Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•24 Apr 2026, 9:10 p.m. IST
IPL 2026: ഈ സീസണിലെ ആദ്യ മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ സായ് സുദർശന് സാധിച്ചിരുന്നില്ല. എന്നാൽ ആർസിബിക്കെതിരായ നിർണ്ണായക മത്സരത്തിൽ തകർപ്പൻ പ്രകടനത്തോട സായ് കെെയടി നേടി
ഹൈലൈറ്റ്:
- ഐപിഎല്ലിൽ മൂന്നാം സെഞ്ചുറി നേടി സായ് സുദർശൻ
- ശുഭ്മാൻ ഗില്ലിന് തിളങ്ങാൻ സാധിച്ചില്ല
- സായ് സുദർശന് വമ്പൻ റെക്കോഡ്
സായ് സുദർശൻ(ഫോട്ടോസ്- ANI)വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി
ചെന്നെെ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, ആർസിബി ടീമുകൾക്കെതിരേയാണ് സായ് സുദർശന്റെ മൂന്ന് സെഞ്ചുറി പ്രകടനങ്ങൾ. 24 വയസുകാരനായ സായ് ഐപിഎല്ലിൽ വലിയ ഭാവി കൽപ്പിക്കപ്പെടുന്ന താരമാണ്. ആർസിബിക്കെതിരായ പ്രകടനത്തിലൂടെ വമ്പനൊരു റെക്കോഡിലേക്കെത്താനും സായ് സുദർശന് സാധിച്ചു. ഐപിഎല്ലിൽ വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന താരമായാണ് സായ് മാറിയിരിക്കുന്നത്.
47 ഇന്നിങ്സിൽ നിന്നാണ് സായ് സുദർശന്റെ നേട്ടം. 48 ഇന്നിങ്സിൽ നിന്ന് ഈ നേട്ടത്തിലെത്തിയ ക്രിസ് ഗെയ്ലിന്റെ റെക്കോഡിനെയാണ് സായ് മറികടന്നത്. 57 ഇന്നിങ്സിൽ നിന്നാണ് റുതുരാജ് ഗെയ്ക് വാദ് ഈ നേട്ടത്തിലേക്കെത്തിയത്. കെ എൽ രാഹുൽ 60 ഇന്നിങ്സിൽ നിന്നും യശ്വസി ജയ്സ്വാൾ 62 ഇന്നിങ്സിൽ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
തുടർച്ചയായി മൂന്ന് സീസണുകളിലും സെഞ്ചുറി നേടാൻ സായ് സുദർശന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ശുഭ്മാൻ ഗിൽ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ട പിച്ചിലാണ് സായ് സുദർശന്റെ കിടിലൻ പ്രകടനം. ശുഭ്മാൻ ഗിൽ 24 പന്തിൽ 32 റൺസാണ് നേടിയത്. രണ്ട് ഫോറും ഒരു സിക്സുമാണ് ഗിൽ നേടിയത്. ജോസ് ബട്ലർ 16 പന്തിൽ 25 റൺസെടുത്തുമാണ് പുറത്തായത്. സെഞ്ചുറിക്ക് പിന്നാലെയും കത്തിക്കയറാൻ കാത്തുനിന്ന സായിയെ ജോഷ് ഹെയ്സൽവുഡാണ് പുറത്താക്കിയത്.
ഗുജറാത്തിനെ സംബന്ധിച്ച് ഇത്തവണ പ്രതീക്ഷിച്ച നിലവാരം കാട്ടാനായിട്ടില്ല. സ്ഥിരതയോടെ കളിക്കാൻ സാധിക്കാത്ത ഗുജറാത്തിന് അവസാന മത്സരത്തിൽ മുംബെെ ഇന്ത്യൻസിനോട് വമ്പൻ തോൽവി നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ ആർസിബിക്കെതിരേ തകർപ്പൻ തിരിച്ചുവരവ് നടത്തി പ്ലേ ഓഫ് പ്രതീക്ഷ കാക്കേണ്ടതായുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മാൻ ഗില്ലിനും ഈ സീസൺ വളരെ പ്രധാനപ്പെട്ടതാണ്.
IPL 2026: ആകാശ് അംബാനി കട്ടകലിപ്പിൽ, സിഎസ്കെ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് സ്റ്റേഡിയം വിട്ടു; ഹാർദിക്കിന് പണി കിട്ടുമോ?
ഇന്ത്യയുടെ ടി20 ടീമിന് പുറത്തുള്ള ഗില്ലിന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ ഇത്തവണത്തെ ഐപിഎല്ലിൽ തിളങ്ങേണ്ടതായുണ്ടായിരുന്നു. ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും സ്ട്രെെക്ക് റേറ്റ് മോശമാണെന്നത് ഗില്ലിന് തിരിച്ചടിയായി മാറുകയാണ്.








English (US) ·