ചേർത്ത് പിടിച്ചിട്ടുണ്ട്, ഇനി ഒന്നും നോക്കണ്ട; വിഘ്നേഷിനെ പുകഴ്ത്തി സൂര്യകുമാർ യാദവ്, നാലാം ഓവർ വൈകിയതിൻ്റെ കാരണം ഇതാ, മത്സരശേഷം പറഞ്ഞത്

9 months ago 5
ചെന്നൈ: അരങ്ങേറ്റ മത്സരത്തിലെ ആദ്യ മൂന്ന് ഓവറിലും വിക്കറ്റുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസിൻ്റെ മലയാളി താരം വിഘ്നേഷ് പുത്തൂർ. മത്സരത്തിൽ അനായാസ ജയത്തിലേക്ക് നീങ്ങുകയായിരുന്ന ചെന്നൈ സൂപ്പർ കിങ്സിനെ ഒന്ന് വിറപ്പിച്ച യുവതാരം വിഘ്നേഷിനെ പ്രശംസകൊണ്ട് മൂടുകയാണ് മുൻതാരങ്ങളെല്ലാം. മത്സരശേഷം മുംബൈ നായകനായിരുന്ന സൂര്യകുമാർ യാദവും റിസ്റ്റ് സ്പിന്നറുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തി.

വിഘ്നേഷ് വീഴ്ത്തിയത് ചെന്നൈയുടെ സൂപ്പർ താരങ്ങളെ

അരങ്ങേറ്റക്കാരൻ്റെ യാതൊരു പരിഭ്രമവുമില്ലാതെ ചെന്നൈയുടെ സൂപ്പർ താരങ്ങൾക്കെതിരെ പന്തെറിഞ്ഞ വിഘ്നേഷ് പുത്തൂർ നാല് ഓവറിൽ 32 റൺസ് വഴങ്ങിയാണ് മൂന്നുവിക്കറ്റുകൾ വീഴ്ത്തിയത്. 8.00 ഇക്കോണമിയിൽ പന്തെറിഞ്ഞ വിഘ്നേഷിന് മുന്നിൽ ചെന്നൈയുടെ നായകൻ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ കൂറ്റനടിക്കാരാണ് വീണത്. അതും 25 പന്തിൽ 53 റൺസുമായി മികച്ച ഫോമിൽ നിൽക്കവെയാണ് ചെന്നൈ നായകനെ വിഘ്നേഷ് വിൽ ജാക്സിൻ്റെ കൈകളിൽ എത്തിച്ചത്.

ക്രിക്കറ്റ് ലോകത്തിൻ്റെ ഹൃദയം കവർന്ന പന്തുകൾ

യുവതാരത്തിൻ്റെ മിന്നുന്ന പ്രകടനത്തെക്കുറിച്ചും ആദ്യ മൂന്ന് ഓവറിലും വിക്കറ്റ് വീഴ്ത്തിയിട്ടും നാലാം ഓവർ നൽകാൻ വൈകിയതിനെക്കുറിച്ചും മത്സരശേഷം സൂര്യകുമാർ യാദവ് സംസാരിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏഴോവറില്‍ ഒരു വിക്കറ്റിന് 74 റണ്‍സെന്ന ശക്തമായ നിലയിലുള്ളപ്പോഴാണ് ഇംപാക്ട്‌ സബ്ബായി വിഘ്‌നേഷ് പുത്തൂര്‍ ആദ്യ ഓവർ എറിയാനെത്തുന്നത്. ഇന്നിങ്സിലെ എട്ടാം ഓവറിൽ അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത ഋതുരാജ് ഗെയ്ക്വാദിനെ വീഴ്ത്തി മുംബൈയ്ക്കു ബ്രേക്ക്ത്രൂ നല്‍കുകയും ചെയ്തു.

