IPL 2026: ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും, അടുത്ത സീസണിൽ ഇവർ നായകന്മാർ? സഞ്ജുവിനടക്കം കോളടിച്ചേക്കും

1 month ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam30 Apr 2026, 12:40 p.m. IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ പല പ്രമുഖ ടീമുകളും പ്രതീക്ഷിച്ച പ്രകടനമല്ല നടത്തുന്നത്. ക്യാപ്റ്റന്മാരടക്കം നിരാശപ്പെടുത്തുന്ന സാഹചര്യത്തിൽ വലിയ അഴിച്ചുപണി പല ടീമുകളിലും ഉണ്ടായേക്കും

ഹൈലൈറ്റ്:

  • റുതുരാജിന് കാര്യങ്ങൾ എളുപ്പമല്ല
  • മുംബെെ ഇന്ത്യൻസ് നിരാശപ്പെടുത്തുന്നു
  • വലിയ അഴിച്ച് പണിക്ക് പ്രമുഖ ടീമുകൾ

ruturaj gaikwad, sanju samsonസഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ പല ടീമുകളും പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ പല ടീമുകളും പൊളിച്ചെഴുത്തിനെക്കുറിച്ച് ഇതിനോടകം ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. പല വമ്പൻ താരങ്ങളും നിലവിലെ ടീമുകളിൽ നിന്ന് പുറത്തുപോകാൻ സാധ്യത കൂടുതലാണ്.പല ടീമുകളും നിലവിലെ ക്യാപ്റ്റന്മാരെ മാറ്റി പുതിയ നായകനെ കൊണ്ടുവരാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. അടുത്ത സീസണിൽ വലിയൊരു പൊളിച്ചെഴുത്ത് തന്നെ ടീമുകളിൽ പ്രതീക്ഷിക്കാം. ഇത്തരത്തിൽ ഈ സീസണോടെ ക്യാപ്റ്റൻ സ്ഥാനം പോകാനും അടുത്ത സീസണിൽ ക്യാപ്റ്റൻ സ്ഥാനം ലഭിക്കാനും സാധ്യതയുള്ള താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
Samayam MalayalamIPL 2026: ഇങ്ങനേയും അബദ്ധം പറ്റുമോ? എട്ട് റൺസിൽ ഹെഡ് പുറത്തായേനെ; പക്ഷെ മുംബെെ അപ്പീൽ ചെയ്തില്ല, സംഭവം മൂന്നാം ഓവറിൽചെന്നെെ സൂപ്പർ കിങ്സിന്റെ നായകസ്ഥാനത്ത് നിന്ന് റുതുരാജ് ഗെയ്ക് വാദിനെ മാറ്റാൻ സാധ്യത കൂടുതലാണ്. എംഎസ് ധോണിക്ക് ശേഷം സിഎസ്കെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്ന റുതുരാജിന് ടീമിനെ പല നിലവാരത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ല. ഈ സീസണിൽ താരത്തിന്റെ ബാറ്റിങ് പ്രകടനവും മോശമാകുന്നതാണ് കാണാനാവുന്നത്. അതുകൊണ്ടുതന്നെ സിഎസ്കെ റുതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയേക്കും.

അടുത്ത സീസണിൽ സഞ്ജു സാംസൺ സിഎസ്കെയുടെ ക്യാപ്റ്റനായി വരാനുള്ള സാധ്യതയാണ് കൂടുതൽ. രാജസ്ഥാൻ റോയൽസിനെ ഫെെനലിൽ കളിപ്പിച്ച നായകനായ സഞ്ജുവിലാവും ഇനി സിഎസ്കെ ഭാവി കാണുകയെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ സിഎസ്കെയുടെ ക്യാപ്റ്റനായി സഞ്ജു എത്തുമെന്ന് തന്നെയാണ് പൊതുവേയുള്ള അഭിപ്രായം.

ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ച് റിയാൻ പരാഗ്, രാജസ്ഥാൻ നായകൻ കടുത്ത നടപടി നേരിട്ടേക്കും


മുംബെെ ഇന്ത്യൻസിന്റെ നായകസ്ഥാനത്ത് നിന്ന് ഹാർദിക് പാണ്ഡ്യയെ മാറ്റിയേക്കും. ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്കിന് മികവ് കാട്ടാൻ സാധിക്കുന്നില്ല. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇന്ത്യൻസ് ഹാർദിക്കിന് കീഴിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുംബെെ ടീം മാനേജ്മെന്റും ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ അതൃപ്തരാണ്. അതുകൊണ്ടുതന്നെ മുംബെെ പുതിയ ക്യാപ്റ്റനെ കൊണ്ടുവന്നേക്കും.

തിലക് വർമയേയോ രാജസ്ഥാൻ റോയൽസിൽ നിന്ന് യശ്വസി ജയ്സ്വാളിനെ കൊണ്ടുവന്ന് ക്യാപ്റ്റനാക്കാനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അജിൻക്യ രഹാനെ തെറിക്കുമെന്നുറപ്പാണ്. രഹാനെക്ക് പകരം റിങ്കു സിങ്ങിനെ അടുത്ത സീസണിൽ കെകെആർ നായകനാക്കാനാണ് കൂടുതൽ സാധ്യത. പുതിയൊരു നായകനെ കെകെആർ ടീമിലേക്കെത്തിക്കാനുള്ള സാധ്യതകളും തള്ളിക്കളയാൻ സാധിക്കില്ല.

IPL 2026: ജയസൂര്യയുടെ റെക്കോഡ് തകർത്തു, മുംബെെയുടെ വേഗ സെഞ്ചുറിക്കാരനായി റിക്കിൽറ്റൻ; മുംബെെക്ക് പടുകൂറ്റൻ സ്കോർ

ഡൽഹി ക്യാപിറ്റൽസും നായകനെ മാറ്റാനാണ് സാധ്യത കൂടുതൽ. നിലവിൽ അക്ഷർ പട്ടേലാണ് ഡൽഹിയുടെ നായകൻ. അക്ഷർ നായകനെന്ന നിലയിലുള്ള പ്രകടനം പുറത്തെടുക്കുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത സീസണിൽ കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കി ഡൽഹി മുന്നോട്ട് പോകാനാണ് സാധ്യത. രാഹുൽ ഡൽഹി വിടാൻ സാധ്യത കുറവാണെന്ന് തന്നെ പറയാം. ഡൽഹിക്ക് വിശ്വാസം ഉണ്ടെങ്കിൽ പൃഥ്വി ഷായെ ക്യാപ്റ്റനാക്കാം. പക്ഷെ ഇതിനുള്ള സാധ്യത വിരളമാണ്.

ഋഷഭ് പന്തിനെ ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയേക്കും. ഋഷഭ് 27 കോടി പ്രതിഫലം വാങ്ങി കളിക്കുമ്പോഴും ഇതിനൊത്ത മികവ് കാട്ടുന്നില്ല. അതുകൊണ്ടുതന്നെ ലഖ്നൗ ഋഷഭിനെ കെെവിടാനാണ് സാധ്യത. എയ്ഡൻ മാർക്രം ലഖ്നൗവിന്റെ പുതിയ നായകനായി എത്താനുള്ള സാധ്യത കൂടുതലാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article