Curated byഗോകുൽ എസ് | Samayam Malayalam | Updated: 17 Apr 2025, 12:58 am
Rajasthan Royals IPL 2025: സൂപ്പർ ഓവറിലേക്ക് നീണ്ട ത്രില്ലർ പോരിൽ രാജസ്ഥാൻ റോയൽസ് കാണിച്ചത് അബദ്ധമോ. തോൽവിക്ക് പിന്നാലെ സഞ്ജുവിൻ്റെ ടീമിനെതിരെ ആഞ്ഞടിച്ച് ആരാധകർ.
ഹൈലൈറ്റ്:
- സൂപ്പർ ഓവർ ത്രില്ലറിൽ റോയൽസ് വീണു
- രാജസ്ഥാൻ കാണിച്ചത് മണ്ടത്തരമെന്ന് ആരാധകർ
- രാജസ്ഥാൻ കാണിച്ചത് മണ്ടത്തരമെന്ന് ആരാധകർ
രാജസ്ഥാൻ റോയൽസ്ആ മണ്ടൻ തീരുമാനം രാജസ്ഥാന് തിരിച്ചടിയായി; തോൽവിക്ക് പിന്നാലെ സഞ്ജുവിന്റെ ടീമിനെതിരെ ആരാധകർ രംഗത്ത്
ജോഫ്ര ആർച്ചർക്ക് നൽകാതെ സന്ദീപിന് സൂപ്പർ ഓവർ നൽകാനുള്ള റോയൽസിന്റെ മണ്ടൻ തീരുമാനം അവർക്ക് കളിയും നഷ്ടപ്പെടുത്തി. ആർച്ചർക്ക് സൂപ്പർ ഓവർ നൽകാതിരുന്ന റോയൽസിന്റെ തീരുമാനം ആരാധകരെയും കട്ടകലിപ്പിലാക്കിയിട്ടുണ്ട്. ആർച്ചർ എറിഞ്ഞിരുന്നെങ്കിൽ സൂപ്പർ ഓവറിൽ ടീമിന്റെ ജയസാധ്യത കൂടുമായിരുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ കുറിക്കുന്നത്. മത്സരത്തിൽ മികച്ച ഫോമിൽ ബാറ്റ് വീശിയ നിതീഷ് റാണയെ സൂപ്പർ ഓവറിൽ ബാറ്റിങ്ങിന് ഇറക്കാതിരുന്ന റോയൽസ് നീക്കത്തെയും ആരാധകർ വിമർശിക്കുന്നുണ്ട്.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ, ഡെൽഹി ക്യാപിറ്റൽസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒൻപത് റൺസെടുത്ത ജേക് ഫ്രേസർ മക്ഗർകിനെ വേഗത്തിൽ പുറത്താക്കി ജോഫ്ര ആർച്ചർ രാജസ്ഥാൻ റോയൽസിന് കിടിലൻ തുടക്കം നൽകി. പിന്നാലെ മിന്നും ഫോമിലുള്ള കരുൺ നായർ ( 0 ) റണ്ണൗട്ടാവുക കൂടി ചെയ്തതോടെ ഡെൽഹി 34/2 എന്ന നിലയിലായി. 37 പന്തിൽ 49 റൺസ് നേടിയ അഭിഷേക് പോറൽ, 32 പന്തിൽ 38 റൺസെടുത്ത കെ എൽ രാഹുൽ, 18 പന്തിൽ 34 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സ്, 14 പന്തിൽ 34 റൺസെടുത്ത അക്സർ പട്ടേൽ എന്നിവരുടെ ഇന്നിങ്സുകൾ 188/5 എന്ന മികച്ച സ്കോറിലേക്ക് ഡെൽഹിയെ എത്തിച്ചു.
189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് വേണ്ടി ഓപ്പണർമാരായ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ചേർന്ന് തീപ്പൊരി തുടക്കമാണ് നൽകിയത്. എന്നാൽ സഞ്ജുവിന് പരിക്ക് പറ്റി റിട്ടയേഡ് ഹർട്ടാവേണ്ടി വന്നു. 19 പന്തുകളിൽ രണ്ട് ഫോറുകളും മൂന്ന് സിക്സറുകളുമടക്കം 31 റൺസ് നേടി നിൽക്കുമ്പോളാണ് പരിക്ക് സഞ്ജുവിന് മുന്നിൽ വില്ലനായത്. പരാഗ് എട്ട് റൺസെടുത്ത് വേഗത്തിൽ മടങ്ങിയെങ്കിലും പിന്നാലെ വന്ന നിതീഷ് റാണ ഫോമിൽ ബാറ്റ് വീശിയതോടെ രാജസ്ഥാൻ സ്കോർ കുതിച്ചു.
ഇതിനിടെ ജയ്സ്വാൾ 37 പന്തിൽ 51 റൺസ് നേടി പുറത്തായി. മൂന്ന് ഫോറും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. നിതീഷ് റാണ 28 പന്തിൽ 51 റൺസ് നേടി. ധ്രുവ് ജൂറലും നിതീഷ് റാണയുമായിരുന്നു അവസാന ഓവറുകളിൽ ക്രീസിൽ. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 9 റൺസ് വേണ്ടിയിരിക്കെ എട്ട് റൺസ് മാത്രമാണ് റോയൽസിന് നേടാനായത്. ഇതോടെ കളി സൂപ്പർ ഓവറിലേക്ക്. സൂപ്പർ ഓവറിലാകട്ടെ മത്സരം ഡെൽഹി അനായാസം സ്വന്തമാക്കുകയും ചെയ്തു. ജയത്തോടെ ആറ് കളികളിൽ 10 പോയിന്റായ ഡെൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുമെത്തി.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·