Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 7 Apr 2025, 8:13 pm
IPL 2025 RCB vs MI: ആര്‍സിബിക്കെതിരായ ബ്ലോക്ബസ്റ്റര്‍ പോരില്‍ രോഹിത് ശര്‍മ ഇംപാക്റ്റ് സബ്. രോഹിതിന്റെ കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാവാം ഈ നീക്കം. ഫോമിലെത്താന്‍ പാടുപെടുന്ന രോഹിത് മൂന്ന് ഇന്നിങ്‌സുകളില്‍ 21 റണ്‍സ് മാത്രമാണ് നേടിയത്.

രോഹിത് ശര്‍മയെ ഇംപാക്റ്റ് സബ് ആയി കളിപ്പിക്കാനാണ് മുംബൈ ഇന്ത്യന്‍സിന്റെയും ഹാര്‍ദികിന്റെയും തീരുമാനം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുത്തു. ആര്‍സിബിക്ക് വേണ്ടി ഫിലിപ് സാള്‍ട്ടും വിരാട് കോഹ്‌ലിയും ഓപണറായി ക്രീസിലെത്തി.
എല്‍എസ്ജിക്കെതിരായ മുംബൈയുടെ അവസാന മത്സരത്തില്‍ രോഹിത് ശര്‍മ പരിക്ക് മൂലം കളിച്ചിരുന്നില്ല. ജസ്പ്രീത് ബുംറയും രോഹിതും ഇന്ന് കളിക്കുമെന്ന് ഹാര്‍ദിക് അറിയിച്ചിരുന്നു. കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായി ബുംറ ഒരു മല്‍സരത്തില്‍ പന്തെറിയുകയാണ്.
ട്രെന്റ് ബോള്‍ട്ട്, ദീപക് ചാഹര്‍ എന്നിവരാണ് ആദ്യ ഓവറുകള്‍ എറിഞ്ഞത്. ശേഷം ബുംറയും പന്തെറിഞ്ഞു. ആദ്യ ഓവറില്‍ ബുംറ 10 റണ്‍സ് വിട്ടുകൊടുത്തു. വിക്കറ്റൊന്നുമില്ല.
അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ ക്യാപ്റ്റനെന്ന റെക്കോഡുള്ള രോഹിത് ഇംപാക്റ്റ് താരമായി മാറി. എംഐ ബാറ്റിങിന് ഇറങ്ങുമ്പോള്‍ ഒരു ബൗളറെ പിന്‍വലിച്ച് രോഹിതിനെ ഓപണറായി കളിപ്പിക്കാനാണ് തീരുമാനം. ഈ സീസണില്‍ രോഹിതിനെ ഇംപാക്ട് സബ് ആയി ഉപയോഗിക്കുന്ന മൂന്നാമത്തെ മത്സരമാണിത്. ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട മല്‍സരത്തില്‍ മാത്രമാണ് രോഹിത് ഫീല്‍ഡ് ചെയ്തത്.
രോഹിത് ഇംപാക്ട് പ്ലെയറായി കളിക്കുന്നത് എന്തുകൊണ്ടാണെന്ന് മുംബൈ വിശദീകരിച്ചിട്ടില്ല. വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് പുറമേ പന്തെറിയാനോ വിക്കറ്റ് കീപ്പര്‍ ചെയ്യാനോ കഴിയാത്ത ഏക കളിക്കാരന്‍ രോഹിതാണ്. എല്‍എസ്ജിക്കെതിരായ മത്സരത്തില്‍ രോഹിത് പുറത്തായപ്പോള്‍ തിലക് ആയിരുന്നു ഇംപാക്ട് സബ്.
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍: റയാന്‍ റിക്കിള്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധീര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, വിഘ്‌നേഷ് പുത്തൂര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
ഇംപാക്റ്റ് സബ്: രോഹിത് ശര്‍മ, കോര്‍ബിന്‍ ബോഷ്, അശ്വനി കുമാര്‍, രാജ് അംഗദ് ബാവ, റോബിന്‍ മിന്‍സ്.
റോയല്‍ ചലഞ്ചേഴ്സ് പ്ലെയിങ് ഇലവന്‍: ഫില്‍ സാള്‍ട്ട് (ഡബ്ല്യുകെ), വിരാട് കോഹ്ലി, ദേവദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ (സി), ലിയാം ലിവിങ്സ്റ്റണ്‍, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ജിതേഷ് ഷംര (ഡബ്ല്യുകെ), ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍.
ഇംപാക്റ്റ് സബ്: സുയാഷ് ശര്‍മ, റാസിഖ് സലാം, സ്വസ്തിക ചിക്കര, ജേക്കബ് ബെഥേല്‍, സ്വപ്‌നില്‍ സിങ്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·