Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 18 Apr 2025, 1:45 am
IPL 2025 MI vs SRH: മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഐപിഎല്ലില്‍ സിക്‌സറുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കുന്ന ലോകത്തെ ആദ്യ ക്രിക്കറ്ററായി രോഹിത് ശര്‍മ (Rohit Sharma). മുംബൈ ഇന്ത്യന്‍സിനായി (Mumbai Indians) വിവിധ വേദികളില്‍ 250 സിക്‌സറുകള്‍ നേടി. ഇതോടെ വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ല്‍ എന്നിവര്‍ക്കൊപ്പം രോഹിത് അപൂര്‍വ നേട്ടം കൈവരിച്ചു.
എസ്ആര്‍എച്ചിനെതിരേ രോഹിത് ശര്‍മയുടെ ബാറ്റിങ്. Photo: APഐതിഹാസിക ഗ്രൗണ്ടില്‍ ഐപിഎല്‍ സിക്‌സറുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബാറ്റ്‌സ്മാനായി അദ്ദേഹം മാറി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ 2025 മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) താരം 16 പന്തില്‍ മൂന്ന് സിക്സറുകള്‍ ഉള്‍പ്പെടെ 26 റണ്‍സ് നേടിയതോടെയാണ് ചരിത്ര പുസ്തകങ്ങളില്‍ ഇടംപിടിച്ചത്.
രോഹിതിനെ പ്രണയിച്ച് വാംഖഡെ... ഐക്കണിക് വേദിയില്‍ അപൂര്‍വ നേട്ടം; ലോകത്തിലെ ആദ്യ ക്രിക്കറ്റര്‍
ഐപിഎല്‍ ചരിത്രത്തില്‍ വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ല്‍ എന്നിവര്‍ക്ക് ശേഷം ഒരു വേദിയില്‍ 100 സിക്‌സറുകള്‍ നേടുന്ന നാലാമത്തെ കളിക്കാരനാണ് രോഹിത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയും രോഹിതാണ്.
https://www.instagram.com/reel/DIjffixAIcJ/https://www.instagram.com/reel/DIjffixAIcJ/
മുംബൈ ഇന്ത്യന്‍സിനായി ഇതുവരെ വിവിധ വേദികളില്‍ 250 സിക്‌സറുകള്‍ രോഹിത് നേടിയിട്ടുണ്ട്. ഫ്രാഞ്ചൈസിക്ക് വേണ്ടി 259 സിക്‌സറുകള്‍ നേടിയ കീറോണ്‍ പൊള്ളാര്‍ഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മുംബൈ കളിക്കാരനാണ് അദ്ദേഹം. സൂര്യകുമാര്‍ യാദവ് (122), ഹാര്‍ദിക് പാണ്ഡ്യ (115), ഇഷാന്‍ കിഷന്‍ (106) എന്നിവരാണ് മുംബൈ ഇന്ത്യന്‍സിനായി 100 ല്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ മറ്റ് കളിക്കാര്‍.
ഇത്തവണ ഐപിഎല്ലില്‍ രോഹിതിന് വലിയ സ്‌കോറുകള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. ആറ് ഇന്നിങ്‌സുകളില്‍ വെറും 82 റണ്‍സ് മാത്രമാണ് ലഭിച്ചത്. 13.66 ആണ് ശരാശരി റണ്‍സ്. 26 റണ്‍സാണ് സീസണിലെ ഉയര്‍ന്ന സ്‌കോര്‍.
എസ്ആര്‍എച്ചിനെതിരെ നന്നായി തുടങ്ങിയെങ്കിലും അത് വലിയ സ്‌കോറായി പരിവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. നേരിട്ട 16ാം പന്തില്‍ പുറത്താവുന്നതിന് മുമ്പ് 'സിക്‌സര്‍ ശര്‍മ' മൂന്ന് തവണ പന്ത് വേലിക്കെട്ടിന് മുകളിലൂടെ പറത്തി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ട്രാവിസ് ഹെഡിന് ക്യാച്ച് നല്‍കിയാണ് മടക്കം.
മുഹമ്മദ് ഷമിയുടെ പന്തില്‍ നേടിയ ആദ്യ സിക്‌സര്‍ വാങ്കഡെ സ്റ്റേഡിയത്തിലെ രോഹിതിന്റെ നൂറാം സിക്‌സറായിരുന്നു. തുടര്‍ന്ന് രണ്ട് തവണ കൂടി പന്ത് പറത്തിയതോടെ വേദിയിലെ സിക്‌സറുകളുടെ എണ്ണം 102 ആയി.
വിരാട് കോഹ്ലി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 130 സിക്‌സറുകള്‍ നേടിയിട്ടുണ്ട്. ഇതേ വേദിയില്‍ ക്രിസ് ഗെയ്ല്‍ 127ഉം എബി ഡിവില്ലിയേഴ്സ് 118ഉം സിക്‌സറുകള്‍ പറത്തി.
വാങ്കഡെ സ്റ്റേഡിയത്തില്‍ രോഹിതിന് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയത് കീറോണ്‍ പൊള്ളാര്‍ഡ് (85), സൂര്യകുമാര്‍ യാദവ് (48), അമ്പാട്ടി റായുഡു (43), ജോസ് ബട്ട്ലര്‍ (41) എന്നിവരാണ്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·