Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 2 Apr 2025, 9:00 pm
IPL 2025 RCB vs GT: ആര്‍സിബിക്കെതിരായ ബ്ലോക്ബസ്റ്റര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ദക്ഷിണാഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ പേസര്‍ കഗിസോ റബാദ കളിക്കാനില്ല. പകരം അര്‍ഷാദ് ഖാനെ ഉള്‍പ്പെടുത്തിയതായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അറിയിച്ചു.
ഹൈലൈറ്റ്:
- കഗിസോ റബാദ കളിക്കുന്നില്ല
- അര്‍ഷാദ് ഖാന്‍ പകരക്കാരന്‍
- ഗില്‍ ബൗളിങ് തെരഞ്ഞെടുത്തു
കഗിസോ റബാദസഞ്ജുവിന്റെ U-19 ബാച്ച്മേറ്റ് പുറത്ത്; 10.75 കോടി രൂപയ്ക്ക് വാങ്ങിയ താരം ആര്‍സിബിക്കെതിരെ കളിക്കാനില്ല
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ആദ്യം ബൗള്‍ ചെയ്യുകയാണ്. തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് സന്ദര്‍ശകരുടെ നീക്കം. മികച്ച പിച്ചാണ് ഇതെന്ന് തോന്നുന്നുവെന്നും ടീമില്‍ വലിയ മാറ്റങ്ങളൊന്നുമില്ലെന്നും ടോസ് നേടിയ ശേഷം ഗില്‍ പറഞ്ഞു. രണ്ട് വിദേശ കളിക്കാരെ മാത്രമേ ജിടി ഫീല്‍ഡില്‍ ഇറക്കിയിട്ടുള്ളൂ. ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡോ ഗ്ലെന്‍ ഫിലിപ്‌സോ ഇംപാക്ട് സബ് ആയി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയൊരു പ്രതലമായതിനാല്‍ ടോസ് ലഭിച്ചാല്‍ ആദ്യം ബൗള്‍ ചെയ്യുമായിരുന്നുവെന്ന് ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ പറഞ്ഞു. ഹോം ടീമിന്റെ മല്‍സരം കാണാന്‍ ഒഴുകിയെത്തിയ വന്‍ ജനക്കൂട്ടത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ടീമിന് അവിശ്വസനീയമായ സ്‌നേഹവും പിന്തുണയുമാണ് എപ്പോഴും ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായ കാരണങ്ങളാല്‍ റബാദയെ ടീമില്‍ നിന്ന് ഒഴിവാക്കിയെങ്കിലും മറ്റൊരു പേസറായ ജെറാള്‍ഡ് കോട്സിയെ കളിപ്പിക്കാതെ അര്‍ഷാദിനെ ഉള്‍പ്പെടുത്തുകയായിരുന്നു. റബാദയുടെ അഭാവം വലിയ തിരിച്ചടിയാണെങ്കിലും മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഏഴ് റണ്‍സ് മാത്രം നേടിയ വിരാട് കോഹ്ലിയെ (Virat Kohli) പുറത്താക്കി അര്‍ഷാദ് തന്റെ സെലക്ഷനെ ന്യായീകരിച്ചു.
ദേവ്ദത്ത് പടിക്കലിനെയും ഫിലിപ് സാള്‍ട്ടിനെയും മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. ദേവ്ദത്ത് പടിക്കല്‍ മൂന്ന് പന്തില്‍ നാല് റണ്‍സും സാള്‍ട്ട് 13 പന്തില്‍ 14 റണ്‍സുമാണ് നേടിയത്. രജത് പാട്ടീദാറിനെ (12 പന്തില്‍ 12) ഇഷാന്ത് ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ജിടി 6.2 ഓവറില്‍ 4ന് 42 എന്ന നിലയിലാണ്.
ആര്‍സിബി പ്ലെയിങ് ഇലവന്‍: ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി, ദേവദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ (സി), ലിയാം ലിവിങ്സ്റ്റണ്‍, ടിം ഡേവിഡ്, ജിതേഷ് ശര്‍മ (ഡബ്ല്യുകെ), ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍.
ജിടി പ്ലെയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍ (സി), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (ഡബ്ല്യുകെ), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാതിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, അര്‍ഷാദ് ഖാന്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ഇഷാന്ത് ശര്‍മ.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·