സഞ്ജു പുറത്ത് തന്നെ; പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചു; ഇനി കളിക്കുക ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെന്ന് സൂചന

8 months ago 6

Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 28 Apr 2025, 8:16 pm

IPL 2025 RR vs GT: കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ടീമംഗങ്ങള്‍ക്കൊപ്പം എല്ലാ പരിശീലനങ്ങളിലും സഞ്ജു സാംസണ്‍ (Sanju Samson) പങ്കെടുത്തിരുന്നു. എന്നാല്‍ വയറിലൈ വേദനയില്‍ നിന്ന് പൂര്‍ണ മുക്തി ലഭിച്ചിട്ടില്ലാത്തതിനാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നിര്‍ണായക മല്‍സരത്തില്‍ സഞ്ജുവിനെ പരിഗണിച്ചില്ല.

ഹൈലൈറ്റ്:

  • സഞ്ജുവിന് പകരം റിയാന്‍ ക്യാപ്റ്റന്‍
  • സൂര്യവന്‍ഷി ആര്‍ആര്‍ ഓപണര്‍
  • റോയല്‍സ് ബൗളിങ് തെരഞ്ഞെടുത്തു

 APഗുജറാത്ത് ടൈറ്റന്‍സിനെതിരായ മല്‍സരത്തിന് തൊട്ടുമുമ്പ് സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡും സംഭാഷണത്തില്‍. Photo: AP (ഫോട്ടോസ്- Samayam Malayalam)
ഐപിഎല്‍ 2025ല്‍ (IPL 2025) നിര്‍ണായകമായ രാജസ്ഥാന്‍ റോയല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് (Rajasthan Royals vs Gujarat Titans) മല്‍സരത്തിന്റെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ഇന്നത്തെ മല്‍സരത്തിലും കളിക്കുന്നില്ല. പരിക്ക് കാരണം തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലാണ് സഞ്ജു പുറത്തിരിക്കുന്നത്. സഞ്ജുവിന് പകരം റിയാന്‍ പരാഗ് ആണ് ക്യാപ്റ്റന്‍.ഇന്ന് രാത്രി തോറ്റാല്‍ പ്ലേ ഓഫ് മത്സരത്തില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി രാജസ്ഥാന്‍ റോയല്‍സ് മാറും. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍ആര്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. രാത്രി വൈകി കഴിഞ്ഞ ദിവസം മഞ്ഞുണ്ടായതിനാല്‍ ആദ്യം ബൗള്‍ ചെയ്യുന്നതാവും ഗുണകരമെന്ന് റിയാന്‍ പറഞ്ഞു. എല്‍എസ്ജിക്കെതിരെ തങ്ങള്‍ കളിച്ചതിന് സമാനമായ വിക്കറ്റ് ആണിത്. കുറച്ച് ബൗണ്‍സ് ലഭിക്കുന്ന നല്ലൊരു വിക്കറ്റ് ആയിരിക്കും ഇതെന്നും അദ്ദേഹം ടോസിന് ശേഷം അഭിപ്രായപ്പെട്ടു.

സഞ്ജു പുറത്ത് തന്നെ; പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചു; ഇനി കളിക്കുക ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെന്ന് സൂചന


സഞ്ജുവിന്റെ അഭാവത്തില്‍ ഓപണര്‍ സ്ഥാനത്ത് 14കാരന്‍ വൈഭവ് സൂര്യവന്‍ഷിയാണ് ഇറങ്ങുന്നത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം യശസ്വി ജയ്സ്വാളിനൊപ്പം ന്യൂ ബോള്‍ നേരിടും.

ആര്‍ആറിന് ഒമ്പത് കളികളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് എന്നതിനാല്‍ ഏതാണ്ട് പുറത്തായി കഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്ഥാനത്താണ്. ഇനി ഒരു തോല്‍വി കൂടി സംഭവിച്ചാല്‍ പ്ലേഓഫ് കാണാതെ ആര്‍ആര്‍ പുറത്താവും. പിന്നീടുള്ള നാല് മല്‍സരങ്ങളുടെ ഫലം ആര്‍ആറിന് പ്രസക്തമല്ല എന്നതിനാല്‍ പരിക്കുള്ള സഞ്ജു ഇനി സീസണില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.

സഞ്ജു സാംസണ്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന് പറയാനാവില്ല; പരിക്കിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ പങ്കുവച്ച് റിയാന്‍ പരാഗ്
സഞ്ജു ആര്‍ആറിന്റെ എല്ലാ പരിശീലന സെഷനുകളിലും പങ്കെടുക്കുന്നുണ്ടെങ്കിലും വയറിലെ വേദനയില്‍ നിന്ന് പൂര്‍ണ മുക്തി നേടിയിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഐപിഎല്ലിനും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കും ശേഷം നടക്കുന്ന ബംഗ്ലാദേശിനെതിരായ ഏകദിന-ടി20 പരമ്പരയിലൂടെയാവും സഞ്ജു തിരിച്ചെത്തുകയെന്നാണ് കരുതപ്പെടുന്നു.

അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ മല്‍സരാധിക്യം കുറച്ച് പരിക്ക് കൂടുതല്‍ ഗുരുതരമാകാതെ നോക്കാനാവും ശ്രമം. ദേശീയ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരമായതിനാല്‍ സഞ്ജുവിന്റെ ഫിറ്റ്നസ് ബിസിസിഐയുടെ നിരീക്ഷണത്തിലാവും. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ആഗസ്റ്റ് 17 മുതലാണ്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്നതിനാല്‍ നിലവില്‍ ഏകദിന ടീമിന്റെ ഭാഗമല്ലാത്ത സഞ്ജുവും പരിഗണിക്കപ്പെട്ടേക്കും.

ഒത്തുകളി ആരോപണത്തിന് പിന്നിലെ ഞെട്ടിക്കുന്ന കാരണം വെളിപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ആര്‍ആര്‍-ജിടി മല്‍സരത്തിന്റെ പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, നിതീഷ് റാണ, റിയാന്‍ പരാഗ് (സി), ധ്രുവ് ജുറെല്‍ (ഡബ്ല്യു), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, യുധ്വീര്‍ സിങ് ചരക്.

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (സി), ജോസ് ബട്ട്ലര്‍ (ഡബ്ല്യു), വാഷിങ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാതിയ, കരിം ജനത്, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

ഇംപാക്ട് സബ്:
ഗുജറാത്ത് ടൈറ്റന്‍സ്: ഇഷാന്ത് ശര്‍മ്മ, മഹിപാല്‍ ലോംറോര്‍, അനുജ് റാവത്ത്, അര്‍ഷാദ് ഖാന്‍, ദസുന്‍ ഷനക.
രാജസ്ഥാന്‍ റോയല്‍സ്: ശുഭം ദുബെ, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍, തുഷാര്‍ ദേശ്പാണ്ഡെ, കുനാല്‍ സിങ് റാത്തോഡ്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക

Read Entire Article