Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 5 Apr 2025, 11:58 pm
IPL 2025 RR vs PBKS: പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ജയം. സഞ്ജു സാംസണ്‍ (Sanju Samson) ക്യാപ്റ്റന്‍സിയില്‍ തിരിച്ചെത്തിയ മല്‍സരത്തില്‍ 50 റണ്‍സിനാണ് റോയല്‍സിന്റെ വിജയം. ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി പഞ്ചാബിനെ ഞെട്ടിച്ച ജോഫ്ര ആര്‍ച്ചര്‍ പ്ലെയര്‍ ഓഫ് ദി മാച്ച്.
ഹൈലൈറ്റ്:
- റോയല്‍സിന് 50 റണ്‍സ് ജയം
- പഞ്ചാബ് കിങ്‌സിന് ആദ്യ തോല്‍വി
- ആര്‍ച്ചര്‍ക്ക് ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ്
ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ്സഞ്ജു ജയത്തോടെ തുടങ്ങി; രാജസ്ഥാന്‍ റോയല്‍സിന് രാജകീയ വിജയം, പഞ്ചാബിന് ആദ്യ തോല്‍വി
ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന് ഇരട്ട പ്രഹരമേല്‍പ്പിച്ച് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ റോയല്‍സിന് വ്യക്തമായ മേല്‍ക്കൈ സമ്മാനിച്ചു. പ്രിയാന്‍ഷ് ആര്യ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ്. ഓവറിലെ അവസാന പന്തില്‍ ശ്രേയസ് അയ്യരും ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡായി. മികച്ച ഫോമിലുള്ള ശ്രേയസ് രണ്ട് ബൗണ്ടറികള്‍ നേടി നന്നായി തുടങ്ങിയെങ്കിലും അഞ്ച് പന്തില്‍ 10 റണ്‍സുമായി മടങ്ങി.
https://www.instagram.com/reel/DIEjPMyPx6b/https://www.instagram.com/reel/DIEjPMyPx6b/
മാര്‍ക്കസ് സ്റ്റോയിനിസ് ഒരു റണ്‍സിന് പുറത്തായതോടെ പഞ്ചാബ് പതറി. പ്രഭ്‌സിംറാന്‍ സിങ് 16 പന്തില്‍ 17 റണ്‍സോടെ കളമൊഴിഞ്ഞു. തുടര്‍ന്ന് നെഹല്‍ വധേരയും ഗ്ലെന്‍ മാക്‌സ്‌വെലും ക്രീസില്‍ ഒരുമിച്ചതോടെ പഞ്ചാബിന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ വയ്ക്കാന്‍ തുടങ്ങി.
21 പന്തില്‍ 30 റണ്‍സെടുത്ത മാക്‌സ്‌വെലിനെ പുറത്താക്കി മഹീഷ് തീക്ഷണ റോയല്‍സിന് ബ്രേക് ത്രൂ നല്‍കി. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ നെഹല്‍ വധേരയും കീഴടങ്ങി. 41 പന്തില്‍ മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളും സഹിതം 62 റണ്‍സെടുത്ത് വധേര ടോപ് സ്‌കോററായി. ഈ ഘട്ടത്തില്‍ 15.1 ഓവറില്‍ ആറിന് 131 എന്ന നിലയിലായിരുന്നു പഞ്ചാബ്. വാലറ്റനിരയെ വേഗത്തില്‍ ചരുട്ടിക്കെട്ടി റോയല്‍സ് രാജകീയ വിജയം സ്വന്തമാക്കുകയും ചെയ്തു.
നാല് ഓവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആര്‍ച്ചര്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. സന്ദീപ് ശര്‍മ, മഹീഷ തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സിന് വേണ്ടി യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും മികച്ച തുടക്കമാണ് കുറിച്ചത്. ജയസ്വാള്‍ 45 പന്തില്‍ 67ഉം സഞ്ജു 26 പന്തില്‍ 38ഉം റണ്‍സ് നേടി. റിയാന്‍ പരാഗ് (25 പന്തില്‍ 43) പുറത്താവാതെ നിന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·