Published: June 18, 2026 09:54 AM IST
1 minute Read
ലീഡ്സ് ∙ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ വിജയക്കുതിപ്പു തുടർന്ന് ടീം ഇന്ത്യ. രണ്ടാം മത്സരത്തിൽ നെതർലൻഡ്സിനെ 95 റൺസിന് തോൽപിച്ച ഇന്ത്യ, ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സ്മൃതി മന്ഥന (47 പന്തിൽ 74), ഷഫാലി വർമ (38 പന്തിൽ 55) എന്നിവരുടെ അർധ സെഞ്ചറിക്കരുത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സിന്റെ പോരാട്ടം 114 റൺസിൽ അവസാനിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 5ന് 209. നെതർലൻഡ്സ് 17.3 ഓവറിൽ 114ന് പുറത്ത്. സ്മൃതിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 21ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
What you should work next
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നെതർലൻഡ്സിനെ 4 വിക്കറ്റ് നേടിയ ശ്രീചരണിയുടെയും 3 വിക്കറ്റ് വീഴ്ത്തിയ ഷഫാലി വർമയുടെയും നേതൃത്വത്തിലാണ് ഇന്ത്യ ചുരുട്ടിക്കെട്ടിയത്. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഒന്നാം വിക്കറ്റിൽ 70 പന്തിൽ 115 റൺസ് നേടിയ സ്മൃതി– ഷഫാലി സഖ്യം മിന്നും തുടക്കമാണ് നൽകിയത്. പിന്നാലെ ഇരുവരെയും മടക്കിയ നെതർലൻഡ്സ് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും ജമീമ റോഡ്രീഗ്സ് (13 പന്തിൽ 19), റിച്ച ഘോഷ് (8 പന്തിൽ 20 നോട്ടൗട്ട്), ദീപ്തി ശർമ (2 പന്തിൽ 10 നോട്ടൗട്ട്) എന്നിവർ കൂടി ആഞ്ഞടിച്ചതോടെ ടോട്ടൽ അനായാസം 200 കടന്നു.
English Summary:






English (US) ·