ഇപ്പോഴിതാ 2026ൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആർസിബി കപ്പിൽ മുത്തമിട്ട് തുടർച്ചയായ രണ്ടാം കിരീടം അലമാരയിലെത്തിക്കുമ്പോൾ തലയുയർത്തി ഒരു നായകൻ അവർക്കൊപ്പമുണ്ട്. അവന്റെ പേരാണ് രജത് പാട്ടീധാർ . ആർസിബി ആരാധകർ ഒരു കിരീടമെങ്കിലും ആഗ്രഹിച്ചിടത്തുനിന്ന് തുടർച്ചയായി രണ്ട് തവണ ആർസിബിയെ കപ്പിലേക്കെത്തിച്ച് രജത് ചരിത്രമെഴുതിയിരിക്കുകയാണ്.
15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്
ഐതിഹാസിക നായകന്മാരുടെ പട്ടികയിലേക്കെത്തിയെന്ന് മാത്രമല്ല ക്യാപ്റ്റന്മാരുടെ സിംഹാസനത്തിൽ എംഎസ് ധോണിയേയും രോഹിത് ശർമയേയും പിന്നിലാക്കുന്ന നേട്ടത്തിലേക്കെത്താനും രജത്തിന് സാധിച്ചിരിക്കുകയാണ്. ഐപിഎല്ലിൽ രണ്ട് കിരീടത്തിലേക്കെത്താൻ ഏറ്റവും കുറഞ്ഞ മത്സരങ്ങളെടുത്ത നായകനായി രജത് മാറിയിരിക്കുകയാണ്.
28 മത്സരങ്ങളിൽ നിന്നാണ് രജത് ആർസിബിയെ രണ്ട് കിരീടത്തിലേക്കെത്തിച്ചത്. 44 മത്സരങ്ങൾ വേണ്ടി വന്നു മുംബെെ ഇന്ത്യൻസ് നായകനായിരുന്ന രോഹിത് ശർമക്ക് ഈ നേട്ടത്തിലേക്കെത്താൻ. സിഎസ്കെയുടെ നായകനായ എംഎസ് ധോണി 59 മത്സരങ്ങളെടുത്താണ് രണ്ട് കിരീടം നേടിയത്. ഇവരെയെല്ലാം മറികടന്നാണ് ഇപ്പോൾ രജത് ചരിത്ര റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുന്നത്.
RCB vs GT IPL 2026 Final: ശുഭ്മാൻ ഗിൽ 10, സായി സുദർശൻ 12, ഓറഞ്ച് ക്യാപ്പ് തൂക്കി വെെഭവ് സൂര്യവംശി; റെക്കോഡ് നേട്ടം
13 മത്സരത്തിൽ നിന്ന് ആദ്യ കിരീടം നേടിയ രജത് ക്യാപ്റ്റനായ ശേഷമുള്ള ആദ്യ രണ്ട് സീസണിലും കപ്പിലേക്കെത്തുന്ന ആദ്യ നായകനെന്ന വമ്പൻ നേട്ടത്തിലേക്കുമെത്തി. മറ്റൊരു നായകനും അവകാശപ്പെടാനാവാത്ത റെക്കോഡാണിത്. ഐപിഎല്ലിൽ കൂടുതൽ കിരീടം നേടുന്ന നായകന്മാരിൽ മുൻ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് നായകനായ ഗൗതം ഗംഭീറിനൊപ്പമെത്താനും രജത്തിന് സാധിച്ചു.
നിർണ്ണായക സമയത്ത് ബാറ്റുകൊണ്ടും മുന്നിൽ നിന്ന് നയിച്ച രജത് 15 മത്സരത്തിൽ നിന്ന് 501 റൺസാണ് ഈ സീസണിൽ നേടിയത്. 41.75 ശരാശരിയിലും 192.69 സ്ട്രെെക്ക് റേറ്റിലും കളിച്ച രജത് അഞ്ച് അർധ സെഞ്ചുറി പ്രകടനങ്ങളും നടത്തി. ഫെെനലിൽ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെങ്കിലും ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ തല്ലിപ്പറത്തിയ രജത്തിന്റെ പ്രകടന മികവ് എല്ലാവരേയും വിസ്മയിപ്പിച്ചതാണ്.
RCB vs GT IPL 2026 Final: രാജസ്ഥാനോട് സെഞ്ചുറി, പക്ഷെ ആർസിബിയോട് നടന്നില്ല; ഗില്ലിനെ പൂട്ടി ഹെയ്സൽവുഡ്, സായിയും ഫ്ളോപ്പ്
പരിക്കും മോശം ഫോമും വേട്ടയാടിയിട്ടും ഇന്ത്യൻ ടീമിൽ ലഭിച്ച അവസരം വേണ്ടവിധം മുതലാക്കാനാവാതെ പോയിട്ടും ആത്മവിശ്വാസം കെെവിടാതെ പൊരുതിയ രജത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്ന് പറയാം. ഇനി ഇന്ത്യയുടെ ടി20 ടീമിലേക്കുള്ള വിളിക്കായാവും രജത് കാത്തിരിക്കുന്നത്. സൂര്യകുമാർ യാദവ് കളമൊഴിയുന്ന നാലാം നമ്പറിലേക്ക് ഇനിയൊരു പകരക്കാരനെ സെലക്ടമാർ തേടിയേക്കില്ല.
ആത്മധെെര്യത്തോടെ പടപൊരുതുന്ന രജത് ഇന്ത്യയുടെ ടി20 ടീമിൽ സ്ഥാനം അർഹിക്കുന്നവനാണ്. അയർലൻഡിനെതിരായ ടി20 പരമ്പരയിലൂടെ രജത്തിന് ഇന്ത്യയുടെ ടി20 ടീമിൽ അവസരം ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.








English (US) ·