Edited byലിജിൻ കടുക്കാരം | Samayam Malayalam | Updated: 14 Apr 2025, 3:08 pm
Karun Nair Jasprit Bumrah Altercation successful MI Vs DC match: രഞ്ജി ട്രോഫിയിലെ മിന്നുന്ന ഫോം ഐപിഎല്ലിലും കരുൺ നായർ തുടർന്നപ്പോൾ ജസ്പ്രിത് ബുംറയും കാഴ്ചക്കാരനായി നിൽക്കുകയായിരുന്നു.
ഹൈലൈറ്റ്:
- ബുംറയെ അടിച്ചോടിച്ച് കരുൺ നായർ
- വാക്കുതർക്കത്തിലേർപ്പെട്ട് ബുംറ
- എല്ലാം ആസ്വദിച്ച് രോഹിത് ശർമ
ബുംറയെ അടിച്ചോടിച്ച കരുൺ നായർ കുറിച്ചത് ഒരോവറിലെ മൂന്നാമത്തെ ഉയർന്ന സ്കോർ; ഉടക്കി ബുംറ, എല്ലാം ആസ്വദിച്ച് രോഹിത്
ബുംറയെറിഞ്ഞ ആറാം ഓവറില്‍ 18 റണ്‍സാണ് കരുണ്‍ നേടിയത് രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയായിരുന്നു ഇത്. ഐപിഎലില്‍ ഒരു ഓവറില്‍ ഏതെങ്കിലും താരത്തിനെതിരെ ബുംറ വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണിത്. 2022ൽ പാറ്റ് കമ്മിൻസ് - 26, 2018ൽ ബ്രാവോ - 20 റൺസും ബുംറയ്ക്കെതിരെ നേടിയിരുന്നു.
ഒരു ഐപിഎല്‍ മത്സരത്തിൽ ബുംറയ്‌ക്കെതിരേ ഒരിന്ത്യൻ താരം നേടുന്ന രണ്ടാമത്തെ ഏറ്റവും വലിയ സ്‌കോറും കരുൺ നായർ ഇന്നലെ സ്വന്തം പേരിൽ കുറിച്ചു. ബുംറയുടെ ഒന്‍പത് പന്തില്‍ 26 റണ്‍സാണ് കരുണ്‍ നേടിയത്. നേരത്തെ 16 പന്തില്‍ 27 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഈ കണക്കിൽ ഒന്നാമത്.
മത്സരത്തിനിടെ ബുംറ കരുൺ നായരുമായി വാഗ്വാദത്തിൽ ഇടപെട്ടതിനും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. കരുണിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞതിന് പിന്നാലെയാണ് ബുംറ താരത്തിനെതിരെ തിരിഞ്ഞത്. ബുംറയുടെ ഓവറിൽ രണ്ടാം റണ്ണിനുള്ള ഓട്ടത്തിനിടെ കരുൺ അറിയാതെ താരത്തിഴൻ്റെ ദേഹത്ത് ഉരസിയിരുന്നു. എന്നാൽ ബുംറയ്ക്ക് അത് അത്ര രസിച്ചില്ല. ഉടൻതന്നെ കരുണിനോട് കയർത്തുകൊണ്ട് താരത്തിൻ്റെ അടുത്തേക്ക് ബുംറ എത്തി. ഇരുവരും തമ്മിൽ വാക്പോരും നടന്നു. ഇതോടെ അംപയർമാരും മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയും ഇടപെട്ടു.
തങ്ങൾക്കിടയിൽ സംഭവിച്ചതെന്താണെന്ന് കരുൺ പാണ്ഡ്യയോട് വിശദീകരിക്കുകയും ഹർദ്ദിക് കരുണിൻ്റെ തോളിൽത്തട്ടി ആശ്വസിപ്പിക്കുകയും ചെയ്തു. കരുൺ - ബുംറ വാക്പോരിനിടെ മുംബൈയുടെ സീനിയർ താരം രോഹിത് ശർമ ഇതെല്ലാം ആസ്വദിച്ച് കളത്തിൽ നിൽക്കുകയായിരുന്നു. രോഹിതിൻ്റെ രസകരകമായ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.
സഞ്ജുവിന് എന്തുപറ്റി! വമ്പൻ നാണക്കേട്, ആ മോശം ലിസ്റ്റിൽ രണ്ടാമത്; രാജസ്ഥാൻ റോയൽസ് ആരാധകർ നിരാശയിൽ
2022 ഐപിഎൽ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിൻ്റെ ഭാഗമായിരുന്ന കരുണ്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് അവസാന മത്സരം കളിച്ചത്. ഏഴ് വര്‍ഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഐപിഎലില്‍ ഒരു അര്‍ധ സെഞ്ചുറി നേടിയത്. 2018 ല്‍ പഞ്ചാബ് കിങ്‌സിലായിരുന്നപ്പോൾ അന്നത്തെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ 22 പന്തില്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് അവസാനത്തേത്.

രചയിതാവിനെക്കുറിച്ച്ലിജിൻ കടുക്കാരംസമയം മലയാളം വാർത്താ വിഭാഗത്തിൽ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ വായിക്കുക








English (US) ·