Curated byഗോകുൽ എസ് | Samayam Malayalam | Updated: 10 Apr 2025, 12:08 am
Riyan Parag Wicket Controversy: രാജസ്ഥാൻ റോയൽസ് - ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ റിയാൻ പരാഗിന്റെ പുറത്താകൽ വിവാദമാകുന്നു. മൂന്നാം അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് രാജസ്ഥാൻ താരം.
ഹൈലൈറ്റ്:
- പരാഗിന്റെ വിക്കറ്റിൽ വിവാദം
- അമ്പയറോട് നീരസം പ്രകടിപ്പിച്ച് റിയാൻ പരാഗ്
- മൂന്നാം അമ്പയറുടെ തീരുമാനത്തിനെതിരെ റോയൽസ് ആരാധകർ
റിയാൻ പരാഗ്പുറത്തേക്ക് തിരിച്ചുനടക്കുന്നതിനിടെ ഇക്കാര്യം ചൂണ്ടിക്കാട്ടി റിയാൻ പരാഗ് അമ്പയർമാരോട് തർക്കിക്കുകയും ചെയ്തു. മൂന്നാം അമ്പയറുടെ തീരുമാനത്തിൽ പരാഗ് വളരെയധികം രോഷാകുലനായിരുന്നുവെന്ന് താരത്തിന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. അതേ സമയം ഇത് ഔട്ടാണെന്നും അല്ലെന്നുമുള്ള വാദങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ ക്രിക്കറ്റ് പ്രേമികൾ രംഗത്ത് എത്തിയിട്ടുണ്ട്.
ബാറ്റ് ഗ്രൗണ്ടിൽ മുട്ടിയോ എന്ന് കാര്യമായ സമയമെടുത്ത് പരിശോധിക്കാതിരുന്ന മൂന്നാം അമ്പയർക്ക് എതിരെ വലിയ വിമർശനങ്ങളാണ് രാജസ്ഥാൻ റോയൽസ് ആരാധകർ ഉയർത്തുന്നത്. അമ്പയർക്ക് പിഴവ് പറ്റിയെന്നും പരാഗ് ചതിക്കപ്പെട്ടു എന്നുമൊക്കെയാണ് സമൂഹ മാധ്യമങ്ങളിൽ അവർ കുറിക്കുന്നത്.
Also Read: സഞ്ജുവിനും രക്ഷിക്കാനായില്ല, രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി; ഐപിഎല്‍ 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനത്ത്
അതേ സമയം മികച്ച ഫോമിൽ ബാറ്റ് ചെയ്ത് മുന്നേറുമ്പോളായിരുന്നു റിയാൻ പരാഗിന്റെ വിക്കറ്റ് രാജസ്ഥാൻ റോയൽസിന് നഷ്ടമായത്. 14 പന്തിൽ നിന്ന് ഒരു ഫോറിന്റെയും മൂന്ന് സിക്സറുകളുടെയും സഹായത്തോടെ 26 റൺസെടുത്താണ് പരാഗ് പുറത്തായത്.
Also Read: ഡെവോൺ കോൺവെയെ റിട്ടയേഡ് ഔട്ടാക്കി ചെന്നൈ സൂപ്പർ കിങ്സ്, ഐപിഎല്ലിൽ വീണ്ടും നാടകീയ രംഗങ്ങൾ; നടന്നത് ഇങ്ങനെ
മത്സരം ഇങ്ങനെ: സീസണിലെ മൂന്നാം തോൽവിയാണ് ഗുജറാത്ത് ടൈറ്റൻസിന് എതിരായ കളിയിൽ രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. 58 റൺസിനായിരുന്നു ശുഭ്മാൻ ഗില്ലും സംഘവും ഈ കളിയിൽ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 217/6 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, രാജസ്ഥാൻ റോയൽസ് 159 റൺസിന് ഓളൗട്ടായി.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·