ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ തുനീസിയയ്‌ക്കെതിരെ സ്വീഡൻ 5-1 ന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഗ്രഹാം പോട്ടർ എന്ന പരിശീലകന് കീഴിൽ സ്വീഡിഷ് പട പുതിയൊരു യുഗത്തിന് തുടക്കമിട്ടപ്പോൾ, മോൺടെറി സ്റ്റേഡിയത്തിൽ ഒരേസമയം ചരിത്രവും വികാരനിർഭരവുമായ നിമിഷങ്ങൾക്കാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. ഈ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി സ്വീഡന്റെ വിജയശിൽപിയും പ്ലെയർ ഓഫ് ദ് മാച്ച് നേട്ടവും കൈവരിച്ച 22 വയസ്സുകാരനായ മിഡ്ഫീൽഡർ യാസിൻ അയാരിയാണ് ഇപ്പോൾ കായിക ലോകത്തെ പ്രധാന ചർച്ചാവിഷയം.
What you should work next
മത്സരത്തിന്റെ ആറാം മിനിറ്റിൽ വിക്ടർ ഗ്യോകോറെസിന്ഴെ ഒരു ഷോട്ട് ഡിഫെൻഡർ തടുത്തിട്ട പന്ത് റീബൗണ്ടിലൂടെ വലയിലെത്തിച്ചാണ് അയാരി സ്വീഡന് ആദ്യ ലീഡ് സമ്മാനിച്ചത്. എന്നാൽ, സ്റ്റേഡിയത്തെയും സഹതാരങ്ങളെയും ഒരേസമയം അദ്ഭുതപ്പെടുത്തിക്കൊണ്ട്, ആ ചരിത്ര ഗോളിന് ശേഷം അയാരി തന്റെ കൈകൾ ഉയർത്തിപ്പിടിച്ച് ആഘോഷങ്ങളിൽ നിന്ന് പൂർണമായി വിട്ടുനിന്നു. എന്തുകൊണ്ടായിരുന്നു അയാരി ആ ഗോൾ ആഘോഷിക്കാതിരുന്നത്?
∙ വേരുകൾ തുനീസിയയിൽ, കളി സ്വീഡന് വേണ്ടിബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ താരം കൂടിയായ യാസിൻ അയാരി ജനിച്ചത് സ്വീഡനിലെ സോൽനയിലാണ്. എന്നാൽ അദ്ദേഹത്തിന്റെ അച്ഛൻ അസൂസ് തുനീസിയക്കാരനും അമ്മ മൊറോക്കോ സ്വദേശിയുമാണ്. തന്റെ രക്തത്തിലുള്ള, തന്റെ പിതാവിന്റെ ജന്മനാടായ തുനീസിയക്കെതിരെ ഗോൾ നേടിയതുകൊണ്ടാണ് അയാരി ആ നിമിഷം ആഘോഷിക്കാതിരിക്കാൻ തീരുമാനിച്ചത്. ആ രാജ്യത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള ആദരവായിരുന്നു ആ കൈപൊക്കലിൽ പ്രകടമായത്.
തന്റെ കരിയറിന്റെ തുടക്കത്തിൽ ഏതു രാജ്യത്തിന് വേണ്ടി കളിക്കണം എന്ന കാര്യത്തിൽ അയാരിക്ക് ചെറിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. 2021ൽ സ്വീഡന്റെ അണ്ടർ-21 ടീമിൽ കളിക്കുന്ന സമയത്ത് തുനീസിയൻ ഫുട്ബോൾ അസോസിയേഷൻ തങ്ങൾക്ക് വേണ്ടി കളിക്കാൻ അയാരിയെ സമീപിച്ചിരുന്നു. 2022 ലോകകപ്പിൽ തുനീസിയയെ പ്രതിനിധീകരിക്കാനുള്ള വലിയ അവസരമാണ് അയാരിക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ ആ സമയത്ത് അച്ഛൻ നൽകിയ ഒരു ഉപദേശമാണ് അയാരിയുടെ കരിയർ മാറ്റിമറിച്ചത്.
What you should work next
അയാരിയുടെ പിതാവ് അസൂസ് പിന്നീട് സ്വീഡിഷ് പത്രമായ അഫ്ടൺബ്ലാഡറ്റിനോട് പറഞ്ഞത് ഇങ്ങനെ: ‘‘എന്റെ മകന് തുനീസിയക്ക് വേണ്ടി കളിക്കാനായിരുന്നു ആഗ്രഹം. എന്നാൽ സ്വീഡനെ പ്രതിനിധീകരിക്കാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു. കാരണം അവനെ സ്വാഗതം ചെയ്തതും അവനിലെ കളിക്കാരനെ വളർത്തിയെടുത്തതും ഈ രാജ്യമാണ്. അതിന് പകരമായി എന്തെങ്കിലും തിരിച്ചുനൽകേണ്ടത് അവന്റെ കടമയായിരുന്നു.’’
