Published: September 17, 2025 01:02 PM IST Updated: September 17, 2025 01:10 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യൻ ടീം അംപയർമാരെ സ്വാധീനിച്ച് വിജയം സ്വന്തമാക്കിയതാണെന്ന ആരോപണവുമായി പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് യൂസഫ്. ഒരു പാക്കിസ്ഥാൻ മാധ്യമത്തിലെ ചർച്ചയ്ക്കിടെയായിരുന്നു മുഹമ്മദ് യൂസഫിന്റെ പ്രതികരണം. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെതിരെ അധിക്ഷേപം നിറഞ്ഞ വാക്കുകൾ ഉപയോഗിച്ച യൂസഫിനെ അവതാരക ഇടപെട്ടാണു തടഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘‘മത്സരത്തിൽ അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു തോന്നുന്നു. ഇന്ത്യ അപ്പീൽ ചെയ്തപ്പോഴെല്ലാം അംപയർമാർ വിരൽ ഉയർത്തുന്നതു കാണാമായിരുന്നു.’’– മുഹമ്മദ് യൂസഫ് പ്രതികരിച്ചു. ഇന്ത്യൻ ക്യാപ്റ്റനെതിരെ മോശം വാക്കുകളാണ് മുഹമ്മദ് യൂസഫ് ഉപയോഗിച്ചത്. മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളുടെ മൂന്ന് അപ്പീലുകൾ ഔട്ടാണെന്ന് അംപയർമാർ വിധിച്ചിരുന്നു. ഡിആർഎസ് എടുത്താണ് പാക്കിസ്ഥാൻ ബാറ്റർമാർ പുറത്താകലിൽനിന്നു രക്ഷപെട്ടത്.
ഏഴു വിക്കറ്റ് വിജയമാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയത് 127 റൺസ്. മറുപടിയിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി. 25 പന്തുകൾ ബാക്കിനില്‍ക്കെയാണ് ഇന്ത്യൻ വിജയം. മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണു കളിയിലെ താരം.
A debased level rhetoric from Yousuf Yohana (converted) connected a nationalist TV program.
He called India skipper Suryakumar Yadav arsenic "Suar" (pig).
Shameless behaviour. And they request respect, preach morality. pic.twitter.com/yhWhnwaYYq
English Summary:








English (US) ·