Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 10 Apr 2025, 10:45 pm
IPL 2025 RCB vs DC: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ ലീഗ് സ്റ്റേജ് മത്സരത്തില്‍ ചരിത്രം സൃഷ്ടിച്ച് റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു ഓപണര്‍ വിരാട് കോഹ്ലി (Virat Kohli). ലീഗില്‍ 1,000 തവണ പന്ത് അതിര്‍ത്തി കടത്തുന്ന ലോകത്തിലെ ആദ്യ ബാറ്റ്സ്മാനായി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കോഹ്‌ലി.
ഹൈലൈറ്റ്:
- കോഹ്‌ലിക്ക് റെക്കോഡ് നേട്ടം
- 1,000 തവണ പന്ത് അതിര്‍ത്തി കടത്തി
- 14 പന്തില്‍ നേടിയത് 22 റണ്‍സ്
ഡിസിക്കെതിരെ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ഐപിഎല്ലില് ചരിത്രം സൃഷ്ടിച്ച് വിരാട് കോഹ്ലി; ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ ബാറ്റ്സ്മാന്‍
പുതുമുഖ താരം വിപ്രജ് നിഗത്തിന്റെ (Vipraj Nigam)പന്തിലാണ് കോഹ്‌ലി പുറത്തായത്. ഉത്തര്‍പ്രദേശിലെ ബരാബങ്കില്‍ നിന്നുള്ള 20 കാരനായ ഓള്‍റൗണ്ടറാണ് വിപ്രജ് നിഗം. ഇന്നിങ്‌സിലെ ഏഴാം ഓവറിലാണ് പുറത്തായത്. ഈ ഓവറില്‍ കോഹ്‌ലി ഒരു സിക്‌സര്‍ പറത്തിയിരുന്നു. ഓവറിലെ അവസാന പന്തില്‍ വീണ്ടും കൂറ്റനടിക്ക് ശ്രമിച്ചപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈകളില്‍ ഒതുങ്ങി. 157.14 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് കോഹ്‌ലി ബാറ്റ് ചെയ്തത്.
യുപി ടി20 ലീഗിന്റെ സൃഷ്ടിയാണ് വിപ്രജ് നിഗം. 2024 ല്‍ 11 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകള്‍ വീഴ്ത്തി. ലീഗിലെ മികച്ച പ്രകടനം യുപിക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റുകളിലും അരങ്ങേറ്റം കുറിക്കാന്‍ സഹായിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന മെഗാ താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വെറും 50 ലക്ഷം രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.
https://www.instagram.com/reel/DIRQp7gS-Wy/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DIRQp7gS-Wy/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ഐപിഎല്‍ കരിയറില്‍ 721 ബൗണ്ടറികളും 280 സിക്‌സറുകളും സഹിതം കോഹ്‌ലിക്ക് 1001 ബൗണ്ടറികളുണ്ട്. 920 തവണ പന്ത് അതിര്‍ത്തിയ ശിഖര്‍ ധവാനാണ് തൊട്ടുപിന്നില്‍. ധവാന്‍ 768 ബൗണ്ടറികളും 152 സിക്‌സറുകളും നേടി. 899 തവണ പന്ത് അതിര്‍ത്തിയ ഡേവിഡ് വാര്‍ണര്‍ മൂന്നാം സ്ഥാനത്താണ്. 663 ബൗണ്ടറികളും 236 സിക്‌സറുകളുമാണ് അദ്ദേഹത്തിനുള്ളത്.
ആദ്യം ബാറ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട ആര്‍സിബി 20 ഓവറില്‍ 163/7 എന്ന സ്‌കോര്‍ നേടി. ഓപണര്‍മാരായ കോഹ്‌ലിയും ഫില്‍ സാള്‍ട്ടും 3.5 ഓവറില്‍ ആദ്യ വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സാള്‍ട്ട് 37 റണ്‍സാണ് നേടിയത്. തുടര്‍ന്നെത്തിയവര്‍ക്ക് ഈ റണ്‍റേറ്റ് തുടരാനായില്ല. ദേവദത്ത് പടിക്കല്‍ ഒരു റണ്ണിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 23 പന്തില്‍ നിന്ന് 25 റണ്‍സ് നേടി.
ടോം ഡേവിഡ് പുറത്താകാതെ 20 പന്തില്‍ 37 റണ്‍സ് നേടിയതോടെയാണ് ആര്‍സിബി സ്‌കോര്‍ 150 കടന്നത്. വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ നാല് സിക്‌സറുകളും രണ്ട് ഫോറുകളും നേടി. ഡിസിക്ക് വേണ്ടി വിപ്രജ് നിഗവും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·