Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•8 May 2026, 6:47 americium IST
IPL 2026: ലഖ്നൗവിനെ തോൽപ്പിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനായിരുന്നു ആർസിബിയുടെ പദ്ധതി. എന്നാൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സ് ആറ് തുടർ തോൽവികൾക്ക് ശേഷം വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്
ഹൈലൈറ്റ്:
- ആർസിബി മൂന്നാം സ്ഥാനത്ത് തുടരുന്നു
- മഴ മത്സരത്തിൽ രസംകൊല്ലിയായി
- മിച്ചൽ മാർഷ് സെഞ്ചുറി നേടി
ആർസിബി vs ലഖ്നൗ(ഫോട്ടോസ്- AP)ധോണിക്ക് ശേഷം ചെന്നൈയുടെ 'പുതിയ വിശ്വസ്തൻ'; പ്ലേ ഓഫ് പ്രതീക്ഷകളിൽ സഞ്ജു എന്ന കരുത്ത്!
ഒന്നാമത്തെ കാര്യം വിരാട് കോഹ്ലിക്ക് മികവ് കാട്ടാൻ സാധിക്കാതെ പോയതാണ്. റൺസ് പിന്തുടരുമ്പോൾ കോഹ്ലിയുടെ പ്രകടനമാണ് ആർസിബിയെ സംബന്ധിച്ച് വളരെ നിർണ്ണായകം. എന്നാൽ ലഖ്നൗവിനെതിരേ കോഹ്ലിക്ക് മികവ് കാട്ടാൻ സാധിച്ചില്ല. രണ്ട് പന്ത് നേരിട്ട കോഹ്ലി ഡക്കിനാണ് മടങ്ങിയത്. പ്രിൻസ് യാദവാണ് കോഹ്ലിയെ ഡക്കിന് മടക്കിയത്. ഇത് തിരിച്ചടിയായി മാറി. ജേക്കബ് ബദലിനും ദേവ്ദത്ത് പടിക്കലും ടോപ് ഓഡറിൽ മികവ് കാട്ടാൻ സാധിക്കാതെ പോയി.
ബദൽ അഞ്ച് പന്തിൽ നാല് റൺസെടുത്ത് പുറത്തായപ്പോൾ ദേവ്ദത്ത് പടിക്കൽ 25 പന്തിൽ 34 റൺസാണ് നേടിയത്. 136 മാത്രമായിരുന്നു താരത്തിന്റെ സ്ട്രെെക്ക് റേറ്റ്. ദേവ്ദത്തിന്റെ മെല്ലെപ്പോക്ക് ടീമിനെ പ്രതികൂലമായി ബാധിച്ച കാര്യമാണ്. ഫിനിഷറെന്ന് അവകാശപ്പെടുന്ന ജിതേഷ് ശർമ മോശം ഫോമിൽ തുടരുകയാണ്. മൂന്ന് പന്ത് നേരിട്ട് ഒരു റൺസാണ് ജിതേഷ് ശർമക്ക് നേടാനായത്. ഈ സീസണിൽ താരം തീർത്തും നിരാശപ്പെടുത്തുകയാണ്.
ലഖ്നൗലിന്റെ മിച്ചൽ മാർഷിന്റെ സെഞ്ചുറി പ്രകടനം ആർസിബിക്ക് വലിയ വെല്ലുവിളിയായി മാറി. തുടക്കം മുതൽ ആക്രമിച്ച മാർഷ് 20 പന്തിൽ അർധ സെഞ്ചുറി നേടി. 56 പന്തിൽ 111 റൺസെടുത്താണ് മിച്ചൽ മാർഷ് പുറത്തായത്. ഒമ്പത് വീതം സിക്സും ഫോറും മിച്ചൽ മാർഷ് പറത്തി. ഇടക്കിടെ മഴ പെയ്ത് മത്സരം തടസപ്പെടുത്തിയപ്പോഴും ആ താളം നഷ്ടപ്പെടുത്താതെ റൺസുയർത്താൻ മാർഷിന് സാധിച്ചു.
ഋഷഭ് പന്തിന്റെ ഡെത്തോവറിലെ കാമിയോയും എടുത്തു പറയേണ്ടത്. മത്സരഫലത്തിൽ വ്യത്യാസം ഉണ്ടാക്കുന്നതിൽ ഈ പ്രകടനം നിർണ്ണായകമായി മാറി. 10 പന്തിൽ 32 റൺസോടെ ഋഷഭ് പന്ത് പുറത്താവാതെ നിന്നു. നാല് ഫോറും രണ്ട് സിക്സുമാണ് ഋഷഭ് പറത്തിയത്.
IPL 2026: ഐപിഎല്ലിൽ മറ്റൊരു പേസർക്കുമില്ലാത്ത നേട്ടം, ചരിത്രമെഴുതി ഭുവനേശ്വർ കുമാർ; ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്ത്
320 സ്ട്രെെക്ക് റേറ്റിലാണ് ഋഷഭ് കത്തിക്കയറിയത്. ഈ പ്രകടനം ആർസിബിയുടെ വിജയ മോഹത്തെ തകർക്കുന്നതിൽ നിർണ്ണായകമായി മാറിയെന്ന് പറയാം. ലഖ്നൗ പ്ലേ ഓഫിലേക്കെത്തില്ലെന്ന് ഉറപ്പാണ്. ആർസിബിക്ക് ഈ തോൽവി കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നതെന്ന് പറയാം.








English (US) ·