IPL 2026: രാജസ്ഥാൻ പടിക്കൽ കലമുടക്കുമോ? തട്ടകത്തിൽ ഡൽഹിയോട് തോറ്റു; ആ പരീക്ഷണങ്ങൾ പാളി, തോൽവിയുടെ കാരണങ്ങളിതാ

1 month ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam2 May 2026, 7:36 americium IST

IPL 2026: 225 റൺസ് അടിച്ചെടുത്തിട്ടും രാജസ്ഥാൻ റോയൽ‌സിന് തട്ടകത്തിൽ ജയിക്കാൻ സാധിക്കാതെ പോയി. ബൗളർമാരുടെ പ്രകടനം നിരാശപ്പെടുത്തിയെങ്കിലും ബാറ്റിങ് നിരയുടെ പിഴവും രാജസ്ഥാന് തിരിച്ചടിയായി മാറി

ഹൈലൈറ്റ്:

  • രാജസ്ഥാൻ നാലാം സ്ഥാനത്ത് തുടരുന്നു
  • ഡൽഹിയുടെ ജയം ഏഴ് വിക്കറ്റിന്
  • രാജസ്ഥാന് ഇനിയുള്ള മത്സരങ്ങൾ നിർണ്ണായകം
rr vs dcരാജസ്ഥാൻ vs ഡൽഹി(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 43ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് പോയിന്റ് പട്ടികയിൽ മുന്നേറ്റ നടത്താമെന്ന സജീവ പ്രതീക്ഷയിലായിരുന്നു രാജസ്ഥാൻ‍ റോയൽസ് സ്വന്തം തട്ടകമായ ജയ്പൂരിൽ ഇറങ്ങിയത്. എന്നാൽ കാത്തിരുന്നത് ഏഴ് വിക്കറ്റിന്റെ തോൽവിയായിരുന്നു. ആറ് വിക്കറ്റിന് 225 റൺസെടുത്തിട്ടും അഞ്ച് പന്തും ഏഴ് വിക്കറ്റും ബാക്കിയാക്കിയാണ് ഡ‍ൽഹി തകർപ്പൻ ജയം നേടിയെടുത്തത്.ഡൽഹി ബാറ്റ്സ്മാൻമാരെ ഒരു ഘട്ടത്തിലും വിറപ്പിക്കാൻ സാധിക്കാതെയാണ് രാജസ്ഥാൻ കീഴടങ്ങിയതെന്ന് പറയാം. രാജസ്ഥാന്റെ തോൽവിയുടെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ബാറ്റിങ്ങിൽ രാജസ്ഥാൻ റോയൽസ് നടത്തിയ പരീക്ഷണം ചെറുതായി ടീമിനെ ബാധിച്ചിട്ടുണ്ടെന്ന് പറയാം.

സഞ്ജു സാംസണ് ഹാപ്പി ന്യൂസ്, ഏകദിന ടീമിലേക്ക് തിരിച്ചെത്തും?


രാജസ്ഥാന് പവർപ്ലേയിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കാതെ പോയി. യശ്വസി ജയ്സ്വാൾ ആറ് റൺസിലും വെെഭവ് സൂര്യവംശി നാല് റൺസിലും പുറത്തായതോടെ പവർപ്ലേയിൽ 56 റൺസ് മാത്രമാണ് രാജസ്ഥാന് നേടാനായത്. ഡൽഹി പവർപ്ലേയിൽ 70 റൺസാണ് അടിച്ചെടുത്തത്.

