Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 24 Apr 2025, 12:52 am
IPL 2025 MI vs SRH: പന്ത് ബാറ്റില്‍ തട്ടാതിരുന്നിട്ടും ഇഷാന്‍ കിഷന്‍ (Ishan Kishan) എന്തിന് പുറത്തുപോയി എന്നാണ് വ്യക്തമാവാത്തത്. അള്‍ട്രാ-എഡ്ജ് പരിശോധനയില്‍ കിഷന്റെ ബാറ്റിന്റെ ഒരു സ്‌പൈക്ക് പോലും കാണിച്ചില്ല. മുംബൈ താരങ്ങള്‍ അപ്പീല്‍ ചെയ്യുന്നതിനും അമ്പയര്‍ വിരല്‍ ഉയര്‍ത്തുന്നതിനും മുമ്പ് ഇഷാന്‍ തിരിഞ്ഞുനടന്നു.
ഇഷാന്‍ കിഷന്‍ പുറത്തായി മടങ്ങുന്നുഇഷാന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിയെന്നാണ് കരുതിയിരുന്നത്. എന്നാല്‍, മുംബൈ താരങ്ങള്‍ പരസ്പരം ചെറിയ അന്വേഷണം നടത്തിയതല്ലാതെ മറ്റൊരു അപ്പീലും നല്‍കിയില്ല. തുടര്‍ന്ന് അമ്പയര്‍ അദ്ദേഹത്തെ നോട്ടൗട്ട് ആയി പ്രഖ്യാപിച്ചു. എന്നാല്‍ ഇഷാന്‍ കിഷന്‍ സ്വയം പുറത്തുപോയി.
ആരും അപ്പീല്‍ ചെയ്തില്ല, അമ്പയര്‍ ഔട്ടാക്കിയുമില്ല, സ്വയം പുറത്തുപോയി ഇഷാന്‍ കിഷന്‍; അള്‍ട്രാ-എഡ്ജ് വീഡിയോ വന്നതോടെ വിവാദം
എന്ത് എഡ്ജ് ചെയ്തിരുന്നോ എന്ന് അറിയാന്‍ കാത്തുനില്‍ക്കാതെയാണ് ഇഷാന്‍ പോയത്. ഇതോടെ പന്ത് ബാറ്റില്‍ തട്ടിയെന്ന സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം മടങ്ങിയതാവുമെന്ന് കരുതി. എന്നാല്‍ എള്‍ട്രാ എഡ്ജ് പരിശോധനയുടെ ചിത്രം വന്നതോടെ എല്ലാവരും അമ്പരന്നു.
അള്‍ട്രാ-എഡ്ജ് കിഷന്റെ ബാറ്റിന്റെ ഒരു സ്‌പൈക്ക് പോലും കാണിച്ചില്ല എന്നതാണ് വിചിത്രം. റീപ്ലേയില്‍ പന്ത് ബാറ്റില്‍ തട്ടിയില്ലെന്ന് വ്യക്തം. ദീപക് ചാഹര്‍ എറിഞ്ഞ ഇന്നിങ്‌സിലെ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് ഇഷാന്‍ പുറത്തായത്. നാല് പന്തില്‍ ഒരു റണ്‍സുമായാണ് മടക്കം. കഴിഞ്ഞ മാച്ചിലും ഇഷാന്‍ ചെറിയ സ്‌കോറിന് പുറത്തായിരുന്നു.
ഇഷാന്‍ പുറത്തായതോടെ എസ്ആര്‍എച്ചിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നു. ഇതോടെ അദ്ദേഹം ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. സ്വയം പുറത്തുപോവുന്ന ഇഷാനെ എംഐ താരം ഓടിയെത്തി അഭിനന്ദിച്ചു. അതേസമയം, ഇഷാന്‍ സ്വയം തന്റെ വിക്കറ്റ് മുംബൈ ഇന്ത്യന്‍സിന് സമ്മാനിച്ചത് എസ്ആര്‍എച്ച് ആരാധകരെ ചൊടിപ്പിച്ചു. തുടര്‍ തോല്‍വികളുമായി പോയിന്റ് നിലയില്‍ ഏറെ പിന്നിലായിപ്പോയ എസ്ആര്‍എച്ചിന് തിരിച്ചുവരാനുള്ള അവസരമായിരുന്നു ഈ മല്‍സരം.
ഒരു വിജയത്തിനായി എസ്ആര്‍എച്ച് പാടുപെടുമ്പോള്‍ ഇഷാന്‍ എന്തിനാണ് ഈ ത്യാഗം ചെയ്തതെന്നാണ് അറിയേണ്ടത്. ട്രാവിസ് ഹെഡ് പൂജ്യത്തിന് പുറത്തായതിന് തൊട്ടുപിന്നാലെയാണ് ഇഷാനും മടങ്ങിയത്. അഭിഷേക് ശര്‍മയും (8) നിതീഷ് റെഡ്ഡിയും (2) കൂടി പുറത്തായതോടെ എസ്ആര്‍എച്ച് 4.1 ഓവറില്‍ നാലിന് 13 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
പിന്നീട് ഹെന്റിച്ച് ക്ലാസെനും അഭിനവ് മോഹറും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി മാനംകാത്തു. ക്ലാസെന്‍ 44 പന്തില്‍ 71 റണ്‍സും അഭിനവ് 37 പന്തില്‍ 43ഉം റണ്‍സെടുത്തു. എങ്കിലും 20 ഓവറില്‍ എട്ടിന് 143 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു. 15.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടക്കുകയും ചെയ്തു.
ഇഷാന് കിഷന്‍ സീസണിലെ ആദ്യ മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സെഞ്ചുറിയോടെയാണ് തുടങ്ങിയതെങ്കിലും ശേഷം ഏഴ് ഇന്നിങ്‌സുകളില്‍ ആറെണ്ണത്തിലും രണ്ടക്കം തികച്ചില്ല. ഒരു തവണ 17 റണ്‍സ് നേടി. എട്ട് മത്സരങ്ങളില്‍ നിന്ന് 139 റണ്‍സ് മാത്രമേ ഇഷാന് നേടാനായുള്ളൂ.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·