Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 11 Apr 2025, 11:40 am
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കിങ് കോഹ്ലിയുടെ വിക്കറ്റ് സ്വന്തമാക്കി ശ്രദ്ധേയനായിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഓൾറൗണ്ടറായ വിപ്രജ് നിഗം. 14 പന്തിൽ നിന്ന് 22 റൺസ് നേടി ഡൽഹിയ്ക്ക് കടുത്ത വെല്ലുവിളിയായി നിൽക്കുമ്പോഴാണ് വിപ്രജ് നിഗം കോഹ്ലിയെ തിരിച്ചയക്കുന്നത്.
ഹൈലൈറ്റ്:
- ആരാണ് ഡൽഹിയുടെ വിപ്രജ് നിഗം
- ഡൽഹിയുടെ വിജയശില്പിയായി വിപ്രജ് നിഗം
- സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനായി വിപ്രജ് നിഗം
വിപ്രജ് നിഗം വിരാട് കോഹ്ലിയോടൊപ്പംഉത്തർപ്രദേശ് സ്വദേശിയായ വിപ്രജ് നിഗം യുപി ടി20 ലീഗിലൂടെയാണ് തിളങ്ങുന്നത്. 2024ൽ നടന്ന ടൂർണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകൾ നേടിയതാണ് വിപ്രജ് നിഗത്തിന്റെ കരിയറിലെ നാഴികക്കല്ലായി മാറിയത്. അതേസമയം ബൗളിങ്ങിൽ മാത്രമല്ല ബാറ്റിങിലും താരത്തിന്റെ പ്രകടനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ സീസണിലെ ലക്‌നൗവിന്റെ ആദ്യ മത്സരത്തിലായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള വിപ്രജ് നിഗത്തിന്റെ ബാറ്റിങ് പ്രകടനം. 15 പന്തിൽ നിന്ന് 39 റൺസാണ് ആ മത്സരത്തിൽ നിഗം നേടിയത്. തോൽവി സാധ്യതകൾ ഉയർന്നു നിന്ന ആ മത്സരത്തിൽ നിഗത്തിന്റെ ഇന്നിങ്‌സ് ഡൽഹിയെ വിജയ വഴിയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതായിരുന്നു. മെഗാ താരലേലത്തിൽ 50 ലക്ഷം നൽകിയാണ് ഡൽഹി ഈ താരത്തെ സ്വന്തമാക്കുന്നത്. എന്നാൽ കോടികൾ മൂല്യമുള്ള താരങ്ങളേക്കാൾ ഈ യുവ താരം വിജയശില്പി ആകുന്നു എന്നതാണ് ഇതിൽ ശ്രദ്ധേയം.
അന്ന് ബാറ്റിങ് കൊണ്ട് ഞെട്ടിച്ചു; ഇപ്പോൾ കോഹ്ലിയുടെ വിക്കറ്റ് എടുത്ത് വീണ്ടും ഞെട്ടിച്ചു, 50 ലക്ഷം നൽകി ഡൽഹി സ്വന്തമാക്കിയ ഇരുപതുകാരൻ
അതേസമയം കഴിഞ്ഞ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലുർ നിശ്ചിത 20 ഓവറുകളിൽ 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടിയപ്പോൾ ഡൽഹി 17.5 ഓവറിൽ ലക്ഷ്യം മറികടന്നു. 93 റൺസ് നേടിയ കെ എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ. വിപ്രജ് നിഗവും കുൽദീപ് യാദവും രണ്ട് വിക്കറ്റുകൾ വീതം നേടി. 37 റൺസ് വീതം നേടിയ ഫിൽ സാൾട്ടും ടിം ഡേവിഡുമാണ് ആർസിബിയുടെ ടോപ് സ്കോറർമാർ. ബുവനേശ്വർ കുമാർ രണ്ടും യഷ് ദയാൽ കൃണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·