GT vs RR IPL 2026: ​ഗില്ലിന് മുന്നിൽ അടിതെറ്റി, കളി മാറ്റിയത് ആ ക്യാച്ച്; പരാ​ഗിനും പാളി, രാജസ്ഥാന്റെ തോൽവിയുടെ കാരണങ്ങളിതാ

3 days ago 2
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ രാജസ്ഥാൻ റോയൽസിന്റെ പോരാട്ടം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടെെറ്റൻസ് രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഫെെനൽ സീറ്റ് നേടുകയായിരുന്നു. 215 എന്ന വമ്പൻ വിജയലക്ഷ്യം മുന്നോട്ടുവെച്ചിട്ടും രാജസ്ഥാനെ അനായാസം ഗുജറാത്ത് തകർത്തു. എവിടെയാണ് രാജസ്ഥാന് പിഴച്ചത്?. തോൽവിയുടെ കാരണങ്ങളിതാ.

ആ റെക്കോഡ് കൂട്ടുകെട്ട് പൊളിക്കാനായില്ല

ശുഭ്മാൻ ഗിൽ-സായ് സുദർശൻ കൂട്ടുകെട്ട് ഗുജറാത്ത് ടെെറ്റൻസിനെ സംബന്ധിച്ച് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഐപിഎല്ലിൽ കൂടുതൽ ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് സൃഷ്ടിക്കുന്ന കൂട്ടുകെട്ടായി ഇരുവരും മാറിയിരിക്കുകയാണ്. 22 തവണയാണ് ഇരുവരും അർധ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. 21 തവണ ഈ നേട്ടത്തിലെത്തിയ വിരാട് കോഹ്ലി-എബി ഡിവില്ലിയേഴ്സ്, വിരാട് കോഹ്ലി-ക്രിസ് ഗെയ്ൽ കൂട്ടുകെട്ടിന്റെ റെക്കോഡാണ് ഗില്ലും സായ് സുദർശനും ചേർന്ന് മറികടന്നത്.

ആറാം ലോകകപ്പിന് റൊണാൾഡോ; മെസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിലേക്ക് സിആർ7!


ഐപിഎല്ലിൽ കൂടുതൽ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുന്ന കൂട്ടുകെട്ടും ഗില്ലും സായിയും ചേർന്ന് തൂക്കി. ഇത് 11ാം തവണയാണ് ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. 10 തവണ ഈ നേട്ടത്തിലെത്തിയ വിരാട് കോഹ്ലി-എബി ഡിവില്ലിയേഴ്സ് കൂട്ടുകെട്ടിന്റെ റെക്കോഡാണ് പഴങ്കഥയായി മാറിയത്. ഒരു ഘട്ടത്തിലും രാജസ്ഥാൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്താൻ സാധിക്കാതെ പോയി.

ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിക്ക് മുന്നിൽ പതറി

തുടക്കം മുതൽ ആക്രമിച്ച് കളിച്ച ശുഭ്മാൻ ഗിൽ 47 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. സായിയുമായി 167 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് ഐപിഎൽ പ്ലേ ഓഫിലെ ഉയർന്ന കൂട്ടുകെട്ട് റെക്കോഡ് സ്വന്തം പേരിലാക്കാനും ഇവർക്ക് സാധിച്ചു. 2011ൽ 159 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച മുരളി വിജയ്-മെെക്കൽ ഹസി കൂട്ടുകെട്ടിനെയാണ് ഗിൽ-സായ് കൂട്ടുകെട്ട് മറികടന്നത്.
Samayam MalayalamGT vs RR IPL 2026: സെഞ്ചുറിയോടെ കസറി ശുഭ്മാൻ ​ഗിൽ, മിന്നിച്ച് സു​ദർശനും; രാജസ്ഥാൻ പുറത്ത്, ആർസിബി-​ഗുജറാത്ത് ഫെെനൽ
ഗില്ലും സായിയും ഈ സീസണിൽ 700ന് മുകളിൽ റൺസ് നേടിയെന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഐപിഎൽ പ്ലേ ഓഫിലെ ക്യാപ്റ്റന്റെ ഉയർന്ന സ്കോർ റെക്കോഡ് ഗിൽ സ്വന്തം പേരിലാക്കി. 104 റൺസെടുത്ത ഗിൽ 93 റൺസെടുത്ത് രജത് പാട്ടീധാറിനേയും ഡേവിഡ് വാർണറേയുമാണ് പിന്നിലാക്കിയത്.

