IPL 2026: ഹാർദിക്, സൂര്യകുമാർ, രോഹിത് പുറത്തേക്കോ? വമ്പൻ പൊളിച്ചെഴുത്തിലേക്ക് മുംബെെ, നോട്ടമിടുന്നത് ഈ താരങ്ങളെ

4 weeks ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam3 May 2026, 7:34 americium IST

IPL 2026: ആറാം കിരീടം മോഹിച്ചെത്തിയ മുംബെെ ഇന്ത്യൻസിന് ഇത്തവണ തൊട്ടതെല്ലാം പിഴച്ചിരിക്കുകയാണ്. സീസണിൽ ആദ്യം പുറത്താകുന്ന ടീമായി മുംബെെ ഇന്ത്യൻസ് മാറിയെന്നതാണ് എടുത്തു പറയേണ്ട കാര്യം

ഹൈലൈറ്റ്:

  • മുംബെെ പ്ലേ ഓഫ് കാണാതെ പുറത്ത്
  • ഹാർദിക് പാണ്ഡ്യക്ക് മികവ് കാട്ടാനാവുന്നില്ല
  • വലിയ പൊളിച്ചെഴുത്തിലേക്ക് മുംബെെ ഇന്ത്യൻസ്
hardik pandya, suryakumar yadav, rohit sharmaഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രോഹിത് ശർമ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ മുംബെെ ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്. ഒമ്പത് മത്സരത്തിൽ നിന്ന് ഏഴാം തോൽവി ഏറ്റുവാങ്ങിയ മുംബെെക്ക് ഇനി പ്ലേ ഓഫ് സാധ്യതകളില്ലെന്ന് തന്നെ പറയാം. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ജയിച്ച് അഭിമാനത്തോടെ മടങ്ങാൻ സാധിക്കുമോയെന്നതാണ് മുംബെെ ഇനി ചിന്തിക്കുക. കരുത്തുറ്റ താരനിരയുള്ള മുംബെെ വലിയ പ്രതീക്ഷയോടെയാണ് ഇത്തവണ എത്തിയതെങ്കിലും ഹാർദിക് പാണ്ഡ്യക്ക് കീഴിൽ തീർത്തും നിരാശപ്പെടുത്തി.മുംബെെയുടെ ഈ സീസണിലെ പുറത്താകൽ ടീം മാനേജ്മെന്റിനെ കടുത്ത തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുന്നതാണ്. അവസാന സീസണിൽ പ്ലേ ഓഫിലെത്തിയെങ്കിലും കപ്പ് നേടാനായില്ല. ഇത്തവണ വിധി ഇങ്ങനേയുമായി. പ്ലേ ഓഫിലേക്കെത്താൻ മുംബെെക്ക് സാധിക്കില്ലെന്ന് ഉറപ്പായതോടെ ഇതിനോടകം പൊളിച്ചെഴുത്തിനെക്കുറിച്ച് മുംബെെ ടീം മാനേജ്മെന്റ് ആലോചിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

വൈഭവിൻ്റെ വിക്കറ്റ് എടുത്ത ജാമിസൺ പുതിയ വിവാദത്തിൽ; പിന്നാലെ നടപടി


മുംബെെ അടുത്ത മെഗാ താരലേലം മുന്നിൽക്കണ്ട് വലിയ അഴിച്ചുപണി നടത്താനാണ് സാധ്യത. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. മുംബെെയുടെ നായകസ്ഥാനത്ത് നിന്ന് ഹാർദിക് പാണ്ഡ്യയെ പുറത്താക്കുമെന്നുറപ്പാണ്. ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാൻ ഹാർദിക്കിന് സാധിക്കുന്നില്ല. ഹാർദിക്കിന് കീഴിൽ ടീമിലെ സീനിയർ താരങ്ങളൊന്നും തൃപ്തരല്ലെന്ന് തന്നെ പറയാം.

