Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 28 Apr 2025, 12:27 am
IPL 2025 RCB vs DC: ഡല്‍ഹി ക്യാപിറ്റല്‍സിനെ (Delhi Capitals) എവേ മാച്ചിലാണ് ആര്‍സിബി (Royal Challengers Bengaluru) ആറ് വിക്കറ്റിന് തകര്‍ത്തത്. വിജയത്തോടെ ആര്‍സിബി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഡിസി രണ്ടാം സ്ഥാനത്തുനിന്ന് നാലിലേക്ക് താഴ്ന്നു.
ഹൈലൈറ്റ്:
- ആര്‍സിബിക്ക് ആറ് വിക്കറ്റ് ജയം
- ഡല്‍ഹി നാലാം സ്ഥാനത്തേക്ക് താഴ്ന്നു
- ആര്‍സിബി 14 പോയിന്റുമായി ഒന്നാമത്
ക്രുണാല്‍ പാണ്ഡ്യയും വിരാട് കോഹ്‌ലിയും മല്‍സരത്തിനിടെ (ഫോട്ടോസ്- Samayam Malayalam) ഡല്‍ഹി ക്യാപിറ്റല്‍സ് വീണു; ഏഴാം വിജയത്തോടെ ആര്‍സിബി ഒന്നാം സ്ഥാനത്ത്
120 പന്തില്‍ 163 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ആര്‍സിബിക്ക് മൂന്നാം ഓവറില്‍ ഓപണര്‍ ജേക്കബ് ബെഥെലിനെ (12) നഷ്ടമായി. അതേ ഓവറില്‍ ദേവ്ദത്ത് പടിക്കലിനെ അക്‌സര്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ആര്‍സിബി 20 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. ദേവ്ദത്ത് രണ്ട് പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്.
സ്‌കോര്‍ 26ലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ (6 പന്തില്‍ 6) റണ്‍ഔട്ടായതോടെ മൂന്നിന് 26 എന്ന നിലയിലായി. എന്നാല്‍ വിരാട് കോഹ്‌ലിക്കൊപ്പം ക്രുണാല്‍ പാണ്ഡ്യ പിടിച്ചുനിന്നതോടെ ആര്‍സിബി മല്‍സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി.
കോഹ്‌ലിയുടെ സ്‌കോറിങ് മന്ദഗതിയിലായിരുന്നു. 47 പന്തില്‍ നാല് ബൗണ്ടറുകള്‍ മാത്രം നേടിയാണ് 51ലെത്തിയത്. നാല് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും പായിച്ച ക്രുണാല്‍ പാണ്ഡ്യ പുറത്താവാതെ 73 റണ്‍സെടുത്ത് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഡല്‍ഹിക്ക് ആര്‍സിബിയുടെ ചിട്ടയായ ബൗളിങിന് മുന്നില്‍ വലിയ സ്‌കോറിലേക്ക് നീങ്ങാനായില്ല. മികച്ച ഫോമിലുള്ള കെഎല്‍ രാഹുല്‍ 39 പന്തില്‍ 41 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 18 പന്തില്‍ 34 റണ്‍സ് നേടി. അഭിഷേക് പോറെല്‍ (28), ഫാഫ് ഡുപ്ലെസിസ് (22), അക്‌സര്‍ പട്ടേല്‍ (15) എന്നിവരാണ് പിടിച്ചുനിന്ന മറ്റ് ബാറ്റര്‍മാര്‍.
ആര്‍സിബിക്ക് വേണ്ടി ഭുവനേശ്വര്‍ നാല് ഓവറില്‍ 33 റണ്‍സിന് മൂന്ന് വിക്കറ്റും ഹേസില്‍വുഡ് 36 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·