Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•16 May 2026, 6:48 americium IST
CSK vs LSG IPL 2026: ചെന്നെെ സൂപ്പർ കിങ്സിന് പ്ലേ ഓഫിലേക്കെത്താൻ തുടർ ജയങ്ങൾ അത്യാവശ്യമായിരുന്നു. എന്നാൽ നിർണ്ണായക മത്സരത്തിൽ ലഖ്നൗവിനോട് വമ്പൻ തോൽവിയാണ് സിഎസ്കെയ്ക്ക് നേരിട്ടത്
ഹൈലൈറ്റ്:
- സിഎസ്കെയ്ക്ക് ഇനി പ്ലേ ഓഫ് കടുപ്പം
- സിഎസ്കെ ആറാം സ്ഥാനത്താണുള്ളത്
- മിച്ചൽ മാർഷിന് കിടിലൻ ഫിഫ്റ്റി
സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- ANI)ഹാർദിക് പാണ്ഡ്യ അന്ന് ഹീറോ, ഇപ്പോൾ വില്ലൻ; കരിയറിൽ പിന്നോട്ട് പോകാൻ ഇക്കാരണങ്ങൾ
മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാവും ഇനി സിഎസ്കെയുടെ പ്ലേ ഓഫ് സാധ്യത. തുടക്കത്തിലെ തകർച്ചക്ക് ശേഷം ഭേദപ്പെട്ട സ്കോറിലേക്കെത്താൻ സിഎസ്കെയ്ക്കായെങ്കിലും ഒരു ഘട്ടത്തിലും ലഖ്നൗവിനെ വെല്ലുവിളിക്കാൻ സാധിക്കാതെ പോയി. ലഖ്നൗവിനെതിരേ സിഎസ്കെയ്ക്ക് പിഴച്ചത് എവിടെയാണെന്നതാണ് പ്രസക്തമായ ചോദ്യം. ടീമിന്റെ തകർച്ചയുടെ പ്രധാന കാരണങ്ങൾ പരിശോധിക്കാം.
ഒന്നാമത്തെ കാര്യം സഞ്ജു സാംസണിന്റേയും റുതുരാജ് ഗെയ്ക് വാദിന്റേയും മോശം പ്രകടനമാണ്. നിർണ്ണായക മത്സരത്തിൽ കാര്യമായൊന്നും ചെയ്യാൻ ഇരുവർക്കും സാധിച്ചില്ല. റുതുരാജ് 9 പന്തിൽ 13 റൺസും സഞ്ജു 20 പന്തിൽ 20 റൺസുമാണ് നേടിയത്. ഈ രണ്ട് പേരും വലിയ സ്കോറിലേക്കുയരാതിരുന്നത് സിഎസ്കെ ബാറ്റിങ്ങിനെ കാര്യമായി ബാധിച്ചു. കാർത്തിക് ശർമയുടെ (71) അർധ സെഞ്ചുറിയാണ് സിഎസ്കെയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
സഞ്ജു സാംസണും റുതുരാജും ഫ്ളോപ്പായതോടെ പവർപ്ലേയിൽ വെറും 37 റൺസിലേക്ക് സിഎസ്കെ ഒതുങ്ങി. ഇത് മത്സരഫലത്തിൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയെന്ന് നിസംശയം പറയാം. ഡെത്തോവറിൽ ശിവം ദുബെ 16 പന്തിൽ 32 റൺസും നേടിയത് സിഎസ്കെയ്ക്ക് കരുത്തായി. എന്നാൽ വിജയത്തിലേക്കെത്താൻ സാധിക്കാതെ പോയി.
സിഎസ്കെയുടെ തകർച്ചക്ക് മറ്റൊരു കാരണം സ്റ്റാർ പേസർ അൻഷുൽ കാംബോജിന്റെ മോശം ബൗളിങ് പ്രകടനമാണ്. 11 മത്സരത്തിൽ നിന്ന് 19 വിക്കറ്റുമായി ഈ സീസണിൽ മിന്നിച്ച കാംബോജ് ലഖ്നൗവിനെതിരേ തല്ലുവാങ്ങിക്കൂട്ടി. 2.4 ഓവറിൽ 63 റൺസ് വഴങ്ങിയ താരത്തിന് വിക്കറ്റൊന്നും നേടാനായുമില്ല. പവർപ്ലേയിൽ കാംബോജിന്റെ ഒരോവറിൽ നാല് സിക്സും ഒരു ഫോറുമാണ് മിച്ചൽ മാർഷ് പറത്തിയത്.
CSK vs LSG IPL 2026: കളി മറന്ന് സഞ്ജുവും റുതുരാജും, നിർണ്ണായക മത്സരത്തിൽ ലഖ്നൗവിനോട് പതറി; പവർപ്ലേയിൽ പവർ കാട്ടാതെ സിഎസ്കെ
മിച്ചൽ മാർഷിന്റെ കിടിലൻ ബാറ്റിങ്ങും സിഎസ്കെയ്ക്ക് തിരിച്ചടിയായി. 38 പന്തിൽ 90 റൺസാണ് മിച്ചൽ മാർഷ് നേടിയത്. 9 ഫോറും 7 സിക്സുമാണ് മാർഷിന്റെ സമ്പാദ്യം. 236.84 സ്ട്രെെക്ക് റേറ്റിലാണ് മിച്ചൽ മാർഷ് കസറിയത്. നിക്കോളാസ് പുരാൻ 17 പന്തിൽ 32 റൺസെടുത്ത് പുറത്താവാതെയും നിന്നു. എന്തായാലും ഈ തോൽവിയോടെ സിഎസ്കെയ്ക്ക് പ്ലേ ഓഫ് സീറ്റ് കടുപ്പമായിരിക്കുകയാണെന്ന് പറയാം.








English (US) ·