Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•18 May 2026, 7:13 americium IST
RR vs DC IPL 2026: അവസാന എട്ട് മത്സരത്തിൽ രണ്ട് ജയം മാത്രമാണ് രാജസ്ഥാന് നേടാനായിരിക്കുന്നത്. അനായാസം പ്ലേ ഓഫിലേക്കെത്തുമെന്ന് കരുതിയ രാജസ്ഥാൻ ഇപ്പോൾ പടിക്കൽ കലമുടക്കുകയാണെന്ന് പറയാം.
ഹൈലൈറ്റ്:
- രാജസ്ഥാന് തൊട്ടതെല്ലാം പിഴക്കുന്നു
- വെെഭവ് സൂര്യവംശി മികവ് തുടരുന്നു
- രാജസ്ഥാന്റെ മധ്യനിര നിരാശപ്പെടുത്തി
റിയാൻ പരാഗ്, അക്ഷർ പട്ടേൽ(ഫോട്ടോസ്- AP)ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക
രാജസ്ഥാൻ റോയൽസിന്റെ മധ്യനിര ബാറ്റ്സ്മാൻമാർ ടീമിനെ ചതിച്ചുവെന്ന് തന്നെ പറയാം. നിർണ്ണായക മത്സരത്തിൽ ഭേദപ്പെട്ട തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. ആദ്യത്തെ 14 ഓവർ കഴിയുമ്പോൾ രണ്ട് വിക്കറ്റിന് 160 എന്ന മികച്ച നിലയിലായിരുന്നു രാജസ്ഥാനുണ്ടായിരുന്നത്. ഇതോടെ ടീം സ്കോർ 220 എങ്കിലും പ്രതീക്ഷിച്ചു. എന്നാൽ പിന്നീടുള്ള ആറ് ഓവറിൽ 33 റൺസിന് ആറ് വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്.
മധ്യനിര ബാറ്റ്സ്മാൻമാരുടെ കൂട്ടത്തകർച്ച രാജസ്ഥാന്റെ തോൽവിക്ക് പ്രധാന കാരണമായി. ഇതിൽ ഡൽഹി നായകനായ അക്ഷർ പട്ടേലിന്റെ മികച്ച നീക്കങ്ങളും കെെയടി അർഹിക്കുന്നു. 15ാം ഓവറിൽ മിച്ചൽ സ്റ്റാർക്കിനെ തിരികെ കൊണ്ടുവന്ന അക്ഷറിന്റെ തീരുമാനം മത്സരഫലത്തെ മാറ്റി. രാജസ്ഥാൻ നായകനായ റിയാൻ പരാഗിനെ (51) പുറത്താക്കിയ മിച്ചൽ സ്റ്റാർക്ക് വെടിക്കെട്ട് ബാറ്റ്സ്മാൻ ഡൊനോവൻ ഫെരെയ്റയെ ഗോൾഡൻ ഡക്കാക്കി. രവി സിങ്ങിനെ നാല് റൺസിലും മടക്കി.
ഈ ഒറ്റ ഓവറിൽ മൂന്ന് വിക്കറ്റാണ് സ്റ്റാർക്ക് വീഴ്ത്തിയത്. ഇത് രാജസ്ഥാന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. ഇതോടെ പ്രതീക്ഷിച്ച സ്കോറിലേക്കുയരാൻ രാജസ്ഥാന് സാധിക്കാതെ പോയി. സ്റ്റാർക്കിന്റെ കിടിലൻ ബൗളിങ് പ്രകടനമാണ് കളി മാറ്റിയത്. അതുകൊണ്ടാണ് സ്റ്റാർക്കിനെ കളിയിലെ താരമായും തിരഞ്ഞെടുത്തത്.
രാജസ്ഥാന്റെ മോശം ഫീൽഡിങ്ങും തോൽവിക്ക് കാരണമായി. കെ എൽ രാഹുലിനെ ഡക്കാക്കാൻ അവസരം ലഭിച്ചതാണ്. എന്നാൽ ക്യാച്ചവസരം സ്ലിപ്പിൽ പാഴാക്കി. 42 പന്തിൽ നിർണ്ണായകമായ 56 റൺസാണ് രാഹുൽ നേടിയത്. രാഹുൽ ഡക്കായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായി മാറിയേനെ. ക്യാപ്റ്റനെന്ന നിലയിൽ റിയാൻ പരാഗിന് മത്സരഫലത്തെ മാറ്റി മറിക്കുന്ന തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ല.
RCB vs PBKS IPL 2026: ആർസിബി പ്ലേ ഓഫിൽ, 11 വർഷത്തിന് ശേഷം പഞ്ചാബ് നാണക്കേടിന്റെ റെക്കോഡിൽ; ശ്രേയസിന് കനത്ത തിരിച്ചടി
അവസാന രണ്ടോവറിൽ 19 റൺസായിരുന്നു ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 19ാം ഓവർ എറിയാനെത്തിയ ബ്രിജേഷ് ശർമ ആദ്യ പന്തിൽ ഡേവിഡ് മില്ലറെ പുറത്താക്കി. എന്നാൽ ഒരു സിക്സറടക്കം വഴങ്ങിയതോടെ അവസാന ഓവറിൽ ഏഴ് റൺസായി വിജയലക്ഷ്യം മാറി. ഇത് അനായാസം ഡൽഹി മറികടക്കുകയും ചെയ്തു. എന്തായാലും പ്ലേ ഓഫ് സീറ്റിനായി പോരാട്ടം കടുക്കുകയാണ്. ഭാഗ്യം ആരെയൊക്കെ തുണക്കുമെന്ന് കണ്ടറിയാം.








English (US) ·