Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 20 Apr 2025, 8:25 pm
IPL 2025 RCB vs PBKS: റെക്കോഡ് ബാറ്റിങ് പ്രകടനത്തോടെ വിരാട് കോഹ്‌ലി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഐപിഎല്‍ 2025ല്‍ ആര്‍സിബിക്ക് കിടിലന്‍ ജയം. പഞ്ചാബ് കിങ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു. പഞ്ചാബിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ആര്‍സിബി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഹൈലൈറ്റ്:
- ആര്‍സിബിക്ക് 7 വിക്കറ്റ് ജയം
- കോഹ്‌ലി 54 പന്തില്‍ 73*
- പോയിന്റ് നിലയില്‍ മൂന്നാമത്
പഞ്ചാബ് കിങ്‌സിനെതിരെ വിരാട് കോഹ്ലിയുടെ ബാറ്റിങ്അത്യുന്നതങ്ങളില് കോഹ്ലി, ലോകത്ത് ഒന്നാമന്‍; പഞ്ചാബിനെ തകര്‍ത്ത് ആര്‍സിബിയുടെ കുതിപ്പ്
ഐപിഎല്‍ 2025 സീസണിലെ തന്റെ നാലാമത്തെ അര്‍ധസെഞ്ചുറി നേടിയാണ് കോഹ്‌ലി ചരിത്രം സൃഷ്ടിച്ചത്. 43 പന്തുകളില്‍ ഈ നാഴികക്കല്ല് പിന്നിട്ട കോഹ്‌ലി 54 പന്തില്‍ 73* റണ്‍സ് നേടി വിജയംവരെ ക്രീസില്‍ തുടര്‍ന്നു. ഐപിഎല്ലില്‍ കോഹ്ലിയുടെ പേരില്‍ 59 അര്‍ധ സെഞ്ചുറികളും എട്ട് സെഞ്ചുറികളുമുണ്ട്.
https://www.instagram.com/reel/DIq5Dn-NCEK/https://www.instagram.com/reel/DIq5Dn-NCEK/
രജത് പാട്ടിദാര്‍ ആണ് ക്യാപ്റ്റനെങ്കിലും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നാല്‍ വിരാട് കോഹ്‌ലിയാണ്. പ്രഥമ ഐപിഎല്‍ മുതല്‍ ഫ്രാഞ്ചൈസിക്കൊപ്പമുള്ള സൂപ്പര്‍ താരം കുറച്ചുകാലമായി നായകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെങ്കിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നു. പഞ്ചാബ് കിങ്‌സിനെതിരെ ഇന്ന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ കോഹ്‌ലിയുടെ റെക്കോഡ് പ്രകടനം നിര്‍ണായകമായി.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍ നേടിയ കളിക്കാരനെന്ന റെക്കോഡ് ഇന്നത്തെ മാച്ചിലൂടെ കോഹ്‌ലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. 67 ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനായി. ഡേവിഡ് വാര്‍ണറുടെ 66 50+ സ്‌കോറുകള്‍ എന്ന റെക്കോഡ് കോഹ്‌ലിക്ക് വഴി മാറി.
ഐപിഎല്‍ 2025 സീസണിലെ തന്റെ നാലാമത്തെ അര്‍ധസെഞ്ചുറി നേടിയാണ് കോഹ്‌ലി ചരിത്രം സൃഷ്ടിച്ചത്. 43 പന്തുകളില്‍ ഈ നാഴികക്കല്ല് പിന്നിട്ട കോഹ്‌ലി 54 പന്തില്‍ 73* റണ്‍സ് നേടി വിജയംവരെ ക്രീസില്‍ തുടര്‍ന്നു. ഐപിഎല്ലില്‍ കോഹ്ലിയുടെ പേരില്‍ 59 അര്‍ധ സെഞ്ചുറികളും എട്ട് സെഞ്ചുറികളുമുണ്ട്.
158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച കോഹ്ലി അനായാസമാണ് മുന്നോട്ടുനീങ്ങിയത്. കുറഞ്ഞ റണ്‍റേറ്റ് മതിയെന്നതിനാല്‍ റിസ്‌കി ഷോട്ടുകള്‍ക്ക് മുതിര്‍ന്നില്ല. ഫിലിപ് സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ എന്നിവരുടെ വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി ജയിച്ചുകയറി.
ആദ്യ ഓവറില്‍ ഫിലിപ് സാള്‍ട്ടിനെ 1 (3) നഷ്ടമായെങ്കിലും തുടര്‍ന്നെത്തിയ ദേവ്ദത്ത് പടിക്കല്‍ കോഹ്‌ലിക്കൊപ്പം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 12.3 ഓവറില്‍ ടീം സ്‌കോര്‍ 109ല്‍ എത്തിയ ശേഷമാണ് ദേവദത്ത് പുറത്തായത്. 35 പന്തില്‍ 61 റണ്‍സെടുത്തു. നാല് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും പായിച്ചു. ശേഷമെത്തിയ രജക് പാട്ടിദാര്‍ 13 പന്തില്‍ 12 റണ്‍സുമായി മടങ്ങിയെങ്കിലും ജിതേഷ് ശര്‍മ 11 (8) പുറത്താവാതെ നിന്നു. ഏഴ് പന്തുകള്‍ ശേഷിക്കെ ഏഴ് വിക്കറ്റ് വിജയവും കൊയ്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പഞ്ചാബിന് ആര്‍സിബിയുടെ ചിട്ടയായ ബൗളിങിന് മുന്നില്‍ ചെറിയ സ്‌കോര്‍ ആണ് നേടാന്‍ കഴിഞ്ഞത്. 20 ഓവര്‍ ബാറ്റ് ചെയ്തിട്ടും ആറ് വിക്കറ്റിന് 157 റണ്‍സേ ലഭിച്ചുള്ളൂ.
പ്രഭ്‌സിംറാന്‍ സിങ് 33 (17), ശശാങ്ക് സിങ് 31* (33), മാര്‍ക്കോ ജാന്‍സന്‍ 25* (20), പ്രിയാന്‍ഷ് ആര്യ 22 (15) എന്നിവരാണ് കൂടുതല്‍ റണ്‍സ് നേടിയവര്‍. ശ്രേയസ് അയ്യര്‍ ആറ് റണ്‍സിനും നെഹല്‍ വധേര അഞ്ച് റണ്‍സും മാര്‍ക്കസ് സ്റ്റോയിനിസ് ഒരു റണ്‍സിനും പുറത്തായി.
ആര്‍സിബിക്ക് വേണ്ടി ക്രുണാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·