ഒരു വിക്കറ്റിന് 100 റൺസുമായി വിജയത്തിലേക്ക്, പിന്നാലെ 8 വിക്കറ്റ് നഷ്ടത്തിൽ 105 റൺസിലേക്ക് തകർച്ച; ഒടുവിൽ ബംഗ്ലദേശ് തോറ്റു

6 months ago 9

ഓൺലൈൻ ഡെ‌സ്‌ക്

Published: July 03 , 2025 09:08 AM IST Updated: July 03, 2025 09:16 AM IST

1 minute Read

 X/@OfficialSLC)
ബംഗ്ലദേശിനെതിരായ മത്സരത്തിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ശ്രീലങ്കൻ താരങ്ങൾ (Photo: X/@OfficialSLC)

കൊളംബോ∙ വിജയക്കുതിപ്പിനിടെ ഇടയ്‌ക്കൊന്നു ട്രാക്കു മാറി അവിശ്വസനീയമായ ബാറ്റിങ് തകർച്ചയിലേക്ക് കൂപ്പുകുത്തിയ ബംഗ്ലദേശിന്, ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ തോൽവിയുടെ നിരാശ. ആവേശകരമായ മത്സരത്തിൽ 77 റൺസിനാണ് ശ്രീലങ്ക ബംഗ്ലദേശിനെ തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 49.2 ഓവറിൽ 244 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ ആദ്യം വിജയപ്രതീക്ഷയുണർത്തിയ ബംഗ്ലദേശ്, പിന്നീട് 35.5 ഓവറിൽ 167 റൺസിന് ഓൾഔട്ടായി. ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ശ്രീലങ്ക 1–0ന് മുന്നിലെത്തി. 2 മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പര ശ്രീലങ്ക 1–0ന് സ്വന്തമാക്കിയിരുന്നു.

ശ്രീലങ്ക ഉയർ‌ത്തിയ 245 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് ഒരു ഘട്ടത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസുമായി വിജയത്തിലേക്കുള്ള കുതിപ്പിലായിരുന്നു. അർധസെഞ്ചറി നേടിയ തൻസിദ് ഹസനും നജ്മുൽ ഷാന്റോയും ചേർന്നുള്ള കൂട്ടുകെട്ടിന്റെ ബലത്തിൽ 16.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലായിരുന്നു അവർ.

എന്നാൽ പിന്നീട് വൻ ബാറ്റിങ് തകർച്ചയെ അഭിമുഖീകരിച്ച അവർ എട്ടിന് 105 റൺസ് എന്ന നിലയിലേക്ക് പതിച്ചു. വെറും അഞ്ച് റൺസ് എടുക്കുമ്പോഴേയ്ക്കും അവർ നഷ്ടമാക്കിയത് 7 വിക്കറ്റുകൾ. 7.5 ഓവറിൽ 10 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത വാനിന്ദു ഹസരംഗ, അഞ്ച് ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത കമിന്ദു മെൻഡിസ് എന്നിവർ ചേർന്നാണ് ബംഗ്ലദേശിനെ തകർച്ചയിലേക്ക് തള്ളിയിട്ടത്.

61 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത ഓപ്പണർ തൻസിദ് ഹസൻ, 26 പന്തിൽ രണ്ട് ഫോറുകളോടെ 23 റൺസെടുത്ത നജ്മുൽ ഷാന്റോ, 16 പന്തിൽ മൂന്നു ഫോറുകളോടെ 13 റൺസെടുത്ത ഓപ്പണർ പർവേസ് ഹസുൻ ഇമമോൺ എന്നിവർക്കു ശേഷം വന്നവരിൽ തിളങ്ങിയത് 64 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 51 റൺസെടുത്ത ജാകർ അലി മാത്രം. ബംഗ്ലാ നിരയിൽ 3 പേർ പൂജ്യത്തിനു പുറത്തായി.

നേരത്തെ, പൊരുതി നേടിയ സെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ ചരിത് അസലങ്കയുടെ ഇന്നിങ്സാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അലസങ്ക 123 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 106 റൺസെടുത്തു. കുശാൽ മെൻഡിസ് (43 പന്തിൽ 45), ജനിത് ലിയനാഗെ (40 പന്തിൽ 29), മിലൻ രത്‌നനായകെ (31 പന്തിൽ 22), വാനിന്ദു ഹസരംഗ (22 പന്തിൽ 22) എന്നിവരും തിളങ്ങി. ബംഗ്ലദേശിനായി ടസ്കിൻ അഹമ്മദ് നാലും തൻസിം ഹസൻ സാക്കിബ് മൂന്നും വിക്കറ്റ് വീഴ്ത്തി.

English Summary:

Bangladesh endure melodramatic illness arsenic Sri Lanka seal stunning 77-run triumph successful the archetypal ODI

Read Entire Article