ഹാർദിക്കിന്റെ പ്രകടനത്തേയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹാർദിക്കിനെ ഇനി മുംബെെ ടീമിൽ നിലനിർത്താൻ സാധ്യത വളരെ കുറവാണ്. ഹാർദിക്കിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ മുംബെെ തയ്യാറായേക്കും. സൂര്യകുമാർ യാദവിന്റെ സീറ്റ് തെറിക്കുമെന്നുറപ്പാണ്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനാണ് സൂര്യകുമാർ.
Samayam MalayalamIPL 2026: മുംബെെ പ്ലേ ഓഫ് കാണാതെ പുറത്ത്, എൽക്ലാസിക്കോ തൂത്തുവാരി സിഎസ്കെ; മികവ് കാട്ടി റുതുരാജും കാർത്തികും
എന്നാൽ സൂര്യയുടെ സമീപകാല ബാറ്റിങ് പ്രകടനങ്ങൾ തീർത്തും നിരാശപ്പെടുത്തുന്നതാണെന്ന് പറയാം. ഈ സാഹചര്യത്തിൽ ഇനിയും സൂര്യയെ വലിയ പ്രതിഫലത്തിൽ നിർത്തുന്നത് ടീമിനെ സംബന്ധിച്ച് മണ്ടൻ തീരുമാനമായിരിക്കും. അതുകൊണ്ടുതന്നെ സൂര്യക്ക് ഇനി മുംബെെ ഇന്ത്യൻസിൽ അധികനാൾ തുടരാനാവില്ലെന്ന് തന്നെ വിലയിരുത്താം.

മുൻ നായകനും സീനിയർ താരവുമായ രോഹിത് ശർമ ഈ സീസണോടെ വിരമിക്കൽ പ്രഖ്യാപിച്ചേക്കും. പരിക്കിനെത്തുടർന്ന് ഈ സീസണിലെ പകുതിയോളം മത്സരങ്ങൾ ഇതിനോടകം രോഹിത്തിന് നഷ്ടമായി. 39കാരനായ രോഹിത്തിന് ഇനിയും മുംബെെ ടീമിനൊപ്പം തുടരാൻ താൽപര്യം ഉണ്ടാകില്ല. യുവതാരങ്ങൾക്കായി ഹിറ്റ്മാൻ വഴിമാറാനാണ് സാധ്യത കൂടുതൽ.

MI vs CSK: 6 റൺസിൽ രക്ഷപെട്ടു, പക്ഷെ 11 റൺസിൽ വീണു; അവസരം മുതലാക്കാതെ സഞ്ജു സാംസൺ, പുറത്താക്കി ജസ്പ്രീത് ബുംറ

തിലക് വർമ, ജസ്പ്രീത് ബുംറ എന്നിവരെ മാത്രം നിലനിർത്തി മുംബെെ മെഗാ ലേലത്തിലേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ട്രന്റ് ബോൾട്ട്, ദീപക് ചഹാർ ഉൾപ്പെടെ നിലവിലെ ടീമിലെ മറ്റ് പേസർമാരെയെല്ലാം മുംബെെ ഒഴിവാക്കാനുള്ള സാധ്യതയാണ് കൂടുതൽ. മുംബെെ വലിയ പൊളിച്ചെഴുത്തിലേക്ക് കടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുംബെെ ഇന്ത്യൻസ് ചില സൂപ്പർ താരങ്ങളെ ടീമിലേക്കെത്തിക്കാനുള്ള നീക്കം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസിൽ നിന്ന് യശ്വസി ജയ്സ്വാൾ, വെെഭവ് സൂര്യവംശി എന്നിവരിലൊരാളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകൾ മുംബെെ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. സൺറെെസേഴ്സ് ഹെെദരാബാദിൽ നിന്ന് ഇഷാൻ കിഷനെ തിരികെ ടീമിലേക്കെത്തിക്കാനും ശ്രമം നടത്തിയേക്കും.

മുംബെെയുടെ ബാറ്റിങ് നിരയിലേക്കും ബൗളിങ് നിരയിലേക്കും കൂടുതൽ ശക്തരായ താരങ്ങളെ ടീമിന് കൊണ്ടുവരേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തിൽ മുംബെെ ഇതേ ടീമിനെ പിന്തുണച്ച് മുന്നോട്ട് പോകാൻ യാതൊരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ വലിയ പൊളിച്ചെഴുത്ത് ഉറപ്പാണ്.

അടുത്ത സീസണിൽ ജസ്പ്രീത് ബുംറയെ മുംബെെ നായകസ്ഥാനം ഏൽപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. മുംബെെയുടെ ക്യാപ്റ്റൻ സ്ഥാനം ബുംറ ആഗ്രഹിച്ചിട്ടുള്ളതുമാണ്. എന്താവും ടീം മാനേജ്മെന്റിന്റെ നീക്കമെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article