Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 15 Apr 2025, 12:37 am
IPL 2025 CSK vs LSG: എംഎസ് ധോണി (MS Dhoni) 43ാം വയസ്സില്‍ സ്റ്റമ്പുകള്‍ക്ക് മുന്നിലും പിന്നിലും മികച്ച പ്രകടനം കാഴ്ചവച്ച് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി. ഈ മല്‍സരത്തില്‍ ഒരു വലിയ നാഴികക്കല്ല് പിന്നിട്ട് ലോക റെക്കോഡും സ്ഥാപിച്ചു.
ആയുഷ് ബദോണിയെ സ്റ്റമ്പ് ചെയ്യുന്ന ധോണിഇന്നത്തെ മല്‍സരത്തില്‍ ഒരു സ്റ്റമ്പിങ്, ഒരു ക്യാച്ച്, ഒരു റണ്ണൗട്ട് എന്നിവയിലൂടെ 43 കാരന്‍ തിളങ്ങി. ഈ സീസണില്‍ ധോണിയുടെ പേരില്‍ മൂന്ന് ക്യാച്ചുകളും നാല് സ്റ്റമ്പിങുകളും ഉള്‍പ്പെടെ ഏഴ് പുറത്താക്കലുകള്‍ ഉണ്ട്. മറ്റൊരു വിക്കറ്റ് കീപ്പറും ഒന്നിലധികം സ്റ്റമ്പിങുകള്‍ നടത്തിയിട്ടില്ല. സിഎസ്‌കെ-എല്‍എസ്ജി മല്‍സരത്തില്‍ ധോണി രണ്ട് വമ്പന്‍ റെക്കോഡുകളും കുറിച്ചു.
വിക്കറ്റിന് പിന്നില്‍ ഡബിള്‍ സെഞ്ചുറി; ധോണി അപൂര്‍വ നേട്ടത്തിന്റെ നെറുകയില്‍
റുതുരാജ് ഗെയ്ക്വാദിന്റെ അഭാവത്തില്‍ സിഎസ്‌കെയെ നയിക്കുന്ന ധോണി സ്റ്റമ്പുകള്‍ക്ക് പിന്നില്‍ സജീവമായിരുന്നു. ആയുഷ് ബദോണിയുടെ സ്റ്റമ്പിങും ഋഷഭ് പന്തിന്റെ ക്യാച്ചും ആണ് പ്രധാനം.
ലഖ്നൗവിലെ ഭാരത് രത്ന ശ്രീ അടല്‍ ബിഹാരി വാജ്പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ധോണിയുടെ ചരിത്രനേട്ടം. ഇന്നിങ്സിന്റെ 14-ാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ ആയുഷ് ബദോണിയെ സ്റ്റമ്പ് ചെയ്തതോടെയാണിത്. ഐപിഎല്ലില്‍ 154 ക്യാച്ചുകളും 46 സ്റ്റമ്പിങുകളും ഉള്‍പ്പെടെ ധോണിയുടെ 200-ാമത് പുറത്താക്കലായിരുന്നു ഇത്.
ആരാണ് ആയുഷ് മാത്രെ? സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് പകരമെത്തുന്നത് 17 വയസ്സുകാരന്‍
ഇതില്‍ 196 എണ്ണം (150 ക്യാച്ചുകള്‍) ആണ് സ്റ്റമ്പുകള്‍ക്ക് പിന്നില്‍. 2008, 2009 സീസണുകളില്‍ ധോണി പാര്‍ഥിവ് പട്ടേലിന് കീപ്പര്‍ ഗ്ലൗസ് കൈമാറി ധോണി നാല് ക്യാച്ചുകള്‍ എടുത്തിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ വിക്കറ്റ് കീപ്പറല്ലാത്തവരില്‍ ഏറ്റവും കൂടുതല്‍ ഫീല്‍ഡിങ് പുറത്താക്കലുകള്‍ നടത്തിയ റെക്കോഡ് വിരാട് കോഹ്ലിയുടെ (116 ക്യാച്ചുകള്‍) പേരിലാണ്.
ഐപിഎല്‍ ചരിത്രത്തില്‍ 182 പുറത്താക്കലുകളില്‍ പങ്കാളിയായ ദിനേഷ് കാര്‍ത്തിക് രണ്ടാം സ്ഥാനത്തും 126 പേരെ ഔട്ടാക്കാന്‍ സഹിയിച്ച എബി ഡിവില്ലിയേഴ്സ് മൂന്നാം സ്ഥാനത്തുമാണ്.
സിഎസ്‌കെയ്ക്കായി ധോണിയുടെ 50-ാമത്തെ സ്റ്റമ്പിങ് ഇരയും ബദോണിയാണ്. ഫ്രാഞ്ചൈസിക്ക് വേണ്ടി അഞ്ച് തവണ ഐപിഎല്‍ നേടിയ ധോണി 150 ക്യാച്ചുകള്‍ എടുത്തിട്ടുണ്ട്. ആകെയുള്ള 200 പുറത്താക്കലില്‍ നാല് എണ്ണം ഒഴികെയുള്ളതെല്ലാം കീപ്പര്‍ ഗ്ലൗസ് അണിഞ്ഞുകൊണ്ടായിരുന്നു. ടി20 ക്രിക്കറ്റില്‍ ഏതൊരു ടീമിനും വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനാണ് ധോണി.
സിഎസ്‌കെയ്ക്കു വേണ്ടി ധോണി നേടിയ 200 പുറത്താക്കലുകളില്‍ 176 എണ്ണം (137 ക്യാച്ചുകള്‍, 39 സ്റ്റമ്പിങ്) ഐപിഎല്ലിലാണ്. ബാക്കിയുള്ളവ ചാമ്പ്യന്‍സ് ലീഗിലും. റൈസിങ് പൂനെ സൂപ്പര്‍ജയന്റിനു വേണ്ടി 18 ക്യാച്ചുകളും ഏഴ് സ്റ്റമ്പിങുകളും ഉള്‍പ്പെടെ 25 പേരെ പുറത്താക്കുന്നതില്‍ ധോണി പങ്കാളിയായി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·