ആ ക്യാച്ച് കെെവിട്ടത് വലിയ തിരിച്ചടിയായി


സായ് സുദർശൻ 14 റൺസിൽ നിൽക്കവെ പുറത്താക്കാൻ ലഭിച്ച അവസരം കെെവിട്ടത് മത്സരത്തിൽ നിർണ്ണായകമായി. നാന്ദ്രെ ബർഗറിന്റെ പന്തിൽ ലഭിച്ച ക്യാച്ചവസരം ഡൊനോവൻ ഫെരെയ്റയാണ് നഷ്ടപ്പെടുത്തിയത്. അൽപ്പം ദുഷ്കരമായ ക്യാച്ചായിരുന്നെങ്കിലും മത്സരത്തിന്റെ സാഹചര്യം നോക്കുമ്പോൾ ഇത്തരത്തിലുള്ള ക്യാച്ചുകൾ നഷ്ടപ്പെടുത്താൻ പാടില്ല. ഇതിന്റെ തിരിച്ചടിയാണ് രാജസ്ഥാൻ നേരിട്ടത്. ഫീൽഡിങ്ങിൽ ലഭിച്ച അവസരം മുതലാക്കാൻ രാജസ്ഥാന് സാധിക്കാതെ പോയി. പവർപ്ലേയ്ക്കുള്ളിൽ കൂട്ടുകെട്ട് പൊളിക്കാൻ സാധിക്കാത്തതാണ് രാജസ്ഥാന് തിരിച്ചടിയായത്.

RR vs GT IPL 2026: ബാറ്റിങ് വെെഭവം, മറ്റാർക്കും സാധിക്കാത്ത വമ്പൻ റെക്കോഡിൽ വെെഭവ് സൂര്യവംശി; കോഹ്ലിക്കൊപ്പം എലെെറ്റ് ക്ലബ്ബിൽ

റിയാൻ പരാഗിന്റെ ക്യാപ്റ്റൻസി മോശം

ക്യാപ്റ്റനെന്ന നിലയിൽ റിയാൻ പരാഗിന്റെ മോശം ക്യാപ്റ്റൻസിയും രാജസ്ഥാന് തിരിച്ചടിയായി. സമ്മർദ്ദം സൃഷ്ടിക്കുന്ന ഫീൽഡ് വിന്യാസം ഒരുക്കാൻ രാജസ്ഥാൻ നായകന് സാധിക്കാതെ പോയി. പരാഗിന്റെ ശരീര ഭാഷ തന്നെ നിരാശപ്പെടുത്തുന്നതായിരുന്നു. ആത്മവിശ്വാസത്തോടെ ടീമിനെ നയിക്കാൻ പരാഗിന് സാധിച്ചില്ല. ബൗളർമാരുടെ ആത്മവിശ്വാസം കെടുത്തുന്ന നിലയിലായിരുന്നു പരാഗിന്റെ ക്യാപ്റ്റൻസി.

സഞ്ജു സാംസൺ വഴിമാറിയതിന് പിന്നാലെ നായകസ്ഥാനത്തേക്കെത്തിയത പരാഗിന് നിർണ്ണായക മത്സരത്തിൽ നിലവാരം കാട്ടാൻ സാധിക്കാതെ പോയി. ബാറ്റുകൊണ്ടും പരാഗ് നിരാശപ്പെടുത്തി. ആറ് പന്തിൽ 11 റൺസാണ് പരാഗ് നേടിയത്. പരീക്ഷണങ്ങൾ നടത്താൻ പരാഗ് തയ്യാറായില്ല. ദസുൻ ഷനകയെ ബൗളിങ്ങിൽ ഉപയോഗിച്ചില്ല. ജോഫ്രാ ആർച്ചറെ രണ്ടാം സ്പെല്ലിന് തിരിച്ചുവിളിച്ചതും വളരെ വെെകിയാണ്. പവർപ്ലേയിൽ സ്പിന്നറെ പരീക്ഷിക്കാനും തയ്യാറായില്ലെന്നതാണ് എടുത്തു പറയേണ്ടത്.

വെെഭവിന് പിന്തുണ ലഭിച്ചില്ല

രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് പ്രകടനം നിലവാരം കാട്ടിയില്ലെന്നതാണ് വസ്തുത. വെെഭവ് സൂര്യവംശി 96 റൺസോടെ മികവ് കാട്ടി. 47 പന്തിൽ എട്ട് ഫോറും ഏഴ് സിക്സുമാണ് താരം പറത്തിയത്. എന്നാൽ ടോപ് ഓഡറിലെ താരങ്ങൾക്ക് നിലവാരം കാട്ടാൻ സാധിക്കാതെ പോയി. യശ്വസി ജയ്സ്വാൾ (1), ദ്രുവ് ജുറേൽ (6), റിയാൻ പരാഗ് (11), ദസുൻ ഷനക (3) എന്നിവരെല്ലാം നിരാശപ്പെടുത്തി. ടോപ് ഓഡർ നിലവാരം കാട്ടിയിരുന്നെങ്കിൽ ഇതിലും മികച്ച സ്കോർ നേടാൻ രാജസ്ഥാന് സാധിക്കുമായിരുന്നു.

Read Entire Article