Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 21 Apr 2025, 12:19 am
IPL 2025 MI vs CSK: ഐപിഎല്‍ 2025ല്‍ സിഎസ്‌കെ ദയനീയ പ്രകടനം തുടരുന്നു. മുംബൈ ഇന്ത്യന്‍സിനോട് (Mumbai Indians) ഒമ്പത് വിക്കറ്റിന് തോറ്റു. എട്ട് മാച്ചുകളില്‍ ആറാം തോല്‍വിയാണിത്. സീസണില്‍ ആദ്യമായി രോഹിത് ശര്‍മയും (Rohit Sharma) സൂര്യകുമാര്‍ യാദവും (Suryakumar Yadav) യഥാര്‍ത്ഥ ഫോമിലേക്ക് ഉയര്‍ന്നു.
ഹൈലൈറ്റ്:
- രോഹിത് ശര്‍മ 45 പന്തില്‍ 76
- രോഹിത് പ്ലെയര്‍ ഓഫ് ദി മാച്ച്
- രണ്ടാം വിക്കറ്റില്‍ 114 റണ്‍സ്

ധോണിയുടെ ചെന്നൈക്ക് ആറാം തോല്‍വി; രോഹിതിന് സിക്‌സര്‍ റെക്കോഡ്, മുംബൈ മുന്നോട്ട്
രോഹിത് ശര്‍മ ഈ സീസണില്‍ ആദ്യമായി ഫോമിലെത്തിയ മല്‍സരം കൂടിയാണിത്.
ആറ് സിക്‌സറുകളും നാല് ഫോറുകളും പായിച്ച രോഹിത് റെക്കോഡ് നേട്ടത്തിനും അര്‍ഹനായി. ടി20യില്‍ ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടി താരമായി മാറി. ഇന്ത്യന്‍ മണ്ണില്‍ 361 സിക്‌സറുകളാണ് രോഹിതിന്റെ പേരിലുള്ളത്. ഐപിഎല്‍, ആഭ്യന്തര ടൂര്‍ണമെന്റുകള്‍, ഇന്ത്യയില്‍ നടന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ ടി20 മല്‍സരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
വെസ്റ്റ് ഇന്‍ഡീസില്‍ 357 സിക്‌സറുകള്‍ നേടിയ ക്രിസ് ഗെയ്‌ലിനെ രോഹിത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. വിരാട് കോഹ്ലി (ഇന്ത്യ 325), എംഎസ് ധോണി (ഇന്ത്യ 286), കീറോണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ് 276), സഞ്ജു സാംസണ്‍ (ഇന്ത്യ 274), നിക്കോളാസ് പൂരന്‍ (വെസ്റ്റ് ഇന്‍ഡീസ് 271) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന എംഐക്ക് റയാന്‍ റിക്കല്‍റ്റണിന്റെ (24) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. രോഹിതും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 26 പന്തുകള്‍ ശേഷിക്കെ ജയിച്ചുകയറി. രണ്ടാം വിക്കറ്റില്‍ ഇരുവരും 114 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി.
ഐപിഎല്ലില്‍ ചെന്നൈയ്ക്കെതിരായ എംഐയുടെ നാലാം സെഞ്ചുറി കൂട്ടുകെട്ടാണിത്. മൂന്ന് തവണയും രോഹിത് ഇതിന്റെ ഭാഗമായി. 2012ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം 126 റണ്‍സ് (രണ്ടാം വിക്കറ്റിന്), 2015ല്‍ ലെന്‍ഡല്‍ സിമ്മണ്‍സിനൊപ്പം 119 റണ്‍സ് (രണ്ടാം വിക്കറ്റിന്) എന്നിവയാണ് രോഹിതിന്റെ മറ്റ് രണ്ട് പ്രകടനങ്ങള്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത സിഎസ്‌കെയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ (35 പന്തില്‍ 53*), ശിവം ദുബം (32 പന്തില്‍ 50), ആയുഷ് മാത്രെ (15 പന്തില്‍ 32), ഷെയ്ഖ് റഷീദ് (20 പന്തില്‍ 19) എന്നിവരാണ് കൂടുതല്‍ റണ്‍സ് നേടിയത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·