Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 22 Mar 2025, 1:11 am
IPL 2025 Opening Ceremony: ഐപിഎല്‍ 2025 ഉദ്ഘാടന ചടങ്ങിന് ശ്രേയ ഘോഷാല്‍, ദിഷ പട്ടാനി, കരണ്‍ ഔജ്ല ഉള്‍പ്പെടെയുള്ള ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍. ഉദ്ഘാടന ചടങ്ങ് മാര്‍ച്ച് 22 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍. കെകെആറും ആര്‍സിബിയും തമ്മിലുള്ള ഉദ്ഘാടന മല്‍സരം 7.30ന് ആരംഭിക്കും.
ഹൈലൈറ്റ്:
- ഉദ്ഘാടന ചടങ്ങുകള്‍ വൈകു. 6:00 മുതല്‍
- ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ അണിനിരക്കും
- സാംസ്‌കാരിക-വിനോദ പരിപാടികള്‍ 35 മിനിറ്റ്
ഐപിഎല്‍ 2025 ഉദ്ഘാടന ചടങ്ങിന് ശ്രേയ ഘോഷാല്‍, ദിഷ പട്ടാനി തുടങ്ങിയവരെത്തും. Photo: ANIഐപിഎൽ 2025 ഇന്ന് തുടങ്ങും, ഉദ്ഘാടനത്തിന് വന്‍ താര നിര; തീയതി, സമയം, വേദി, തത്സമയ സ്ട്രീമിങ് വിവരങ്ങള്‍
ഐപിഎല്ലില്‍ ആദ്യമായി മത്സരങ്ങള്‍ നടക്കുന്ന 13 വേദികളിലും ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തീരുമാനിച്ചിട്ടുണ്ട്. ഈ ചടങ്ങുകളില്‍ പങ്കെടുക്കേണ്ട സെലിബ്രിറ്റികളുടെ പട്ടിക തയ്യാറായി വരുന്നു. ഇന്നിങ്സുകള്‍ക്കിടയില്‍ പരിമിതമായ സമയത്ത് രണ്ടോ മൂന്നോ കലാകാരന്മാരുടെ പ്രകടനങ്ങളുണ്ടാവും.
ഇത്തവണ 10 ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ സ്ഥിരം വേദികള്‍ക്ക് പുറമേ രണ്ടാം ഹോം സ്റ്റേഡിയങ്ങളിലും മത്സരങ്ങള്‍ നടക്കും. ഗുവാഹത്തി, വിശാഖപട്ടണം, ധര്‍മ്മശാല, മുള്ളന്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായി രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകളുടെ മത്സരങ്ങള്‍ നടക്കും.
ഉദ്ഘാടന ചടങ്ങിനായി ബിസിസിഐ 35 മിനിറ്റ് ആണ് അനുവദിച്ചിട്ടുള്ളത്. മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. രാമനവമി ആഘോഷങ്ങള്‍ കാരണം മതിയായ സുരക്ഷ ഒരുക്കാനുള്ള അസൗകര്യങ്ങള്‍ പരിഗണിച്ച് ഏപ്രില്‍ 6 ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം മാച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റാനിടയുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ബിസിസിഐയുടെ തീരുമാനമുണ്ടാവും.
ഐപിഎല്‍ 2025 ഉദ്ഘാടന ചടങ്ങ് ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സും സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കില്‍ സംപ്രേഷണം ചെയ്യും. ജിയോ ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്സൈറ്റിലും ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.
ഉദ്ഘാടന ചടങ്ങ് ഇന്ത്യന്‍ സമയം വൈകുന്നേരം 6:00 മണിക്ക് ആരംഭിക്കും. പങ്കെടുക്കുന്ന കൂടുതല്‍ സെലിബ്രിറ്റികളുടെ പേരുകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിട്ടേക്കും. വൈകുന്നേരം ഏഴ് മണിക്കാണ് ടോസ്. 7.30 ന് മല്‍സരം ആരംഭിക്കും.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·