Curated byഗോകുൽ എസ് | Samayam Malayalam | Updated: 27 Mar 2025, 12:15 am
Rajasthan Royals: കൊൽക്കത്ത നൈറ്റ് റൈഡേഴ്സി ( KKR )ന് എതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നടത്തിയ ഒരു വമ്പൻ നീക്കം ഫ്ലോപ്പായി. ആരാധകരും ഒട്ടും ഹാപ്പിയല്ല.
ഹൈലൈറ്റ്:
- ഐപിഎല്ലിൽ വീണ്ടും തോറ്റ് രാജസ്ഥാൻ റോയൽസ്
- രാജസ്ഥാനെ വീഴ്ത്തിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
- രാജസ്ഥാൻ നടത്തിയ ഒരു പരീക്ഷണം പാളി
രാജസ്ഥാൻ റോയൽസ്പ്രോപ്പർ ബാറ്റർമാരായ ധ്രുവ് ജൂറലും, ഷിംറോൺ ഹെറ്റ്മെയറും ഡഗ്ഗൗട്ടിൽ ഇരിക്കുമ്പോളായിരുന്നു ഹസരംഗയെ ഇറക്കാനുള്ള രാജസ്ഥാൻ റോയൽസിന്റെ സർപ്രൈസ് തീരുമാനം. എന്നാൽ ഇത് വൻ പരാജയമാവുകയും ചെയ്തു. നാല് പന്തിൽ നാല് റൺസെടുത്ത താരം അധിക നേരം ക്രീസിൽ പിടിച്ചുനിന്നില്ല. സ്പെഷ്യലിസ്റ്റ് ബാറ്റർമാർ പുറത്തിരിക്കുമ്പോൾ ഹസരംഗയെ അഞ്ചാം നമ്പരിൽ പരീക്ഷിക്കാനുള്ള റോയൽസിന്റെ നീക്കം സ്വന്തം ആരാധകരെ പോലും കലിപ്പിലാക്കി എന്നതാണ് ശ്രദ്ധേയം.
മുൻ സീസണുകളിലും ഇത്തരത്തിൽ പരീക്ഷണങ്ങൾ നടത്തി രാജസ്ഥാൻ റോയൽസ് ആരാധക രോഷം പിടിച്ചുവാങ്ങിയിരുന്നു. ആർ അശ്വിനെ ബാറ്റിങ് ഓർഡറിൽ മുന്നിലേക്ക് കയറ്റിയതായിരുന്നു ഇതിലൊന്ന്. എന്നാൽ അശ്വിന് ബാറ്റിങ്ങിൽ പ്രൊമോഷൻ നൽകാനുള്ള റോയൽസ് തീരുമാനം മുൻ സീസണിൽ വിജയമായിരുന്നു. 2022-2024 സീസണുകൾക്കിടെ മൂന്ന് കളികളിൽ രാജസ്ഥാന്റെ മൂന്നാം നമ്പരിൽ കളിച്ച അശ്വിൻ 75 റൺസ് നേടി. അഞ്ചാം നമ്പരിൽ ആറ് ഇന്നിങ്സുകൾ കളിച്ച അശ്വിൻ, 145 റൺസും സ്കോർ ചെയ്തു.
Also Read: അവസാന ഓവറിന് മുൻപ് ശ്രേയസ് അയ്യർ പറഞ്ഞ കാര്യം വെളിപ്പെടുത്തി ശശാങ്ക് സിങ്; ഇത് പഞ്ചാബ് കിങ്സ് നായകന്റെ മാസ്
അശ്വിനെ പരീക്ഷിച്ചത് പോലെ ഹസരംഗയേയും ബാറ്റിങ് ഓർഡറിൽ മുന്നിലേക്ക് കയറ്റി ഇറക്കിയെങ്കിലും ആ നീക്കം ആദ്യ കളിയിൽ തന്നെ പാളി. സ്പിന്നർമാർക്ക് എതിരെ ആക്രമിച്ച് കളിക്കുക എന്ന ലക്ഷ്യത്തോടെ ക്രീസിലേക്ക് വന്ന ഹസരംഗ, വരുൺ ചക്രവർത്തിയുടെ പന്തിൽ അജിങ്ക്യ രഹാനെക്ക് ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്.
രാജസ്ഥാൻ റോയൽസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം ഇങ്ങനെ: രാജസ്ഥാൻ റോയൽസിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിൽ നടന്ന കളിയിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ നേടിയത് 151/9. 33 റൺസ് നേടി ധ്രുവ് ജൂറൽ ടീമിന്റെ ടോപ് സ്കോററായി. കെകെആറിന് വേണ്ടി വൈഭവ് അറോറ, ഹർഷിത് റാണ, മോയിൻ അലി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
Also Read: രോഹിത് ശർമ രക്ഷപെട്ടു, ഐപിഎല്ലിലെ നാണം കെട്ട റെക്കോഡിൽ ഒന്നാമനായി ഗ്ലെൻ മാക്സ്‌വെൽ
152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്കിന്റെ ചിറകിലേറി വിജയത്തിലെത്തി. 61 പന്തിൽ എട്ട് ഫോറുകളും ആറ് സിക്സറുമടക്കം 97 റൺസ് നേടി അദ്ദേഹം പുറത്താകാതെ നിന്നു.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·