‘പലാശിനെ മറ്റൊരു സ്ത്രീക്കൊപ്പം കിടക്കയിൽനിന്നു കയ്യോടെ പൊക്കി, സ്മൃതിയുടെ സഹതാരങ്ങൾ പൊതിരെ തല്ലി’: ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: January 24, 2026 09:11 AM IST Updated: January 24, 2026 10:28 AM IST

2 minute Read

 X/Sombir Singh
സ്മൃതി മന്ഥനയും പലാശ് മുച്ഛലും (ഫയൽ ചിത്രം) Image courtesy: X/Sombir Singh

മുംബൈ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം മുടങ്ങിയതു സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മൃതിയുടെ സുഹൃത്തും നടനും നിര്‍മാതാവുമായ വിദ്യാന്‍ മാനെ. സ്മൃതിയെ പലാശ് വഞ്ചിച്ചെന്നും കിടക്കയിൽ മറ്റൊരു സ്ത്രീക്കൊപ്പം അവൻ കയ്യോടെ പിടിക്കപ്പെട്ടെന്നും മാനെ പറയുന്നു. ‘‘കിടക്കയില്‍ മറ്റൊരു സ്ത്രീക്കൊപ്പം കിടക്കുമ്പോൾ പലാഷിനെ കയ്യോടെ പിടികൂടി. ഇന്ത്യൻ ടീമിലെ സ്മൃതിയുടെ സഹതാരങ്ങളും സുഹൃത്തുക്കളുമായ പെണ്‍കുട്ടികള്‍ പലാശിനെ പൊതിരെ തല്ലി. പലാശിന്‍റെ കുടുംബം മുഴുവൻ തട്ടിപ്പുകാരാണ്. സ്മൃതിയെ വിവാഹം കഴിച്ച് അവൻ സാംഗ്ലിയിൽ സ്ഥിരതാമസമാക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാൽ അതു സംഭവിച്ചില്ല.’’- വിദ്യാന്‍ പറഞ്ഞു.

2025 നവംബര്‍ 23നാണ് സ്മൃതിയും പലാശും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹച്ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്മൃതിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി വാര്‍ത്തകള്‍ പുറത്തുവരികയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നാലെ വിവാഹം മാറ്റിവച്ചതായി അറിയിപ്പുമുണ്ടായി. സ്മൃതിയെ പലാശ് ചതിച്ചതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന് അന്നു മുതൽ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ആരും സ്ഥിരീകരിച്ചിരുന്നില്ല. ഒടുവില്‍ വിവാഹം ഉപേക്ഷിച്ചെന്ന് ഡിസംബറില്‍ സ്മൃതി സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. അഭ്യൂഹങ്ങൾ ശരിവച്ചാണ് ഇപ്പോൾ വെളിപ്പെടുത്തൽ.

സ്മൃതിയുടെ ബാല്യകാല സുഹൃത്താണ് താനെന്നും സ്മൃതിയുടെ പിതാവാണ് പലാശിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും വിദ്യാന്‍ മാനെ പറഞ്ഞു. പലാശ് തന്‍റെ പണം തട്ടിയെടുത്തെന്ന് ആരോപിച്ച് വിദ്യാന്‍ പൊലീസിനെ സമീപിച്ചിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പലാശിനെതിരെ വിദ്യാൻ‌ പരാതി നൽകിയത്. ഇതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലും. കഴിഞ്ഞ മാസം പലാഷിന്‍റെ അമ്മ അമിത മുച്ഛലിനെ താന്‍ നേരില്‍ കണ്ടിരുന്നെന്നും സിനിമ റിലീസ് ചെയ്യണമെങ്കില്‍ ഒന്നരക്കോടി രൂപ കൂടി വേണമെന്നും പത്ത് ലക്ഷം കൂടി നല്‍കിയില്ലെങ്കില്‍ പണം തിരികെ നല്‍കില്ലെന്ന് അവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാന്‍ പറയുന്നത്. പണം നല്‍കിയില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണി തുടര്‍ന്നതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും വിദ്യാന്‍ പറയുന്നു.

പലാശിനെ ബന്ധപ്പെടാന്‍ പല തവണ താന്‍ ശ്രമിച്ചെന്നും ഒരിക്കല്‍ പോലും പ്രതികരിച്ചില്ലെന്നും വിദ്യാന്‍ കൂട്ടിച്ചേര്‍ത്തു. വിവാഹം ഉപേക്ഷിച്ചതിന് പിന്നാലെ പലാശിന്‍റെ കുടുംബം തന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തെന്നും വിദ്യാന്‍ ആരോപിക്കുന്നു. സിനിമയിലെ മറ്റ് താരങ്ങള്‍ക്ക് ഇതുവരെയും പണം നല്‍കിയിട്ടില്ലെന്ന് പിന്നീട് അറിഞ്ഞുവെന്നും സംവിധായകര്‍ പറ്റിച്ച വാര്‍ത്തകള്‍ താന്‍ കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും വിദ്യാന്‍ പറഞ്ഞു. പലാശുമായും പലാശിന്‍റെ കുടുംബവുമായും നടത്തിയ സംഭാഷണങ്ങളുടെ മുഴുവന്‍ വിവരങ്ങളും തന്‍റെ പക്കലുണ്ടെന്നും ഇത് പൊലീസിനും വേണ്ടി വന്നാല്‍ മാധ്യമങ്ങള്‍ക്കും കൈമാറുമെന്നും വിദ്യാന്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പലാശിന്‍റെ പ്രതികരണം. സമൂഹത്തില്‍ തന്നെ താറടിച്ച് കാണിക്കുന്നതിനായാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പലാഷ് കുറിച്ചു. ‘‘സാംഗ്ലിയില്‍ നിന്നുള്ള വിദ്യാന്‍ മാനെ എന്നൊരാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എനിക്കെതിരായ ആരോപണം വസ്തുതാവിരുദ്ധവും തെറ്റുമാണ്. എന്നെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് ഇത് നടത്തിയിരിക്കുന്നത്. സംഭവത്തില്‍ എന്‍റെ അഭിഭാഷകന്‍ ശ്രേയാന്‍ഷ് മിത്രെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കും. നിയമപരമായി നേരിടാനാണ് തീരുമാനം.’’– പലാശ് കുറിച്ചു.

English Summary:

Smriti Mandhana's Friend Makes Shocking Claims: 'Palash Muchhal Caught With Another Woman During Wedding, Was Beaten Up By Cricketers'

Read Entire Article