ഐപിഎല്‍ 2025 ഉദ്ഘാടനത്തിന് കോഹ്‌ലി വെടിക്കെട്ട്; ചാമ്പ്യന്‍മാരെ മുട്ടുകുത്തിച്ച് ആര്‍സിബി തുടങ്ങി

10 months ago 6

Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 22 Mar 2025, 11:35 pm

IPL 2025 RCB vs KKR: ഐപിഎല്‍ ഉദ്ഘാടന ചടങ്ങില്‍ ശ്രദ്ധേയ സാന്നിധ്യമായി ഷാരൂഖ് ഖാനൊപ്പം വേദിയില്‍ തിളങ്ങിയ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്‌ലി (Virat Kohli) പിച്ചില്‍ ഇറങ്ങിയപ്പോഴും തകര്‍ത്താടി. ആഘോഷ ചടങ്ങുകള്‍ മാച്ചിന്റെ രണ്ടാം ഇന്നിങ്‌സിലേക്ക് കൂടി കോഹ്‌ലി കരുതിവച്ചിരുന്നു.

ഹൈലൈറ്റ്:

  • ആര്‍സിബി ജയത്തോടെ തുടങ്ങി
  • കെകെആറിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു
  • കോഹ്‌ലിക്ക് 36 പന്തില്‍ 59 റണ്‍സ്
Samayam Malayalamഐപിഎല്‍ 2025ല്‍ ആര്‍സിബിക്ക് വിജയത്തുടക്കംഐപിഎല്‍ 2025ല്‍ ആര്‍സിബിക്ക് വിജയത്തുടക്കം
ഐപിഎല്‍ 2025 ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഉജ്വല വിജയം. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് കീഴടക്കി. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച വിരാട് കോഹ്‌ലിയും ഫിലിപ് സാള്‍ട്ടുമാണ് ആര്‍സിബിക്ക് കിടിലന്‍ ജയമൊരുക്കിയത്.ഹോം ഗ്രൗണ്ടായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത കെകെആര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. ആര്‍സിബി 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഈ ലക്ഷ്യം മറികടന്നു.

ഐപിഎല്‍ 2025 ഉദ്ഘാടനത്തിന് കോഹ്‌ലി വെടിക്കെട്ട്; ചാമ്പ്യന്‍മാരെ മുട്ടുകുത്തിച്ച് ആര്‍സിബി തുടങ്ങി


വിരാട് കോഹ്‌ലി 36 പന്തില്‍ 59 റണ്‍സ് നേടി പുറത്താവാതെ നിന്നു. ഫിലിപ് സാള്‍ട്ട് 31 പന്തില്‍ 56 റണ്‍സ് നേടി. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 16 പന്തില്‍ 34 റണ്‍സ് നേടി. ബൗളിങില്‍ ക്രുണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടിയതും വിജയത്തില്‍ നിര്‍ണായകമായി.

https://www.instagram.com/reel/DHgibcWxoAN/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DHgibcWxoAN/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
മല്‍സരത്തില്‍ വിരാട് കോഹ്‌ലി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. താരത്തിന്റെ 400 ടി20 മല്‍സരമായിരുന്നു ഇത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്രിക്കറ്ററാണ്. രോഹിത് ശര്‍മയും ദിനേശ് കാര്‍ത്തിക്കും മാത്രമാണ് മുന്നിലുള്ളത്. രോഹിത് 448 മത്സരങ്ങളും കാര്‍ത്തിക് 412 മത്സരങ്ങളും കളിച്ചു.

ഐപിഎല്‍ 2025 ഉദ്ഘടനം ചെയ്ത് ഷാരൂഖ് ഖാന്‍; മനംകവര്‍ന്ന് ശ്രേയ ഘോഷാലും ദിഷ പട്ടാനിയും
36 പന്തില്‍ മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളും സഹിതമാണ് കോഹ്‌ലി 59 റണ്‍സ് നേടിയത്. 30 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഫിലിപ് സാള്‍ട്ട് 25 പന്തില്‍ ഫിഫ്റ്റി അടിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു.

ആദ്യം ബാറ്റ് ചെയ്ത കെകെആറിന് വേണ്ടി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (31 പന്തില്‍ 56), സുനില്‍ നരേയ്ന്‍ (26 പന്തില്‍ 44), അങ്ക്രിഷ് രഘുവന്‍ഷി (22 പന്തില്‍ 30) എന്നിവരാണ് തിളങ്ങിയത്.

വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ആതിഥേയ വേദിയായി തിരുവനന്തപുരവും; ഉദ്ഘാടനം വിശാഖപട്ടണത്ത്
ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റ് നാല് റണ്‍സിന് നഷ്ടപ്പെട്ടെങ്കിലും അജിങ്ക്യ രഹാനെയും സുനില്‍ നരെയ്‌നും ആക്രമണാത്മക ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. എന്നാല്‍ പിന്നീടെത്തിയ വെങ്കടേഷ് അയ്യര്‍ (6), റിങ്കു സിങ് (12) എന്നിവര്‍ക്ക് കൂടുതല്‍ റണ്‍സ് നേടാനായില്ല. ഇരുവരേയും പുറത്താക്കിയത് ക്രുണാല്‍ പാണ്ഡ്യ ആണ്. അജിങ്ക്യ രഹാനെയുടെ വിക്കറ്റും ക്രുണാലിനാണ്.

https://www.instagram.com/reel/DHgXObpu8KD/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DHgXObpu8KD/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ക്രുണാല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായി.
നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article