Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 21 Apr 2025, 1:55 am
IPL 2025 RCB vs PBKS: പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ടോപ് സ്‌കോററാണ് താനെങ്കിലും മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ലഭിച്ചതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് വിരാട് കോഹ്‌ലി (Virat Kohli). തന്നേക്കാള്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ലഭിച്ച സഹതാരമാണ് ഇതിന് അര്‍ഹനെന്നും കോഹ്‌ലി.
ശ്രേയസ് അയ്യരും വിരാട് കോഹ്‌ലിയും മല്‍സര ശേഷംഎന്തുകൊണ്ടാണ് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് തനിക്ക് നല്‍കിയതെന്ന് അറിയില്ലെന്നാണ് മല്‍സര ശേഷം കോഹ്‌ലിയുടെ പ്രതികരണം. സഹതാരം ദേവദത്ത് പടിക്കലിനാണ് മത്സരത്തിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എനിക്ക് എന്തിന് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ്? ആശ്ചര്യം പ്രകടിപ്പിച്ച് വിരാട് കോഹ്ലി
ചണ്ഡീഗഡിലെ മുള്ളന്‍പൂരില്‍ നടന്ന മല്‍സരത്തില്‍ ആര്‍സിബയുടെ ടോപ് സ്‌കോററാണ് കോഹ്‌ലി. കോഹ്ലി പുറത്താവാതെ 73 റണ്‍സ് നേടിയപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ 61 റണ്‍സ് നേടി. ടീമിന്റെ ഇന്നിങ്‌സ് ഭദ്രമാക്കുന്നതിനും സഹതാരങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിനുമാണ് കോഹ്ലി ഊന്നല്‍ നല്‍കിയത്.
35 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ ദേവ്ദത്ത് 5 ഫോറുകളും 4 ബൗണ്ടറികളും അടക്കം 174.29 എന്ന സ്‌ട്രൈക്ക് റേറ്റ് നേടിയിരുന്നു. ഏഴ് ഫോറുകളും ഒരു സിക്‌സറും സഹിതം 135 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
'ഈ അവാര്‍ഡ് ദേവദത്തിന് നല്‍കണം. എന്തുകൊണ്ടാണ് അവര്‍ എനിക്ക് അത് നല്‍കിയതെന്ന് എനിക്കറിയില്ല. ബാറ്റിങിനിടെ എനിക്ക് കൂടുതല്‍ വേഗത കൈവരിക്കണമെന്ന് തോന്നിയിരുന്നു. ദേവ് ഇന്ന് വേഗത്തില്‍ സ്‌കോര്‍ ചെയ്തു. ഒരു എന്‍ഡില്‍ പിടിച്ചുനിന്ന് സ്ഥിരത കൈവരിക്കാനായിരുന്നു എന്റെ ശ്രമം. സ്‌കോറിങ് ഉയര്‍ത്താന്‍ എനിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഒരു എന്‍ഡ് ശക്തമായി നിര്‍ത്തുന്നതാണ് ഞങ്ങള്‍ക്ക് ഗുണമെന്ന് മനസിലാക്കി. മറ്റ് കളിക്കാരുടെ ശക്തികള്‍ പുറത്തെടുക്കാന്‍ സാഹചര്യമൊരുക്കി'- കോഹ്‌ലി പറഞ്ഞു.
ആര്‍സിബിയുടെ മൊത്തത്തിലുള്ള പ്രകടനത്തെയും ആക്രമണാത്മക ശൈലിയേയും കോഹ്ലി പ്രശംസിച്ചു. ടീമംഗങ്ങളുടെ പോരാട്ടവീര്യം കാണാന്‍ ശരിക്കും സന്തോഷമുണ്ട്. അങ്ങനെ കളിക്കുമ്പോള്‍ വിജയസാധ്യത കൂടുതലാണ്. ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട മത്സരമായിരുന്നു ഇത്. ഒരു വിജയം പോയിന്റ് പട്ടികയില്‍ വലിയ വ്യത്യാസമുണ്ടാക്കും. ഓരോ കളിയിലും രണ്ട് പോയിന്റുകള്‍ നേടുക എന്നതായിരിക്കണം മാനസികാവസ്ഥയെന്നും അദ്ദേഹം വിശദീകരിച്ചു.
മല്‍സരത്തിനിടെ നെഹാല്‍ വധേരയെ റണ്ണൗട്ടാക്കിയതില്‍ പ്രധാന പങ്കുവഹിച്ച ശേഷമുള്ള കോഹ്ലിയുടെ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പഞ്ചാബ് കിങ്‌സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനുള്ള പ്രതികരണമാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളില്‍ ആര്‍സിബി ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്സിനെ രണ്ടാം തവണയാണ് നേരിടുന്നത്. ഏപ്രില്‍ 18 വെള്ളിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മഴ കാരണം ഓവറുകള്‍ ചുരുക്കിയ മാച്ചില്‍ പിബികെഎസ് ആര്‍സിബിയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.
നെഹാല്‍ വഡേരയുടെ വിക്കറ്റിന് ശേഷമുള്ള കോഹ്ലിയുടെ 'കോള്‍ഡ് സെലിബ്രേഷന്‍' ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിബികെഎസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ കോഹ്ലിയെ പരിഹസിക്കുന്ന പോസ്റ്റിനുള്ള പ്രതികരണമാണിതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
https://www.instagram.com/reel/DIq3VGkpP-D/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DIq3VGkpP-D/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·