RCB vs GT IPL 2026 Qualifier 1: 'രജത് ഷോ', 21 പന്തിൽ ഫിഫ്റ്റി; ക്യാപ്റ്റന്മാരിൽ ഇനി തലപ്പത്ത്; വെടിക്കെട്ടിൽ സെവാ​ഗിനൊപ്പം

6 days ago 2
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടെെറ്റൻസിനെതിരേ ബാറ്റിങ് വെടിക്കെട്ടുമായി ആർസിബി ക്യാപ്റ്റൻ രജത് പാട്ടീധാർ . കരുത്തുറ്റ ബൗളിങ് നിരയുള്ള ഗുജറാത്തിനെതിരേ 21 പന്തിൽ അർധ സെഞ്ചുറി നേടിയാണ് രജത് കരുത്തുകാട്ടിയത്. നായകനെന്ന നിലയിൽ മുന്നിൽ നിന്ന് നയിച്ച രജത് വെടിക്കെട്ട് ഫിഫ്റ്റിയോടെ വമ്പൻ റെക്കോഡിലേക്കാണ് എത്തിയിരിക്കുന്നത്.

ഐപിഎൽ പ്ലേ ഓഫിൽ പന്തുകളുടെ അടിസ്ഥാനത്തിൽ വേഗ ഫിഫ്റ്റി നേടുന്ന നാലാമത്തെ താരമായി രജത് മാറിയിരിക്കുകയാണ്. ഡ്വെയ്ൻ സ്മിത്ത്, വീരേന്ദർ സെവാഗ് എന്നിവരോടൊപ്പമാണ് നിലവിൽ രജത്തുള്ളത്. 2014ൽ പഞ്ചാബിനെതിരേ 16 പന്തിൽ അർധ സെഞ്ചുറി നേടിയ സുരേഷ് റെയ്നയാണ് ഈ റെക്കോഡിൽ തലപ്പത്ത്. 2009ൽ ഡൽഹി ക്യാപിറ്റൽസിനെതിരേ 17 പന്തിൽ അർ‍ധ സെഞ്ചുറി നേടിയ ആദം ഗിൽക്രിസ്റ്റാണ് ഈ റെക്കോഡിൽ രണ്ടാം സ്ഥാനത്ത്.

നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി


2012ൽ ആർസിബിക്കെതിരേ 20 പന്തിൽ ഫിഫ്റ്റി നേടിയ എംഎസ് ധോണി മൂന്നാം സ്ഥാനത്താണുള്ളത്. ആർസിബിയെ കന്നി കിരീടത്തിലേക്ക് നയിച്ച രജത് ഈ സീസണിലും മിന്നും ഫോമിലാണുള്ളത്. രാജസ്ഥാൻ, മുംബെെ, ലഖ്നൗ, ഹെെദരാബാദ്, ഗുജറാത്ത് ടീമുകൾക്കെതിരേ അർധ സെഞ്ചുറി പ്രകടനങ്ങൾ നടത്താൻ രജത്തിന് സാധിച്ചു. കഗിസോ റബാഡക്കെതിരേ രജത് കളിച്ച ഷോട്ട് വിരാട് കോഹ്ലിയെപ്പോലും വണ്ടറടിപ്പിക്കുന്നതാണ്.

രജത് സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും 33 പന്തിൽ 93 റൺസോടെ രജത് പുറത്താവാതെ നിന്നു. അഞ്ച് ഫോറും 9 സിക്സുമാണ് രജത് നേടിയത്. കുറച്ച് പന്തുകൾ കൂടി ലഭിച്ചിരുന്നെങ്കിൽ സെഞ്ചുറിയോടെ റെക്കോഡിടാൻ രജത്തിന് സാധിക്കുമായിരുന്നു. ഐപിഎൽ പ്ലേ ഓഫിൽ മികച്ച റെക്കോഡാണ് രജത്തിനുള്ളത്. പുറത്താവാതെ 112, 58, 34, പുറത്താവാതെ 15, 26, പുറത്താവാതെ 93 എന്നിങ്ങനെയാണ് പ്ലേ ഓഫിലെ രജത്തിന്റെ സ്കോർ.
Samayam Malayalamടി20യിലും ​ഗില്ല് നായകനാവണം? സെലക്ടർമാരിൽ മനംമാറ്റം; ലക്ഷ്യം സഞ്ജുവിനെ ഒതുക്കലോ? ​ഗംഭീറിന്റെ നിലപാട് നിർണ്ണായകം
ഈ സീസണിൽ 486 റൺസാണ് കോഹ്ലി നേടിയത്. 44.18 ശരാശരിയും 196.76 സ്ട്രെെക്ക് റേറ്റിലുമാണ് രജത് മിന്നിക്കുന്നത്. 29 ഫോറും 41 സിക്സും രജത് പറത്തി. നായകനെന്ന നിലയിൽ മുന്നിൽ നിന്ന് നയിക്കാൻ രജത്തിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ഐപിഎൽ പ്ലേ ഓഫിൽ ക്യാപ്റ്റന്റെ ഉയർന്ന സ്കോർ എന്ന റെക്കോഡിലേക്കെത്താനും രജത്തിനായി. ഡേവിഡ് വാർണർ 58 പന്തിൽ 93 റൺസ് നേടിയിട്ടുണ്ട്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആർസിബിക്കായി വന്നവരെല്ലാം വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. വെങ്കടേഷ് അയ്യർ ഏഴ് പന്തിൽ 19 റൺസോടെ വെടിക്കെട്ടിന് തുടക്കമിട്ടു. വിരാട് കോഹ്ലി 25 പന്തിൽ 5 ഫോറും 1 സിക്സും ഉൾപ്പെടെ 43 റൺസ് നേടിയപ്പോൾ ദേവ്ദത്ത് പടിക്കൽ 19 പന്തിൽ 30 റൺസും നേടി. ക്രുണാൽ പാണ്ഡ്യയും നിർണ്ണായക പ്രകടനം കാഴ്ചവെച്ചു.

Sanju Samson: സിഎസ്കെ പ്ലേ ഓഫിലില്ല, പക്ഷെ സഞ്ജുവിന്റെ മടക്കം തലയുയർത്തി; നേടിയെടുത്തത് നാല് വമ്പൻ റെക്കോഡുകൾ, ധോണിയെ പോലും പിന്നിലാക്കി

28 പന്തിൽ 43 റൺസാണ് ക്രുണാലിന് നേടാനായത്. അഞ്ച് ഫോറും രണ്ട് സിക്സും താരം നേടി. എന്നാൽ വെടിക്കെട്ട് ബാറ്റ്സ്മാൻ ടിം ‍ഡേവിഡിന് മികവ് കാട്ടാനായില്ല. അഞ്ച് പന്തിൽ നാല് റൺസാണ് ഡേവിഡ് നേടിയത്. 13, 2, 4 എന്നിങ്ങനെയാണ് പ്ലേ ഓഫിലെ ടിം ഡേവിഡിന്റെ സ്കോറുകൾ. ജിതേഷ് ശർമ അഞ്ച് പന്തിൽ 15 റൺസോടെയും പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 254 റൺസെന്ന വമ്പൻ ടോട്ടലിലേക്കെത്താനും ആർസിബിക്കായി.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article