ആർസിബിക്ക് ആ ഒരു റൺസ് ലഭിച്ചില്ല, വീണ്ടും വിവാദമായി ആ നിയമം; മുംബൈ ഇന്ത്യൻസിന് എതിരെ നടന്നത് ഇങ്ങനെ

9 months ago 5

Curated byഗോകുൽ എസ് | Samayam Malayalam | Updated: 8 Apr 2025, 12:07 am

RCB vs MI IPL 2025: ഐപിഎല്ലിൽ മിന്നും ഫോം തുടർന്ന് ആർസിബി. മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി. പോയിന്റ് പട്ടികയിൽ ടീം മൂന്നാമത്.

ഹൈലൈറ്റ്:

  • ആർസിബിക്ക് വീണ്ടും ജയം
  • മുംബൈ ഇന്ത്യൻസിനെ 12 റൺസിന് വീഴ്ത്തി
  • ജിതേഷിന് ഒരു റൺസ് നഷ്ടമായത് ക്രിക്കറ്റ് നിയമത്തിലെ പോരായ്മ മൂലം
Samayam Malayalamജിതേഷ് ശർമ<br>ജിതേഷ് ശർമ
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ മിന്നും ഫോം തുടർന്നിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. തിങ്കളാഴ്ച നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 12 റൺസിനാണ് ആർസിബി വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറുകളിൽ 221/5 എന്ന കിടിലൻ സ്കോർ നേടിയപ്പോൾ, മുംബൈ ഇന്ത്യൻസിന്റെ മറുപടി 209/9 ൽ അവസാനിച്ചു. ജയത്തോടെ നാല് കളികളിൽ ആറ് പോയിന്റായ റോയൽ ചല‌ഞ്ചേഴ്സ് ബംഗളൂരു പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.അതേ സമയം ആർസിബി ഇന്നിങ്സിലെ അവസാന പന്തിൽ അവർക്ക് ഒരു റൺസ് നിഷേധിക്കപ്പെട്ടത് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിക്കഴിഞ്ഞു. ഡി ആർ എസുമായി ബന്ധപ്പെട്ട ഒരു നിയമമാണ് ആർസിബിക്ക് തിരിച്ചടിയായത്. മു‌ൻപും ഈ നിയമം ബാറ്റിങ് ടീമുകൾക്ക് പല തവണ വിനയായിട്ടുണ്ട്.

ആർസിബിക്ക് ആ ഒരു റൺസ് ലഭിച്ചില്ല, വീണ്ടും വിവാദമായി ആ നിയമം; മുംബൈ ഇന്ത്യൻസിന് എതിരെ നടന്നത് ഇങ്ങനെ


ആർസിബി ഇന്നിങ്സിലെ ഇരുപതാം ഓവറിലെ അവസാന പന്തിലായിരുന്നു വിവാദത്തിന് ആധാരമായ സംഭവം നടന്നത്. ജസ്പ്രിത് ബുംറ എറിഞ്ഞ പന്ത് ജിതേഷ് ശർമയുടെ കാലിൽ കൊള്ളുകയായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ ശക്തമായ അപ്പീലിന് ഒടുവിൽ അമ്പയർ‌ അത് എൽബിഡബ്ലു വിക്കറ്റ് വിളിച്ചു. ഒരു റൺസ് ഓടിയ ജിതേഷ് ശർമ ഉടൻ ഡി ആർ എസ്‌ ആവശ്യപ്പെട്ടു. ഡി ആർ എസിന് ഒടുവിൽ അത് ഔട്ടല്ലെന്ന് വ്യക്തമായി. ഫീൽഡ് അമ്പയർക്കാകട്ടെ തന്റെ തീരുമാനം തിരുത്തേണ്ടിയും വന്നു. എന്നാൽ ഔട്ട് തീരുമാനത്തിൽ മാറ്റം വന്നെങ്കിലും ആ പന്തിലെ ഒരു റൺസ് ടീമിന് ലഭിച്ചില്ല. ആർസിബി സ്കോർ 221 ൽ അവസാനിക്കുകയും ചെയ്തു.

Also Read: സഞ്ജു സാംസൺ ആ നിർണായക റോളിൽ ഇറങ്ങും; അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യത ടീം ഇങ്ങനെ

ക്രിക്കറ്റ് നിയമത്തിലെ ഒരു പോരായ്മയായിരുന്നു ആ റൺസ് ആർസിബിക്ക് ലഭിക്കാതിരിക്കാൻ കാരണം. ഐസിസി നിയമ പ്രകാരം അമ്പയർ ഔട്ട് വിളിക്കുന്നതോടെ ഒരു പന്ത് ഡെഡ് ആകും. ഒരു പന്ത് റിവ്യൂ വരുകയും ഓൺഫീൽഡ് അമ്പയർ എടുത്ത തീരുമാനം തെറ്റാണെന്ന് തെളിയുകയും ചെയ്താലും പന്ത് ഡെഡായി തന്നെ കണക്കാക്കും. പന്ത് ഡെഡായാൽ ആ ബോളിൽ നേടുന്ന റൺസ് കണക്കിൽ കൂട്ടില്ല.

പന്ത് ബൗണ്ടറിയിൽ എത്തിയാൽപ്പോലും അതൊരു ഡോട്ട് ബോളായി തുടരും. ഇങ്ങനെയുള്ള സാഹചര്യത്തിൽ ബാറ്റിങ് ടീമിനാ‌ണ് തിരിച്ചടി. ഔട്ടല്ലെന്ന് തെളിഞ്ഞാൽ പോലും ആ റൺസ് ലഭിക്കില്ല. ജിതേഷ് ശർമ നേടിയ റൺസും കണക്കിൽ കൂട്ടാതിരുന്നത് അമ്പയർ ഔട്ട് വിളിച്ചതോടെ ആ പന്ത് ഡെഡ് ആയതിനാലാണ്.

Also Read: ടൈമൗട്ട് സമയത്ത് സഹ താരങ്ങളോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി സഞ്ജു; ജയത്തിന് ശേഷം ക്യാപ്റ്റന്റെ വെളിപ്പെടുത്തൽ

നേരത്തെ പല തവണ ഈ നിയമം ക്രിക്കറ്റ് ലോകത്ത് വിവാദമായതാണ്. 2024 ലെ ടി20 ലോകകപ്പിൽ ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന മത്സരത്തിലും സമാന കാര്യത്തിൽ വിവാദമുണ്ടായിരുന്നു.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article