ദ്രുവ് ജുറേൽ പ്രതീക്ഷിച്ച സ്ട്രെെക്ക് റേറ്റിൽ കളിച്ചില്ല. രണ്ട് വിക്കറ്റ് പോയ ശേഷം വിക്കറ്റ് കാത്ത് കളിക്കാനാണ് ജുറേൽ ശ്രമിച്ചത്. എന്നാൽ പിന്നീട് ആക്രമിച്ച് റൺസുയർത്താൻ താരത്തിന് സാധിച്ചില്ല. 30 പന്തിൽ 42 റൺസാണ് ജുറേൽ നേടിയത്. നാല് ഫോറും ഒരു സിക്സും ജുറേൽ പറത്തി. 140 സ്ട്രെെക്ക് റേറ്റിൽ മാത്രമാണ് അദ്ദേഹം കളിച്ചത്. അഞ്ചാം നമ്പറിൽ രവീന്ദ്ര ജഡേജയെ കളിപ്പിക്കാനുള്ള രാജസ്ഥാന്റെ തീരുമാനവും പാളി.
Samayam MalayalamIPL 2026: ​ഗംഭീര പ്രകടനം, പക്ഷെ 10 റൺസിൽ പരാ​ഗിന് നഷ്ടമായത് ചരിത്ര നേട്ടം; ആ വമ്പൻ റെക്കോഡിൽ സഞ്ജു ഒറ്റക്ക് തുടരും
ജഡേജ സ്പിന്നിനെതിരേ ആധിപത്യം കാട്ടുമെന്ന വിലയിരുത്തലിലാണ് രാജസ്ഥാൻ ഇത്തരമൊരു തീരുമാനം എടുത്തത്. കാരണം കുൽദീപ് യാദവിന്റെ രണ്ട് ഓവർ ബാക്കിയുള്ള സമയത്താണ് ജഡേജയെ ബാറ്റിങ്ങിന് ഇറക്കിയത്. പക്ഷെ പ്രതീക്ഷിച്ച പ്രകടനം നടത്താൻ ജഡേജക്ക് സാധിക്കാതെ പോയി. 14 പന്തിൽ 20 റൺസാണ് ജഡേജ ആകെ നേടിയത്. 142.86 ആയിരുന്നു സ്ട്രെെക്ക് റേറ്റ്. ശുഭം ദുബെയും പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിച്ചില്ല. ആറ് പന്തിൽ ആറ് റൺസാണ് നേടിയത്.

240ന് മുകളിലേക്കെങ്കിലും രാജസ്ഥാൻ സ്കോർ ഉയർത്തണമായിരുന്നു. കാരണം ജയ്പൂരിലെ സാഹചര്യം ബാറ്റിങ്ങിന് അനുകൂലമായിരുന്നു. ഡൽഹിക്കെതിരേ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച രാജസ്ഥാന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് തന്നെ പറയാം. മഞ്ഞ് വീഴ്ചയുടെ സഹായം രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ സഹായിക്കുന്നുണ്ടായിരുന്നു,

IPL 2026: സ്റ്റാർക്കിനെ നേരിടേണ്ടി വന്നില്ല, വെെഭവിനെ ക്ലീൻബൗൾഡാക്കി ജാമിസൻ; യുവതാരത്തിന്റെ ദൗർബല്യം മുതലാക്കി

രാജസ്ഥാന്റെ കഴിഞ്ഞ മത്സരങ്ങളിലെ വിജയം നോക്കുമ്പോൾ പ്രധാനമായും പവർപ്ലേയ്ക്കുള്ളിൽ വിക്കറ്റ് നേടാൻ സാധിച്ചിരുന്നു. ജോഫ്രാ ആർച്ചറോ നാന്ദ്രേ ബർഗറോ ഈ ദൗത്യം നന്നായി ചെയ്തിരുന്നതാണ്. എന്നാൽ ഇന്നലെ അതുണ്ടായില്ല. ആർച്ചറേയും ബർഗറേയും തുടക്കം മുതൽ തല്ലിപ്പറത്തി. ആദ്യ 10 ഓവറിനുള്ളിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് കളി നഷ്ടമായിരുന്നു.

പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയ രവി ബിഷ്നോയ് രണ്ട് ഓവറിൽ 28 റൺസാണ് വിട്ടുകൊടുത്തത്. എന്തായാലും നിലവിൽ 10 മത്സരത്തിൽ നിന്ന് 12 പോയിന്റോടെ രാജസ്ഥാൻ നാലാം സ്ഥാനത്തുണ്ട്. പക്ഷെ മിക്ക സീസണിലേതുപോലെ ഇത്തവണയും മികച്ച തുടക്കം ലഭിച്ചിട്ട് അവസാനം പടിക്കൽ കലമുടച്ച് രാജസ്ഥാൻ പുറത്താകുമോയെന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article