിച്ച ഉർവിൽ പട്ടേലും ലഖ്നൗവിന്റെ ബൗളിങ് നിരക്ക് മുന്നിൽ പതറുന്നതാണ് കാണാനായത്. മികച്ച ലെെനും ലെങ്തും വേഗവും ഉപയോഗിച്ച് ലഖ്നൗ പേസർമാർ കരുത്തുകാട്ടി. സഞ്ജുവും റുതുരാജും മടങ്ങിയതോടെ പിന്നാലെ എത്തിയ യുവതാരങ്ങളേയും സമ്മർദം ബാധിച്ചു. സിഎസ്കെയെ സംബന്ധിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ തുടർ ജയം അത്യാവശ്യമാണ്.
IND vs AFG: സഞ്ജുവിന് ഏകദിനത്തിലേക്ക് മടങ്ങിവരവില്ല? ഋഷഭിന് പകരം ആ താരത്തിന് അവസരം നൽകും, നിർണ്ണായക സൂചന പുറത്ത്
അതുകൊണ്ടുതന്നെ ലഖ്നൗവിനെതിരേ സിഎസ്കെയ്ക്ക് ജയം അനിവാര്യമാണ്. പക്ഷെ ഇതിനൊത്ത ബാറ്റിങ് പ്രകടനം നടത്താൻ സീനിയർ താരങ്ങൾക്ക് സാധിക്കാതെ പോയി എന്നതാണ് എടുത്തു പറയേണ്ടത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇന്ത്യൻസ് ഇതിനോടകം പ്ലേ ഓഫ് കാണാതെ പുറത്തായി.
ഇതേ വഴിയിലൂടെ സിഎസ്കെയും പുറത്തേക്ക് പോകുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്തായാലും സിഎസ്കെയുടെ ലഖ്നൗവിനെതിരായ തുടക്കം മികച്ചതായില്ലെന്ന് നിസംശയം പറയാം. ഇതിനെ മറികടന്ന് മികച്ച സ്കോറിലേക്കെത്താൻ സിഎസ്കെയ്ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.








English (US) ·