അച്ഛന്റെ വാക്കുകൾ ഉൾക്കൊണ്ട് സ്വീഡനിൽ തന്നെ തുടർന്ന അയാരി 2023ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. തുനീസിയൻ കോച്ച് സാബ്രി ലമൂഷിക്ക് പോലും അയാരിയുടെ കഴിവിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. തങ്ങളെ നിരസിച്ച് സ്വീഡൻ തിരഞ്ഞെടുത്ത അയാരിയുടെ തീരുമാനത്തെ താൻ പൂർണമായും ബഹുമാനിക്കുന്നു എന്നാണ് ലമൂഷി മത്സരത്തിന് മുൻപ് വ്യക്തമാക്കിയത്.
∙ 36 വർഷത്തെ റെക്കോർഡ് തകർത്ത പൈൽഡ്രൈവർതുനീസിയക്കെതിരെയുള്ള ആ ഗോൾ വെറുമൊരു ഗോൾ മാത്രമായിരുന്നില്ല, അതു സ്വീഡിഷ് ഫുട്ബോൾ ചരിത്രത്തിലെ പുതിയൊരു അധ്യായമായിരുന്നു. 22 വയസ്സും 251 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ അയാരി, ലോകകപ്പ് ചരിത്രത്തിൽ സ്വീഡന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനായി മാറി. 1990ൽ 20 വയസ്സുള്ളപ്പോൾ ഗോൾ നേടിയ തോമസ് ബ്രോലിന് ശേഷം കഴിഞ്ഞ 36 വർഷത്തിനിടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്വീഡിഷ് താരമാണ് യാസിൻ അയാരി.
തന്റെ പത്താം രാജ്യാന്തര മത്സരത്തിൽ ഈ ചരിത്രനേട്ടം സ്വന്തമാക്കിയിട്ടും അയാരി ശാന്തനായി നിലകൊണ്ടത് കായികപ്രേമികളുടെ ഹൃദയം കവർന്നു. മത്സരത്തിന്റെ അധികസമയത്ത് അയാരി തന്റെ രണ്ടാം ഗോളും നേടി സ്വീഡന്റെ വിജയം 5-1 ആയി ഉയർത്തി. ആ രണ്ടാമത്തെ ഗോൾ അദ്ദേഹം ആഘോഷിക്കുകയും ചെയ്തു.
∙ ഗ്രഹാം പോട്ടറുടെ മാന്ത്രികതയും സ്വീഡന്റെ കുതിപ്പുംയോഗ്യതാ റൗണ്ടിൽ വലിയ പ്രതിസന്ധികൾ നേരിട്ട സ്വീഡൻ, പ്ലേ-ഓഫിൽ യുക്രെയ്നെയും പോളണ്ടിനെയും പരാജയപ്പെടുത്തിയാണ് ലോകകപ്പ് ടിക്കറ്റ് എടുത്തത്. മുൻ ചെൽസി, വെസ്റ്റ് ഹാം പരിശീലകനായ ഗ്രഹാം പോട്ടർ സ്വീഡന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തതോടെ ടീമിന്റെ ശൈലി തന്നെ മാറിമറിഞ്ഞു. തുനീസിയൻ ഗോൾകീപ്പർ അബ്ദുൽമൗഹിബ് ചമാഖിന്റെയും പ്രതിരോധനിരയുടെയും പിഴവുകൾ മുതലെടുത്ത് അലക്സാണ്ടർ ഇസാക്ക്, വിക്ടർ ഗ്യോകോറെസ്, മത്തിയാസ് സ്വാൻബെർഗ് എന്നിവരും സ്വീഡനായി തിളങ്ങി.
തന്നെ വളർത്തിയ രാജ്യത്തോടുള്ള കടമയും, സ്വന്തം വേരുകളോടുള്ള ആദരവും ഒരേപോലെ കാത്തുസൂക്ഷിച്ച യാസിൻ അയാരി ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയനായ താരമായി മാറിക്കഴിഞ്ഞു. തുനീസിയയുടെ നഷ്ടം ഇപ്പോൾ സ്വീഡന്റെ ഏറ്റവും വലിയ ഭാഗ്യമായി മാറിയിരിക്കുകയാണ്. ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന സ്വീഡന് അയാരിയുടെ ഈ ഫോം വരും മത്സരങ്ങളിലും വലിയ ആത്മവിശ്വാസം നൽകും.
English Summary:







English (US) ·