Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•2 May 2026, 9:53 americium IST
IPL 2026: രാജസ്ഥാൻ റോയൽസ് നായകനായ റിയാൻ പരാഗ് ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ ഡൽഹിയോട് തോറ്റുവെന്നതാണ് എടുത്തു പറയേണ്ടത്
ഹൈലൈറ്റ്:
- റിയാൻ പരാഗ് അർധ സെഞ്ചുറിയോടെ തിളങ്ങി
- രാജസ്ഥാന് തട്ടകത്തിൽ തോൽവി
- പുകവലിച്ച പരാഗിന് 25 ലക്ഷം പിഴ ശിക്ഷ ലഭിച്ചിരുന്നു
റിയാൻ പരാഗ്സഞ്ജു സാംസണ് ഹാപ്പി ന്യൂസ്, ഏകദിന ടീമിലേക്ക് തിരിച്ചെത്തും?
ഇപ്പോഴിതാ ഡൽഹിയോട് തോറ്റതിന് പിന്നാലെ വിമർശനം ഉയർത്തിയവർക്ക് മറുപടി നൽകിയിരിക്കുകയാണ് റിയാൻ പരാഗ്. വിമർശകരോട് മറുപടി പറയേണ്ട കാര്യം തനിക്കുണ്ടെന്ന് തോന്നുന്നില്ലെന്നാണ് പരാഗ് പറഞ്ഞത്. 'ഒരു വിമർശകരോടും ഞാൻ മറുപടി പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ ഈ ദിവസത്തിന്റെ അവസാനം ടീമിന് രണ്ട് പോയിന്റ് നേടിക്കൊടുക്കുക എന്നതാണ് എന്റെ ജോലി.
ഞങ്ങൾ തോറ്റ ശേഷം ടീം സ്കോർ ഉയർന്നതായാലും ഞാൻ അർധ സെഞ്ചുറി നേടിയിട്ടും എന്ത് കാര്യമാണുള്ളത്. ഭേദപ്പെട്ട സ്കോർ തന്നെയാണ് ഞങ്ങൾ നേടിയത്. 200ന് മുകളിൽ സ്കോർ ഈ പിച്ചിൽ മികച്ചതായിരുന്നു. എന്നാൽ മധ്യ ഓവറുകളിൽ പ്രതീക്ഷിച്ചപോലെ റൺസുയർത്താനായില്ല. ബൗളർമാർ നിരവധി ബൗണ്ടറികളും വഴങ്ങി. എന്നാൽ ടീമെടുത്ത തീരുമാനങ്ങളിൽ നിരാശയില്ല' റിയാൻ പരാഗ് മത്സര ശേഷം പറഞ്ഞു.
രാജസ്ഥാൻ റോയൽസ് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനാണ് ഇറങ്ങിയത്. പ്രതീക്ഷിച്ച തുടക്കമല്ല ഓപ്പണർമാർ ചേർന്ന് നൽകിയത്. യശ്വസി ജയ്സ്വാൾ ആറ് റൺസെടുത്തും വെെഭവ് സൂര്യവംശി നാല് റൺസെടുത്തും പുറത്തായി. ഇതോടെ രാജസ്ഥാന്റെ തുടക്കം പാളി. ദ്രുവ് ജുറേൽ 42 റൺസെടുത്തെങ്കിലും 30 പന്ത് നേരിടേണ്ടി വന്നത്. മികച്ച സ്ട്രെെക്ക് റേറ്റിൽ കളിക്കാൻ ജുറേലിന് സാധിക്കാതെ പോയി.
അഞ്ചാം നമ്പറിൽ രവീന്ദ്ര ജഡേജയെ ഇറക്കാനുള്ള തീരുമാനം തെറ്റായി. 14 പന്തിൽ 20 റൺസാണ് ജഡേജക്ക് നേടാനായത്. ജഡേജ മെല്ലെപ്പോക്ക് നടത്തിയത് മധ്യ ഓവറുകളിലെ രാജസ്ഥാന്റെ റണ്ണൊഴുക്കിനെ ബാധിച്ചു. ശുഭം ദുബെ ആറ് പന്തിൽ ആറ് റൺസാണ് നേടിയത്. ഡൊനോവൻ ഫെരെയ്റ നടത്തിയ വെടിക്കെട്ടാണ് രാജസ്ഥാനെ 225 എന്ന സ്കോറിലേക്കെത്തിച്ചത്.
IPL 2026: സ്റ്റാർക്കിനെ നേരിടേണ്ടി വന്നില്ല, വെെഭവിനെ ക്ലീൻബൗൾഡാക്കി ജാമിസൻ; യുവതാരത്തിന്റെ ദൗർബല്യം മുതലാക്കി
ഡെത്തോവറിൽ കടന്നാക്രമിക്കാൻ ഫെരെയ്റക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. എന്തായാലും രാജസ്ഥാനെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങൾ വളരെ നിർണ്ണായകമാണ്. തുടർ ജയങ്ങൾ നേടി പ്ലേ ഓഫ് സീറ്റുറപ്പിക്കാൻ രാജസ്ഥാന് സാധിക്കുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്തായാലും പരാഗിന് മുന്നിൽ വലിയ വെല്ലുവിളിയാണുള്ളതെന്ന് നിസംശയം പറയാം.








English (US) ·