ചെന്നൈയെ പ്രതിരോധത്തിലാക്കിയ ഓവറുകൾ

തൻ്റെ രണ്ടാം ഓവറില്‍ സ്പിന്നര്‍മാരെ അതിർത്തി കടത്തുന്ന ശിവം ദുബയെ ആണ് വിഘ്നേഷ് വീഴ്ത്തിയത്. 10ാം ഓവറിലെ നാലാമത്തെ ബോളിൽ തിലക് വര്‍മയുടെ കൈകളിലാണ് ദുബെയുടെ ഇന്നിങ്സ് അവസാനിക്കുന്നത്. ഈ ഓവറില്‍ വഴങ്ങിയത് വെറും നാലു റണ്‍സ് മാത്രം. 12 ഓവർ എറിയാനെത്തിയെ വിഘ്നേഷ് നാലാം പന്തിൽ ദീപക് ഹൂഡയെയും വീഴ്ത്തി. ഈ ഓവറില്‍ വഴങ്ങിയത് എട്ടു റണ്‍സ്. മൂന്നോവര്‍ കഴിഞ്ഞപ്പോള്‍ 17 റണ്‍സിനു മൂന്നു വിക്കറ്റുകളാണ് താരത്തിൻ്റെ പേരിലുണ്ടായത്. തുടർച്ചയായി നാലാം ഓവർ വിഘ്നേഷിന് ലഭിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

നാലാം ഓവർ ലഭിക്കാൻ വൈകി

18ാം ഓവറിലാണ് വിഘ്‌നേഷ് അവസാന സ്‌പെൽ എറിയാനെത്തുന്നത്. എന്നാൽ മിന്നുന്ന ഫോമിലായിരുന്നു രചിന്‍ രവിന്ദ്ര ഈ ഓവറിലെ മൂന്നാമത്തെയും അവസാനത്തെയും പന്തുകൾ സിക്‌സറടിച്ചപ്പോള്‍ സിഎസ്‌കെ 15 റണ്‍സ് വാരിക്കൂട്ടി. മല്‍സരശേഷം സംസാരിക്കവെയാണ് വിഘ്‌നേഷിന്റെ അവസാന സ്‌പെല്‍ ഡെത്ത് ഓവറുകളിലേക്ക് മാറ്റിയതിൻ്റെ കാരണം നായകൻ സൂര്യകുമാർ യാദവ് വിശദീകരിച്ചത്.

ളങ്ങിയാൽ സഞ്ജുവിന് റെക്കോഡ് നേട്ടം

കാരണം പറഞ്ഞ്, പ്രശംസിച്ച് സൂര്യ

'വിഘ്‌നേഷിൻ്റെ അരങ്ങേറ്റം ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു. യുവതാരങ്ങള്‍ക്കു അവസരം നല്‍കുന്നതിതിൽ അറിയപ്പെടുന്ന ടീമാണ് എംഐ. 10 മാസങ്ങളാണ് സ്‌കൗട്ടുകള്‍ ഇതു ചെയ്തു കൊണ്ടിരിക്കുന്നത്. അതിൻ്റെ ഒരു പ്രൊഡക്ട് തന്നെയാണ് വിഘ്‌നേഷ്. ഈ മല്‍സരം അവസാന ഓവറുകളിലേക്കു പോവുകയാണെങ്കില്‍ ഉപയോഗിക്കുന്നതിനാണ് വിഘ്‌നേഷിൻ്റെ ഒരോവര്‍ ഞാന്‍ മാറ്റിവച്ചത്. 18ാം ഓവര്‍ അവനു നല്‍കിയത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയായിരുന്നു. മഞ്ഞുവീഴ്ചയൊന്നും ഉണ്ടായിരുന്നില്ല.' സൂര്യകുമാർ യാദവ് പറഞ്ഞു.

ലിജിൻ കടുക്കാരം

രചയിതാവിനെക്കുറിച്ച്ലിജിൻ കടുക്കാരംസമയം മലയാളം വാർത്താ വിഭാഗത്തിൽ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ വായിക്കുക

Read Entire Article