Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•4 May 2026, 5:30 p.m. IST
IPL 2026: പഞ്ചാബ് കിങ്സ് ആദ്യ ഏഴ് മത്സരങ്ങളിൽ തോൽവി നേരിട്ടതേയില്ല. എന്നാൽ അവസാന രണ്ട് മത്സരങ്ങളിൽ പഞ്ചാബിന് തോൽവി നേരിട്ടതോടെ ടീമിന് ആശങ്കകളേറെയായിരിക്കുകയാണ്. പ്ലേ ഓഫ് പോരാട്ടം കൂടുതൽ ശക്തമായിരിക്കുകയാണ്
ഹൈലൈറ്റ്:
- പഞ്ചാബ് പോയിന്റ് പട്ടികയിൽ തലപ്പത്ത്
- ഗുജറാത്ത് പ്ലേ ഓഫ് പ്രതീക്ഷ കാത്തു
- പ്ലേ ഓഫ് പോരാട്ടം കടുക്കുന്നു
പഞ്ചാബ് കിങ്സ്(ഫോട്ടോസ്- ANI)നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും
41 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ 57 റൺസാണ് നേടിയത്. ശുഭ്മാൻ ഗിൽ അഞ്ച് റൺസെടുത്ത് പുറത്തായപ്പോൾ നിശാന്ത് സിദ്ധു 11 പന്തിൽ 15 റൺസാണ് നേടിയത്. രാഹുൽ തെവാത്തിയയും (2) ജേസൻ ഹോൾഡറും (5) നിരാശപ്പെടുത്തി. അർഷാദ് ഖാൻ അഞ്ച് പന്ത് നേരിട്ട് എട്ട് റൺസ് നേടിയത് ഗുജറാത്തിന് നിർണ്ണായകമായി.
പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുക്കവെ പഞ്ചാബിന് ആശങ്കയാവുന്ന തോൽവിയാണിത്. ഇപ്പോഴും പോയിന്റ് പട്ടികയിൽ പഞ്ചാബ് തലപ്പത്താണുള്ളത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണ് പഞ്ചാബിനുള്ളത്. ഏഴ് മത്സരങ്ങളിൽ പഞ്ചാബ് തോൽവി അറിഞ്ഞിരുന്നില്ല. ആറ് മത്സരങ്ങൾ ജയിച്ചപ്പോൾ ഒരു മത്സരത്തിന് ഫലം ഇല്ലാതെ പോയി. അവസാന രണ്ട് മത്സരങ്ങൾ പഞ്ചാബ് തോറ്റത് ടീമിന്റെ ദൗർബല്യം തുറന്ന് കാട്ടുന്നതാണ്.
പഞ്ചാബിന്റെ ബാറ്റിങ് ദൗർബല്യം തുറന്ന് കാട്ടുന്നതാണ് ഗുജറാത്തിനെതിരായ തോൽവി. പഞ്ചാബിന്റെ ഓപ്പണർമാർ നിരാശപ്പെടുത്തിയാൽ പഞ്ചാബ് പതറുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രിയൻഷ് ആര്യ, പ്രഭ്സിംറാൻ സിങ് എന്നിവർ മികച്ച തുടക്കം നൽകിയാൽ പഞ്ചാബിന്റെ മറ്റ് ബാറ്റ്സ്മാൻമാർക്ക് അത് ആത്മവിശ്വാസം നൽകുകയും വലിയ സ്കോറിലേക്കുയരാൻ ടീമിന് സാധിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഓപ്പണർമാർ രണ്ട് പേരും നിരാശപ്പെടുത്തുന്നത് പഞ്ചാബിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരേ റെക്കോഡ് ജയം നേടിയ പഞ്ചാബിന്റെ ബാറ്റിങ് നിരക്ക് ഗുജറാത്തിന്റെ കരുത്തുറ്റ ബൗളിങ് നിരക്കെതിരേ പതറുന്നതാണ് കാണാനായത്. പഞ്ചാബിനെ കുടുക്കാൻ ഷോർട്ട് ബോളുകൾ നന്നായി ഗുജറാത്ത് ഉപയോഗിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
IPL 2026: സിഎസ്കെയ്ക്ക് വീണ്ടും പരിക്കിന്റെ പണി, രാമകൃഷ്ണ ഘോഷ് പുറത്ത്; പ്ലേ ഓഫിലേക്കടുക്കവെ മഞ്ഞപ്പടക്ക് തിരിച്ചടി
മുഹമ്മദ് സിറാജും കഗിസോ റബാഡയും പവർപ്ലേയിൽ നടത്തിയ തകർപ്പൻ ബൗളിങ് പ്രകടനമാണ് പഞ്ചാബിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. 47 റൺസിന് അഞ്ച് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ഈ പ്രഹരത്തിൽ നിന്ന് വലിയൊരു തിരിച്ചുവരവ് നടത്താൻ പഞ്ചാബിന് സാധിക്കാതെ പോയി. പഞ്ചാബിന് ശേഷിക്കുന്ന മത്സരങ്ങളിൽ ഓപ്പണർമാർ ഫോമിലേക്കെത്തേണ്ടത് അത്യാവശ്യമാണ്. സ്ഥിരതയോടെ ഓപ്പണർമാർ മികവ് കാട്ടാത്ത പക്ഷം പഞ്ചാബ് പ്രയാസപ്പെടാൻ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.








English (US) ·