Published: September 19, 2025 08:26 AM IST
1 minute Read
ദുബായ് ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യുഎഇയ്ക്കെതിരായ മത്സരത്തിനു ഗ്രൗണ്ടിലിറങ്ങാൻ വൈകിയ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ടീമിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി ആരംഭിച്ചു. ഇന്ത്യയ്ക്കെതിരായ മത്സരത്തിനു മുൻപു ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയുമായി ഹസ്തദാനം നടത്താതിരുന്ന സംഭവത്തിനു കാരണക്കാരൻ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ആണന്ന് ആരോപിച്ചായിരുന്നു യുഎഇയ്ക്കെതിരെ പാക്കിസ്ഥാന്റെ ബഹിഷ്കരണ ഭീഷണി.
ഒരു മണിക്കൂർ വൈകി തുടങ്ങിയ മത്സരത്തിൽ ജയിച്ച പാക്കിസ്ഥാൻ സൂപ്പർ 4 റൗണ്ടിലെത്തിയെങ്കിലും, മത്സരദിവസം അരങ്ങേറിയ സംഭവങ്ങൾ ഗൗരവമായ ചട്ടലംഘനങ്ങളാണെന്ന് ഐസിസി വിലയിരുത്തുന്നു. ഇതു ചൂണ്ടിക്കാട്ടി ഐസിസി സിഇഒ സാൻജോങ് ഗുപ്ത പാക്ക് ക്രിക്കറ്റ് ബോർഡിന് (പിസിബി) ഇ–മെയിൽ അയച്ചു.
യുഎഇയ്ക്കെതിരായ മത്സരത്തിലും മാച്ച് റഫറിയായിരുന്ന പൈക്രോഫ്റ്റുമായി പാക്ക് കോച്ച് മൈക്ക് ഹെസനും ക്യാപ്റ്റൻ സൽമാൻ ആഗയും ചർച്ച നടത്തുന്നിടത്തു പാക്ക് ടീമിന്റെ മീഡിയ മാനേജർ നയീം ഗിലാനി പ്രവേശിച്ചതു ഗൗരവമുള്ള വീഴ്ചയായി വിലയിരുത്തപ്പെടുന്നു. ചർച്ചയുടെ വിഡിയോ ഗിലാനി മൊബൈൽ ഫോണിൽ പകർത്തിയതും ചട്ടലംഘനമാണ്. ടീം മാനേജർമാർക്കു പ്രവേശനമില്ലാത്ത സ്ഥലത്ത് ഗീലാനി കടന്നതിൽ ഐസിസി വിശദീകരണം ആവശ്യപ്പെട്ടതായി പിടിഐ റിപ്പോർട്ടു ചെയ്തു.
അതിനിടെ, ഇന്ത്യ – പാക്ക് മത്സരത്തിലെ ഹസ്തദാന വിവാദത്തിൽ മാച്ച് റഫറി പൈക്രോഫ്റ്റ് ക്ഷമാപണം നടത്തിയെന്ന പിസിബിയുടെ പത്രക്കുറിപ്പും ഐസിസി തള്ളി. ആശയവിനിമയത്തിലുണ്ടായ അപാകതയിൽ പൈക്രോഫ്റ്റ് ഖേദം പ്രകടിപ്പിക്കുക മാത്രമായിരുന്നെന്നാണ് ഐസിസിയുടെ വിശദീകരണം.
Pakistan seeking answers from Andy Pycroft arsenic if helium did immoderate crime.
I’m definite they didn’t adjacent dainty their fixers similar this. Shameless.
Also cowards didn’t adjacent adhd audio purposely to amusement him down.
I consciousness for Mike Hesson who’s a portion of this circus.pic.twitter.com/Nzp6DuzwHz
English Summary:








English (US) ·