Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 21 Apr 2025, 11:45 pm
IPL 2025 GT vs KKR: ഐപിഎല്‍ 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിന് ആറാം ജയം. കെകെആറിനെ 39 റണ്‍സിന് തോല്‍പ്പിച്ചു. 12 പോയിന്റുമായി ജിടി വ്യക്തമായ മാര്‍ജിനില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ജിടി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കളിയിലെ താരമായി.
ഹൈലൈറ്റ്:
- ഗുജറാത്ത് ടൈറ്റന്‍സിന് ജയം
- കെകെആറിനെ 39 റണ്‍സിന് വീഴ്ത്തി
- ഗില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്
ശുഭ്മാന്‍ ഗില്‍, സായ് സുദര്ശന്ഗില്ലും ബട്‌ലറും സുദര്‍ശനും ഒരേ വെട്ട്; 2025 ഐപിഎല്ലില്‍ ഞെട്ടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്, ചാമ്പ്യന്‍മാരെയും വീഴ്ത്തി
പഞ്ചാബ് കിങ്‌സിനോടും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടും മാത്രമാണ് ജിടി ഇതുവരെ തോറ്റത്. 120 പന്തില്‍ 199 റണ്‍സ് വിജയലക്ഷ്യവുമായി ചേസിങ് നടത്തിയ കെകെആറിന് വേണ്ടി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ മാത്രമാണ് തിളങ്ങിയത്. 36 പന്തില്‍ ക്യാപ്റ്റന്‍ 50 റണ്‍സ് നേടി.
അങ്ക്രിഷ് രഘുവന്‍ഷി (27*), ആേ്രന്ദ റസ്സല്‍ (21), സുനില്‍ നേയ്ന്‍ (17), റിങ്കു സിങ് (17) എന്നിവരാണ് രഹാനെയ്ക്ക് പുറമേ അല്‍പമെങ്കിലും സ്‌കോറിങ് നടത്തിയവര്‍.
നേരത്തേ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഗംഭീര തുടക്കമാണ് നല്‍കിയത്. ഓപണിങ് വിക്കറ്റില്‍ ഇരുവരും 114 റണ്‍സെടുത്തു. സുദര്‍ശന്‍ 36 പന്തില്‍ 52 റണ്‍സെടുത്തു. കിടിലന്‍ ഫോമിലുള്ള ഗില്‍ 55 പന്തില്‍ 90 റണ്‍സെടുത്ത് പുറത്തായി.
18ാം ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായതോടെ ഗില്ലിന് അര്‍ഹിച്ച സെഞ്ചുറി 10 റണ്‍സ് അകലെ നഷ്ടമാവുകയായിരുന്നു. ടീം ഇന്ത്യയുടെ വൈറ്റ് ബോള്‍ ഫോര്‍മാറ്റ് ഉപനായകന്‍ 10 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും പോയിച്ചു.
വണ്‍ ഡൗണായെത്തിയ ജോസ് ബട്‌ലര്‍ 23 പന്തില്‍ 41 റണ്‍സുമായി പുറത്താവാതെ നിന്നു. ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ ബട്‌ലര്‍ക്കൊപ്പം 11 റണ്‍സുമായി ഷാരൂഖ് ഖാന്‍ ആയിരുന്നു ക്രീസില്‍. ജിടിക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകള്‍ ആേ്രന്ദ റസ്സല്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ എന്നിവര്‍ പങ്കിട്ടെടുത്തു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·