Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 17 Apr 2025, 2:26 am
IPL 2025 RR vs DC: സഞ്ജു സാംസണ്‍ 19 പന്തില്‍ 31 റണ്‍സ് നേടി മികച്ച പ്രകടനം തുടരുന്നതിനിടെയാണ് പരിക്കേറ്റ് പുറത്തുപോയത്. ആറാം ഓവറില്‍ ആദ്യ രണ്ട് പന്തില്‍ സിക്‌സറും ഫോറും നേടിയ ശേഷമുള്ള പന്തില്‍ ബാറ്റ് വീശിയപ്പോള്‍ വാരിയെല്ലിന് ശക്തമായ വേദന അനുഭവപ്പെടുകയായിരുന്നു.
ഹൈലൈറ്റ്:
- ആറാം ഓവറില്‍ സഞ്ജു റിട്ടയേര്‍ഡ് ഹര്‍ട്ട്
- വാരിയെല്ലിന് ശക്തമായ വേദന
- സഞ്ജു 19 പന്തില്‍ 31 റണ്‍സ് നേടി
1, 2. ഷോട്ടിനുള്ള ശ്രമത്തിനിടെ വേദന അനുഭവപ്പെട്ട സഞ്ജുവിന്റെ പ്രതികരണം. 3. റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങുന്നു. Photo: APസഞ്ജു സാംസണ്‍ മല്‍സരത്തിനിടെ പരിക്കേറ്റ് പുറത്ത്; എന്താണ് റിട്ടയേര്‍ഡ് ഹര്‍ട്ടും റിട്ടയേര്‍ഡ് ഔട്ടും
വിപ്രജ് നിഗത്തിന്റെ മൂന്നാം പന്ത് നോ ബോള്‍ ആയിരുന്നു. വേഗതയേറിയ ഗൂഗ്ലി സഞ്ജുവിനെ കബളിപ്പിച്ചു. ബാറ്റ് വീശുന്നതിനിടെ വാരിയെല്ലിന് വേദന അനുഭവപ്പെട്ട സഞ്ജുവിനെ പരിചരിക്കാന്‍ വൈദ്യസംഘമെത്തി. ഇന്നിങ്‌സ് തുടരാന്‍ ശ്രമിച്ച സഞ്ജു അടുത്ത ഫ്രീ ഹിറ്റ് ബോള്‍ ലോങ് ഓഫിലേക്ക് അടിച്ചെങ്കിലും വേദന കാരണം ഓടിയില്ല. തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി പുറത്തുപോയി.
പന്ത് ദേഹത്ത് തട്ടാത്തതിനാല്‍ സഞ്ജുവിന്റെ പരിക്ക് വലിയ പ്രശ്‌നമല്ലെന്ന് പ്രതീക്ഷിക്കുന്നു. റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി പ്രഖ്യാപിച്ചതിനാല്‍ ഏത് വിക്കറ്റ് വീണാലും ആവശ്യമുള്ള സമയത്ത് ബാറ്റിങിലേക്ക് തിരിച്ചെത്താന്‍ കഴിയും. മെഡിക്കല്‍ പ്രശ്‌നം കാരണം പുറത്തുപോവുമ്പോഴാണ് ഇത് അനുവദിക്കുക. ഇത് സ്ഥിരീകരിക്കാനുള്ള അധികാരം മാച്ച് ഒഫീഷ്യല്‍സിനാണ്.
എന്നാല്‍, റിട്ടയേര്‍ഡ് ഔട്ട് ആയാല്‍ ബാറ്റിങിലേക്ക് തിരിച്ചെത്താന്‍ കഴിയില്ല. തന്ത്രപരമായ കാരണങ്ങളാല്‍ ബാറ്റ്‌സ്മാന്‍ ഔട്ടാവാതെ തന്നെ പുറത്തുപോവുന്നതാണിത്. ഈ സീസണില്‍ തിലക് വര്‍മ, ഡെവണ്‍ കോണ്‍വേ എന്നിവരെ ടീം ബാറ്റിങിനിടെ ഇങ്ങനെ തിരിച്ചുവിളിച്ചിരുന്നു. വിജയത്തിനാവശ്യമായ റണ്‍റേറ്റ് കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴായിരുന്നു ഇത്. സാഹചര്യത്തിന് കൂടുതല്‍ അനുയോജ്യനായ മറ്റൊരു ബാറ്റ്‌സ്മാനെ ക്രീസിലേക്ക് അയക്കാന്‍ റിട്ടയേര്‍ഡ് ഔട്ട് നിയമത്തിലൂടെ സാധിക്കും.
https://www.instagram.com/reel/DIhEZjbyvhZ/https://www.instagram.com/reel/DIhEZjbyvhZ/
ജയ്‌സ്വാളും സഞ്ജുവും മികച്ച തുടക്കമിട്ടെങ്കിലും റോയല്‍സിന് നേരിയ മാര്‍ജിനില്‍ വിജയം നഷ്ടമായി. ഡിസി 20 ഓവറില്‍ നേടിയ അഞ്ചിന് 188 റണ്‍സിന് മറുപടിയായി റോയല്‍സ് 20 ഓവറില്‍ നാലിന് 188 റണ്‍സാണ് നേടിയത്. മല്‍സരം ടൈ ആയതോടെ സൂപ്പര്‍ ഓവര്‍ വേണ്ടിവന്നു.
മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ സൂപ്പര്‍ ഓവറില്‍ റോയല്‍സ് 11 റണ്‍സെടുത്തപ്പോള്‍ രണ്ട് പന്ത് ശേഷിക്കെ ഡിസി വിജയലക്ഷ്യം മറികടന്നു. സന്ദീപ് ശര്‍മ എറിഞ്ഞ നാലാം പന്ത് സിക്‌സറിന് തൂക്കി ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ഡിസിക്ക് സീസണിലെ അഞ്ചാം ജയമൊരുക്കി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·