Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 17 Apr 2025, 5:59 pm
ഡിസി vs ആർ ആർ മത്സരത്തിൽ സഞ്ജു സാംസണ് റിബ് ഇഞ്ചുറി സംഭവിക്കുകയൂം മൈതാനത്ത് നിന്ന് പുറത്തുപോകേണ്ടി വരുകയും ചെയ്തു. ഇത് ആരാധകരെ ഏറെ നിരാശപെടുത്തിയിരുന്നു. പരിക്ക് താരത്തിന്റെ ഐപിഎല്ലിൽ മുന്നോട്ടുള്ള യാത്രയ്ക്ക് വിളനാകുമോ എന്നതായിരുന്നു ആരാധകരുടെ പ്രധാന സംശയം. എന്നാൽ ഇപ്പോൾ ഇതിൽ പ്രതികരിച്ച് സഞ്ജു തന്നെ രംഗത്തെത്തിയിരുക്കുകയാണ്.
ഹൈലൈറ്റ്:
- ഡൽഹിക്കെതിരെ നടന്ന മത്സരത്തിലാണ് റിബിന് പരിക്കേറ്റത്
- റിബ് പരിക്കിനെ കുറിച്ച് പ്രതികരിച്ച് സഞ്ജു
- സൂപ്പർ ഓവറിൽ ആർആറിനെ വീഴ്ത്തി ഡൽഹി
സഞ്ജുവിന്റെ പരിക്ക് വില്ലനാകുമോ? സുപ്രധാന പ്രതികരണം നടത്തി താരം
ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ കളിക്കളത്തിൽ തുടരുന്നതുവരെ ജയം ആരാധകർ ജയം ഉറപ്പിച്ചിരുന്നു. കാരണം കിടിലൻ ഫോമിലേക്ക് തിരിച്ചെത്തിയ താരം 19 പന്തിൽ നിന്ന് രണ്ട് ഫോറുകളും മൂന്നു സിക്സറുകളും പറത്തി 31 റൺസ് സ്വന്തമാക്കി. എന്നാൽ തീർത്തും അപ്രതീക്ഷിതമായി താരത്തിന് പരിക്കേറ്റു. ഇത് ടീമിന്റെ താളം തെറ്റിക്കുന്നതായിരുന്നു. ഒരുപക്ഷെ സൂപ്പർ ഓവറിലേക്ക് പോകാതെ തന്നെ കളി ജയിപ്പിക്കാനുള്ള സഞ്ജുവിനെ നൽകാൻ സാധിക്കുമായിരുന്നു. പക്ഷെ പരിക്കിനെ തുടർന്ന് ഐപിഎല്ലിലെ സഞ്ജുവിന്റെ മുന്നോട്ടുള്ള യാത്ര എങ്ങനെയായിരിക്കും എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു.
അതേസമയം സഞ്ജു റിട്ടയേർഡ് ഹർട്ട് ആയതിനു ശേഷം ടീം ഡൽഹി മുന്നോട്ടുവെച്ച ലക്ഷ്യം മറികടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മത്സരം ടൈ ആവുകയും സൂപ്പർ ഓവേറിലേക്ക് പോകുകയും ചെയ്‌തു. 2025 ഐപിഎല്ലിലെ ആദ്യ സൂപ്പർ ഓവർ ആണ് ഇതോടെ സംഭവിച്ചത്. ഇവിടെയും രാജസ്ഥാൻ റോയൽസിന് പിഴവുകൾ സംഭവിച്ചു എന്നാണ് ആരാധകർ പ്രതികരിക്കുന്നത്. സൂപ്പർ ഓവറിൽ ബാറ്റ് വീശാൻ ആദ്യമേ എന്തുകൊണ്ട് യശസ്വി ജയ്‌സ്വാളിനെ അയച്ചില്ല എന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ സ്റ്റാർ ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ ഉണ്ടായിരുന്നിട്ടും എന്തിന് സന്ദീപ് ശർമയെ പന്തെറിയാൻ അയച്ചു എന്ന് മറ്റൊരു വിഭാഗവും ചോദിച്ചു.
ആർആർ vs ഡിസി മത്സരം ഒറ്റനോട്ടത്തിൽ
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ ബാറ്റ് ചെയ്യാൻ പറഞ്ഞയക്കുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് ഡൽഹി ക്യാപിറ്റൽസ് നൽകി. തുടർന്ന് മറുപടി ബാറ്റിങിനിറങ്ങിയ സഞ്ജുവിന്റെ റോയൽസിന് 188 എന്ന സ്‌കോറിൽ എത്തിനിൽക്കാനേ സാധിച്ചിരുന്നുള്ളു. ഇതോടെ സൂപ്പർ ഓവറിലേക്ക് കാര്യങ്ങൾ നീങ്ങി. 2022ന് ശേഷം ഇത് ആദ്യമായി ആണ് ഒരു മത്സരം സൂപ്പർ ഓവറിലേക്ക് എത്തുന്നത്. ആദ്യം ബാറ്റ് ചെയ്യാൻ റോയൽസ് എത്തിയപ്പോൾ ഡൽഹിക്കായി പന്തെറിയാൻ എത്തിയത് മിച്ചൽ സ്റ്റാർക്ക് ആണ്.റിയാൻ പരാഗും ഹെറ്റ്മെയറും സൂപ്പർ ഓവർ തുടങ്ങിയപ്പോൾ റൺ ഔട്ടിൽ കുടുങ്ങി ആദ്യം പരാഗ് പുറത്തായി. തുടർന്ന് ജയ്‌സ്വാൾ എത്തിയെങ്കിലും ഒരു റൺ പോലും നേടാനാകാതെ പുറത്തായി. അങ്ങനെ 11 റൺസ് റോയൽസ് നേടി. എന്നാൽ ഇത് അനായാസം ഡൽഹി മറികടന്നു. ഡൽഹിക്കായി സൂപ്പർ ഓവറിൽ ബാറ്റ് വീശാൻ എത്തിയ രാഹുലും സ്റ്റബ്സും രണ്ട് പന്തുകൾ ബാക്കി നിൽക്കേ ലക്ഷ്യം മറികടന്നു.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·