Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 20 Apr 2025, 12:12 am
ഇന്ത്യൻ പ്രീമിയർ ലീഗ് 2025ൽ രാജസ്ഥാൻ റോയൽസിന് വീണ്ടും തോൽവി. ലക്‌നൗ സൂപ്പർ ജയിന്റ്‌സിനോടാണ് രാജസ്ഥാൻ പരാജയപ്പെട്ടത്. നിശ്ചിത 20 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടിയപ്പോൾ രാജസ്ഥാൻ റോയൽസിന്റെ മറുപടി 5 വിക്കറ്റ് നഷ്ടത്തിൽ 178 റൺസിൽ ഒതുങ്ങി.
ഹൈലൈറ്റ്:
- മധ്യനിരയുടെ മോശം ഫോം രാജസ്ഥാന് വീണ്ടും തോൽവി സമ്മാനിച്ചു
- രാജസ്ഥാൻ റോയൽസിനെ വീഴ്ത്തി ലക്‌നൗ സൂപ്പർ ജെയ്ന്റ്സ്
- ലക്‌നൗ ജയം സ്വന്തമാക്കിയത് 2 റൺസിന്റെ വ്യത്യാസത്തിൽ
രാജസ്ഥാൻ റോയൽസ്, ലക്‌നൗ സൂപ്പർ ജെയ്ന്റ്സ് RR vs LSG; രാജസ്ഥാന് വീണ്ടും വിനയായി മധ്യനിരയുടെ തകർച്ച; ജയ്‌സ്വാളും സൂര്യവൻശിയും പൊരുതിയിട്ടും ഫലമുണ്ടായില്ല
ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ എന്താണോ സംഭവിച്ചത് അതിന് സമാനമായ പ്രകടനമാണ് രാജസ്ഥാൻ റോയൽസിന്റെ മധ്യനിര ബാറ്റർമാർ പുറത്തെടുത്തത്. അതേസമയം ആദ്യം ഫീൽഡിങ് പിഴവുകൾ സംഭവിച്ചെങ്കിലും പിന്നീട് ലക്‌നൗവിന്റെ ബൗളർമാർ കളി തിരിച്ചുപിടിക്കുകയായിരുന്നു. ആയുഷ് ബഡോണി എന്ന ലക്‌നൗവിന്റെ ഇമ്പാക്ട് പ്ലേയർ 50 റൺസ് സ്വന്തമാക്കിയതും ഐഡൻ മാർക്രം 66 റൺസ് സ്വന്തമാക്കിയതും ലക്‌നൗവിന്റെ വിജയത്തിൽ നിർണായകമായി.
ലക്‌നൗവിന് വേണ്ടി മൂന്ന് വിക്കറ്റുകൾ നേടി ആവേഷ് ഖാനും തിളങ്ങി. അതേസമയം രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് ഓപണർ യശസ്വി ജൈസ്വാളാണ്. 52 പന്തിൽ 74 റൺസാണ് താരം സ്വന്തമാക്കിയത്. റിയാൻ പരാഗ് 39 റൺസും വൈഭവ് സൂര്യവൻശി 34 റൺസും നേടി. സീസണിൽ 8 മത്സരങ്ങൾ കഴിയുമ്പോൾ റോയൽസ് പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ്. ഇതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·